കൊച്ചി: ട്വെന്റി ട്വെന്റി പ്രവർത്തകനായ ദളിത് യുവാവ് ദീപുവിനെ മർദ്ദിച്ച് കൊന്ന സംഭവത്തിൽ ശ്രീനിജൻ എം എൽ എക്കും പങ്കെന്ന് വാർഡ് മെമ്പർ നിഷ ആലിയാർ. ദീപുവിനു മർദനം ഏൽക്കുമ്പോൾ ശ്രീനിജിൻ സ്ഥലത്തുണ്ടായിരുന്നെന്നും എം എൽ എ യുടെ അറിവോടെയാണ് ആക്രമണം നടന്നതെന്നും വാർഡ് മെമ്പർ ചൂണ്ടിക്കാട്ടുന്നു.
തലയ്‌ക്കേറ്റ അടിയാണ് മരണകാരണമെന്നും ദീപുവിനെ മർദിച്ചിട്ടില്ലെങ്കിൽ പിന്നെന്തുകൊണ്ടാണ് ദീപു മരിച്ചതെന്ന് പറയണമെന്നും കൊലപാതകത്തിൽ വിശദമായ അന്വേഷണം വേണമെന്നും വാർഡ് മെമ്പർ ആവശ്യപ്പെടുന്നു. കേസിൽ അറസ്റ്റിലായ ബഷീർ, സൈനുദ്ദീൻ, അബ്ദുൾറഹ്മാൻ. അബ്ദുൾ അസീസ് തുടങ്ങിയ നാല് പേരും സിപിഎം പ്രവർത്തകരാണ്.
അതേസമയം ദീപു കൊവിഡ് ബാധിതനായിരുന്നു എന്ന തരത്തിലും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. എന്നാൽ പോസ്റ്റ്‌മോർട്ടം നടപടികൾ അട്ടിമറിക്കുന്നതിന് ഭാഗമായാണ് കൊറോണ റിപ്പോർട്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
Discussion about this post