മലപ്പുറം: അരീക്കോട് കാവനൂരില്‍ തളര്‍ന്നുകിടക്കുന്ന അമ്മയുടെ മുന്നിൽ വെച്ച് രോഗിയായ പെൺകുട്ടിക്ക് അതിക്രൂര പീഡനം. പീഡനത്തിന് ശേഷം മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിക്കും അമ്മക്കും അയൽക്കാർക്കും നേരെ വധഭീഷണി മുഴക്കിയ പ്രതിയെ പൊലീസ് പിടികൂടി. മുട്ടാളന്‍ ഷിഹാബ് എന്നറിയപ്പെടുന്ന ടി.വി.ഷിഹാബ് ആണ് അറസ്റ്റിലായത്.
പ്രതി ജാമ്യം നേടി പുറത്തിറങ്ങിയാൽ ജീവനു ഭീഷണിയാണെന്ന് പെൺകുട്ടിയും അമ്മയും സാക്ഷികളും സ്വകാര്യ മാധ്യമത്തോട് പറഞ്ഞു. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ബാധിച്ച് തളര്‍ന്നു കിടക്കുന്ന അമ്മയുടെ ഏക ആശ്രയമായ പെൺകുട്ടിയെയാണ് പ്രതി മൃഗീയമായി പീഡിപ്പിച്ചത്. പ്രാഥമിക കൃത്യങ്ങള്‍ക്കു പോലും കട്ടിലില്‍ നിന്ന് ഇറങ്ങാന്‍ കഴിയാത്ത അമ്മയെ പരിചരിക്കുന്നത് മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്ന ഈ പെൺകുട്ടിയാണ്.
കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് പ്രതി പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. വാടക ക്വാര്‍ട്ടേഴ്സിന്‍റെ കതക് ചവിട്ടി തുറന്നാണ് ഷിഹാബ് അകത്തു കടന്നത്. തൊട്ടടുത്തു മകളെ പീഡിപ്പിക്കുന്നത് കണ്ട അമ്മ അലറിക്കരഞ്ഞിട്ടും പ്രതിയുടെ മനസ്സലിഞ്ഞില്ല. പുറത്തു പറഞ്ഞാല്‍ ഇരുവരെയും കൊന്നു കളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തി.
പ്രതി ഷിഹാബിനെതിരെ ഒട്ടേറെ കേസുകള്‍ വേറെയുമുണ്ട്. ഇതേ യുവതിയെ മൂന്നു മാസം മുന്‍പും പീഡനത്തിന് ഇരയാക്കിയെങ്കിലും ഭയം മൂലം പുറത്തു പറഞ്ഞിരുന്നില്ല. പൊലീസ് കസ്റ്റഡിയില്‍ എടുത്തതിനു പിന്നാലെ പരാതി അറിയിച്ച അയല്‍ക്കാരിയുടെ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത് പൊലീസിൽ ഇയാൾക്കുള്ള സ്വാധീനത്തിന്റെ തെളിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Discussion about this post