കീവ്: ഉക്രെയ്നിൽ റഷ്യ പിടിച്ചെടുത്ത ചെർണോബിൽ ആണവ നിലയത്തിൽ വികിരണ തോത് വർദ്ധിക്കുന്നതായി ഉക്രെയ്നിയൻ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. നിലവിലെ വികിരണ തോതിന്റെ കൃത്യമായ കണക്ക് പുറത്തു വിട്ടിട്ടില്ല. എന്നാൽ മേഖലയിലെ വർദ്ധിച്ച സൈനിക നീക്കം അന്തരീക്ഷത്തിലേക്ക് റേഡിയോ ആക്ടീവ് പടലങ്ങൾ വലിയ തോതിൽ ഉയരാൻ കാരണമായതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ലോകത്തെ നടുക്കിയ ആണവദുരന്തം നടന്ന ആണവ നിലയമാണ് ചെർണോബിൽ. ബെലാറസിൽ നിന്ന് കീവിലേക്ക് റഷ്യൻ സൈന്യത്തെ അതിവേഗം എത്തിക്കാനുള്ള എളുപ്പ മാർഗം എന്ന നിലയ്ക്കാണ് റഷ്യ ചെർണോബിൽ പിടിച്ചെടുത്തിരിക്കുന്നത്. യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്ന് വെറും 108 കിലോമീറ്റർ മാത്രമാണ് ചെർണോബിലിലേക്കുള്ളത്.
റഷ്യ നിയന്ത്രണം ഏറ്റെടുത്താൽ ചെർണോബിലിലെ ആണവ അവശിഷ്ടങ്ങൾ ഏത് തരത്തിൽ കൈകാര്യം ചെയ്യപ്പെടുമെന്ന് ലോകരാജ്യങ്ങൾ നേരത്തേ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത് സാധൂകരിക്കുന്നതാണ് നിലവിൽ പുറത്തു വരുന്ന വിവരങ്ങൾ.
Discussion about this post