ലണ്ടൻ: തുടർച്ചയായ പത്ത് വർഷം ഉറങ്ങിയ പെൺകുട്ടി. പതിനൊന്നാം വയസ്സില്‍ ഉറങ്ങി ഇരുപത്തിയൊന്നാം വയസ്സിൽ ഉണർന്ന ബ്രിട്ടണിലെ എലന് സാഡ്ലര് എന്ന പെണ്‍കുട്ടിയാണ് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ ട്രൈപനോസോമിയാസിസ് രോഗി.
സ്ലീപിംഗ് സിക്നസ് എന്നറിയപ്പെടുന്ന ട്രൈപനോസോമിയാസിസ് എന്ന രോഗത്തിന്റെ പിടിയിലമർന്ന് ഉറക്കത്തിലേക്ക് പോയ എലനെ 10 വര്‍ഷത്തിനിടെ മെഡിക്കല്‍ വിദഗ്ധരില്‍ പലരും കാണാനെത്തിയെങ്കിലും ഉറക്കത്തില്‍ നിന്നും ഉണര്‍ത്താൻ ആർക്കും സാധിച്ചില്ല. 11 വയസ്സ് വരെ യാതൊരു തരത്തിലുള്ള രോഗലക്ഷണവും എലന് ഉണ്ടായിരുന്നില്ല.
എലന്റെ കഥ ഇങ്ങനെയാണ്: 1871 മാര്‍ച്ച് 29ന് പതിവ് പോലെ ഉറങ്ങാന്‍ കിടന്ന എലന്‍ പിറ്റേന്ന് രാവിലെ ഉണര്‍ന്നില്ല. വീട്ടുകാര്‍ നിലവിളിച്ചും കുലുക്കിയും ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ എലന്‍ ‘ഉറങ്ങുന്ന പെണ്‍കുട്ടി’ എന്ന പേരില്‍ ലോകമെങ്ങും അറിയപ്പെടാന്‍ തുടങ്ങി.
ആദ്യ കാലങ്ങളില്‍ എലന്റെ അമ്മ അവൾക്ക് കഞ്ഞിയും പാലും വീഞ്ഞും ചായകോപ്പയിലൂടെ കൊടുക്കുമായിരുന്നെങ്കിലും എലന്റെ താടിയെല്ലുകള്‍ കോച്ചിയതോടെ അത് സാദ്ധ്യമാകാതെ വന്നു. പിന്നീട് അവളുടെ പല്ലിനിടയിലെ ചെറിയ വിടവിലൂടെ എലന് ഭക്ഷണം നല്‍കി തുടങ്ങി. 1880ല്‍ ഇരുപത്തിയൊന്നാം വയസ്സിലാണ് എലന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്.
എലൻ ഉണരുമ്പോഴേക്കും അമ്മ മരിച്ച് അഞ്ച് മാസം കഴിഞ്ഞിരുന്നു. ചുറ്റുപാടും ഉണ്ടായ മാറ്റങ്ങൾ മനസ്സിലാക്കാൻ ആദ്യം അവൾക്ക് സാധിച്ചില്ല. . നടന്നത് മനസ്സിലാക്കിയെടുക്കാന്‍ തന്നെ ഒരുപാട് സമയമെടുത്തു. ഒടുവില്‍ 1901ല്‍ എലന്‍ മരണത്തിന് കീഴടങ്ങി. എലന്‍റെ മുടിയിഴകള്‍ക്ക് വരെ ആളുകള്‍ പണം നല്‍കാൻ സന്നദ്ധത അറിയിച്ച് എത്തിയിരുന്നു.
തലച്ചോറിലെ ഹൈപ്പോക്രെറ്റിൻ എന്ന രാസവസ്തുവാണ് ഒറെക്സിൻ. ഇവയാണ് ഉറക്കത്തിൽ നിന്ന് ഉണരാൻ നമ്മെ സഹായിക്കുന്നത്. ഒറെക്സിന്‍റെ അഭാവം മൂലമുണ്ടാകുന്ന രോഗമാണ് ട്രൈപനോസോമിയാസിസ്. എന്ന് പിന്നീട് ഗവേഷകർ കണ്ടെത്തി.
Discussion about this post