കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറച്ചി വെട്ട് യന്ത്രത്തിന്റെ മറവിൽ സ്വർണം കടത്തിയ കേസിൽ സിനിമാ നിര്‍മാതാവ് കെ.പി.സിറാജുദ്ദീനും തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനും ലീഗ് നേതാവുമായ എ.എ. ഇബ്രാഹിംകുട്ടിയുടെ മകൻ ഷാബിനും ഒളിവിലെന്ന് കസ്റ്റംസ്. സിറാജുദ്ദീന്‍ ദുബായിലേക്ക് കടന്നതായി കസ്റ്റംസ് അറിയിച്ചു. വാങ്ക്, ചാർമിനാർ സിനിമകളുടെ നിർമാതാവാണ് സിറാജുദ്ദീൻ.
കേസുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായിട്ടുണ്ട്. പാഴ്സൽ വാങ്ങുന്നതിനായി വിമാനത്താവളത്തിലെത്തിയ വാഹന ഡ്രൈവർ നകുലാണ് അറസ്റ്റിലായത്. സിറാജുദ്ദീനും ഷാബിനും ചേർന്ന് മുൻപും വിമാനത്താവളം വഴി സ്വർണം കടത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസ് നൽകുന്ന വിവരം.
വിവിധ യന്ത്രഭാഗങ്ങൾ നാട്ടിലേക്കു കൊണ്ടുവരുന്നുവെന്ന പേരിലായിരുന്നു സ്വർണക്കടത്ത്. സമാനമായ രീതിയിലാണ് ഏറ്റവും ഒടുവിൽ ഇറച്ചിവെട്ടു യന്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തിയതും. എന്നാൽ ഇത് പിടിക്കപ്പെടുകയായിരുന്നു.
Discussion about this post