Wednesday, December 10, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ലഹരി തർക്കം; തലശേരിയിൽ കത്തിക്കുത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹത്തിൽ പാർട്ടി പതാക പുതപ്പിച്ച് സിപിഎം നേതാക്കൾ; മുഖ്യപ്രതി ഡിവൈഎഫ്‌ഐ പരിപാടിയിൽ പങ്കെടുത്തതിൽ മൗനം

by Brave India Desk
Nov 25, 2022, 02:10 am IST
in Kerala
Share on FacebookTweetWhatsAppTelegram

തലശേരി: ലഹരിവിൽപനയുമായി ബന്ധപ്പെട്ട തർക്കത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളിൽ പാർട്ടി പതാക പുതപ്പിച്ച സിപിഎം നേതാക്കൾ കേസിലെ മുഖ്യപ്രതി ഡിവൈഎഫ്‌ഐ പരിപാടിയിൽ പങ്കെടുത്തതിൽ മൗനം പാലിക്കുന്നതിൽ വ്യാപക വിമർശനം. ലഹരിക്കെതിരായ പോരാട്ടത്തിൽ പാർട്ടിയുടെ ഇരട്ടത്താപ്പ് ആണ് ഇത് വ്യക്തമാക്കുന്നതെന്ന വിമർശനം ശക്തമാണ്.

കഴിഞ്ഞ ദിവസം രാത്രിയാണ് ഷമീർ, ഖാലിദ് എന്നിവർ കത്തിക്കുത്തിൽ കൊല്ലപ്പെടുന്നത്. സിപിഎം പ്രവർത്തകരാണ് ഇരുവരുമെന്നാണ് സിപിഎം അവകാശപ്പെടുന്നത്. പിന്നാലെ ലഹരിമാഫിയയ്‌ക്കെതിരായ പോരാട്ടത്തിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന പ്രചാരണവും വ്യാപകമായി അഴിച്ചുവിട്ടിരുന്നു. എന്നാൽ ഇവരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി പാറായി ബാബു ഡിവൈഎഫ്‌ഐ പരിപാടിയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ പാർട്ടി പ്രതിരോധത്തിലായി.

Stories you may like

മഹാരാഷ്ട്രയിലും കമ്മ്യൂണിസ്റ്റ് ഭീകരരുടെ കൂട്ട കീഴടങ്ങൽ ; തലയ്ക്ക് 82 ലക്ഷം രൂപ വിലയുള്ള പതിനൊന്ന് ഭീകരർ കീഴടങ്ങി

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒളിച്ചോടിയ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ കാമുകനൊപ്പം വിട്ട് കോടതി ; ബിജെപി പ്രവർത്തകനെന്ന് സംശയിക്കുന്നതായി മാതാപിതാക്കൾ

ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി ഡിവൈഎഫ്‌ഐ കൊളശേരിയിൽ നടത്തിയ മനുഷ്യചങ്ങലയിലാണ് പാറായി ബാബു പങ്കെടുത്തത്. നിട്ടൂർ സ്വദേശിയാണ് പാറായി ബാബു. ഖാലിദിനെയും ഷമീറിനെയും കുത്തിയത് ബാബുവാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കവേ ബാബു പോലീസിന്റെ പിടിയിലാകുകയും ചെയ്തിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, പി.കെ ശ്രീമതി, കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ എന്നിവർ ചേർന്നാണ് കൊല്ലപ്പെട്ട ഷമീറിന്റെയും ഖാലിദിന്റെയും മൃതദേഹങ്ങളിൽ പാർട്ടി പതാക പുതപ്പിച്ചത്. ഇതിന്റെ ചിത്രവും സിപിഎം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. എന്നാൽ പ്രതിയുടെ പാർട്ടി ബന്ധം സംബന്ധിച്ച് യാതൊരു വിശദീകരണവും പാർട്ടി ഇതുവരെ നടത്തിയിട്ടില്ല.

ലഹരിക്കെതിരായ സംസ്ഥാന സർക്കാരിന്റെ അതിശക്തമായ ഇടപെടലിനൊപ്പം സിപിഎമ്മും വർഗബഹുജന സംഘടനകളും നാടാകെയും നിലകൊള്ളുകയാണെന്നും ഈ വിപത്തിനെതിരെ സമൂഹം അതിശക്തമായ പ്രതിരോധം തീർക്കുകയാണെന്നും ഇതിൽ വിറളിപൂണ്ട ലഹരി മാഫിയ സംഘമാണ് ഈ അരുംകൊല നടത്തിയതെന്നും സിപിഎം നേരത്തെ പ്രസ്താവനയിൽ പറഞ്ഞിരുന്നു.

ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കിയെന്ന് വരുത്തിതീർക്കാൻ നാടുനീളെ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും ലഹരിമാഫിയയുമായി ബന്ധപ്പെട്ട് പിടികൂടുന്ന പാർട്ടി നേതാക്കളുടെ എണ്ണത്തിൽ കുറവൊന്നും ഇല്ല. നേരത്തെയും പലതവണ പൊതുസമൂഹത്തിൽ ഇക്കാര്യം ചർച്ചയായിട്ടുണ്ട്. ഇതിനിടെയാണ് തലശേരി സംഭവവും ഉണ്ടായത്.

Tags: drug mafiakannurcpimthalassery
Share1TweetSendShare

Latest stories from this section

സ്വകാര്യ ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികബന്ധം: ഗർഭചിദ്രത്തിന് നിർബന്ധിച്ചു:യുവതി ജീവനൊടുക്കി

സ്വകാര്യ ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികബന്ധം: ഗർഭചിദ്രത്തിന് നിർബന്ധിച്ചു:യുവതി ജീവനൊടുക്കി

ടിപ്പുജയന്തി പുനഃസ്ഥാപിക്കണമെന്ന് കോൺഗ്രസ് എംഎൽഎ; ലാദന്റെ വരെ ജയന്തി നിങ്ങളാഘോഷിക്കുമെന്ന് പരിഹസിച്ച് ബിജെപി

ടിപ്പുജയന്തി പുനഃസ്ഥാപിക്കണമെന്ന് കോൺഗ്രസ് എംഎൽഎ; ലാദന്റെ വരെ ജയന്തി നിങ്ങളാഘോഷിക്കുമെന്ന് പരിഹസിച്ച് ബിജെപി

സ്വയം ന്യായീകരിക്കാൻ പറയുന്നത് :ക്രിമിനൽ പോലീസെന്ന ദീലിപിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി

സ്വയം ന്യായീകരിക്കാൻ പറയുന്നത് :ക്രിമിനൽ പോലീസെന്ന ദീലിപിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി

അന്ന് അവരെയെല്ലാം കൊന്നു കളയണമെന്നാണ് തോന്നിയത്:വല്ലാത്തൊരു സമാധാനക്കേടിലാണ്, അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്ന് നടൻ ലാൽ

അന്ന് അവരെയെല്ലാം കൊന്നു കളയണമെന്നാണ് തോന്നിയത്:വല്ലാത്തൊരു സമാധാനക്കേടിലാണ്, അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്ന് നടൻ ലാൽ

Discussion about this post

Latest News

മോദിയെ വിളിച്ച് നെതന്യാഹു; ഭീകരവാദം, ഗാസ സമാധാന പദ്ധതി എന്നീ വിഷയങ്ങളിൽ ചർച്ച

മോദിയെ വിളിച്ച് നെതന്യാഹു; ഭീകരവാദം, ഗാസ സമാധാന പദ്ധതി എന്നീ വിഷയങ്ങളിൽ ചർച്ച

മെഗാഭൂകമ്പ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ജപ്പാൻ ; 8ൽ കൂടുതൽ തീവ്രതയുള്ള ഭൂകമ്പത്തിന് സാധ്യത

മെഗാഭൂകമ്പ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ജപ്പാൻ ; 8ൽ കൂടുതൽ തീവ്രതയുള്ള ഭൂകമ്പത്തിന് സാധ്യത

മഹാരാഷ്ട്രയിലും കമ്മ്യൂണിസ്റ്റ് ഭീകരരുടെ കൂട്ട കീഴടങ്ങൽ ; തലയ്ക്ക് 82 ലക്ഷം രൂപ വിലയുള്ള പതിനൊന്ന് ഭീകരർ കീഴടങ്ങി

മഹാരാഷ്ട്രയിലും കമ്മ്യൂണിസ്റ്റ് ഭീകരരുടെ കൂട്ട കീഴടങ്ങൽ ; തലയ്ക്ക് 82 ലക്ഷം രൂപ വിലയുള്ള പതിനൊന്ന് ഭീകരർ കീഴടങ്ങി

അപ്പൂപ്പൻ വോട്ട് ചോരി, അമ്മൂമ്മ വോട്ട് ചോരി, അമ്മ വോട്ട് ചോരി! ; രാഹുലിന്റെ ആളിയ തീ തല്ലിക്കെടുത്തി അമിത് ഷാ

അപ്പൂപ്പൻ വോട്ട് ചോരി, അമ്മൂമ്മ വോട്ട് ചോരി, അമ്മ വോട്ട് ചോരി! ; രാഹുലിന്റെ ആളിയ തീ തല്ലിക്കെടുത്തി അമിത് ഷാ

പ്രതിഷേധമായി റൺ വഴങ്ങിയവന് കിട്ടിയ പണിയും ദ്രാവിഡിന്റെ ഹാട്രിക്ക് സിക്‌സും; വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള ക്രിക്കറ്റ് റെക്കോഡുകൾ നോക്കാം

പ്രതിഷേധമായി റൺ വഴങ്ങിയവന് കിട്ടിയ പണിയും ദ്രാവിഡിന്റെ ഹാട്രിക്ക് സിക്‌സും; വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള ക്രിക്കറ്റ് റെക്കോഡുകൾ നോക്കാം

മോഹൻലാലിൻറെ വലിയ മനസ് ഒന്ന് കൊണ്ട് മാത്രം എനിക്ക് ആ ഹിറ്റ് ചിത്രം കിട്ടി, അയാൾ അപ്പോൾ ആ വാക്ക് പ്രിയനോട് പറഞ്ഞു: മണിയൻപിള്ള രാജു

മോഹൻലാലിൻറെ വലിയ മനസ് ഒന്ന് കൊണ്ട് മാത്രം എനിക്ക് ആ ഹിറ്റ് ചിത്രം കിട്ടി, അയാൾ അപ്പോൾ ആ വാക്ക് പ്രിയനോട് പറഞ്ഞു: മണിയൻപിള്ള രാജു

നെയ്യിൽ മാത്രമല്ല പട്ടിലും അഴിമതി ; തിരുപ്പതിയിൽ വ്യാജ പട്ട് വാങ്ങി നടത്തിയത് 55 കോടിയുടെ അഴിമതി

നെയ്യിൽ മാത്രമല്ല പട്ടിലും അഴിമതി ; തിരുപ്പതിയിൽ വ്യാജ പട്ട് വാങ്ങി നടത്തിയത് 55 കോടിയുടെ അഴിമതി

ആർഎസ്എസ് റൂട്ട് മാർച്ച് നിരോധനവും നടന്നില്ല, എണ്ണം കൂടുകയും ചെയ്തു ; 518 റൂട്ട് മാർച്ചുകൾ , 2.37 ലക്ഷം സ്വയംസേവകർ ; നാണംകെട്ട് കർണാടക സർക്കാർ

ആർഎസ്എസ് റൂട്ട് മാർച്ച് നിരോധനവും നടന്നില്ല, എണ്ണം കൂടുകയും ചെയ്തു ; 518 റൂട്ട് മാർച്ചുകൾ , 2.37 ലക്ഷം സ്വയംസേവകർ ; നാണംകെട്ട് കർണാടക സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies