Tuesday, August 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ലഹരി തർക്കം; തലശേരിയിൽ കത്തിക്കുത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹത്തിൽ പാർട്ടി പതാക പുതപ്പിച്ച് സിപിഎം നേതാക്കൾ; മുഖ്യപ്രതി ഡിവൈഎഫ്‌ഐ പരിപാടിയിൽ പങ്കെടുത്തതിൽ മൗനം

by Brave India Desk
Nov 25, 2022, 02:10 am IST
in Kerala
Share on FacebookTweetWhatsAppTelegram

തലശേരി: ലഹരിവിൽപനയുമായി ബന്ധപ്പെട്ട തർക്കത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളിൽ പാർട്ടി പതാക പുതപ്പിച്ച സിപിഎം നേതാക്കൾ കേസിലെ മുഖ്യപ്രതി ഡിവൈഎഫ്‌ഐ പരിപാടിയിൽ പങ്കെടുത്തതിൽ മൗനം പാലിക്കുന്നതിൽ വ്യാപക വിമർശനം. ലഹരിക്കെതിരായ പോരാട്ടത്തിൽ പാർട്ടിയുടെ ഇരട്ടത്താപ്പ് ആണ് ഇത് വ്യക്തമാക്കുന്നതെന്ന വിമർശനം ശക്തമാണ്.

കഴിഞ്ഞ ദിവസം രാത്രിയാണ് ഷമീർ, ഖാലിദ് എന്നിവർ കത്തിക്കുത്തിൽ കൊല്ലപ്പെടുന്നത്. സിപിഎം പ്രവർത്തകരാണ് ഇരുവരുമെന്നാണ് സിപിഎം അവകാശപ്പെടുന്നത്. പിന്നാലെ ലഹരിമാഫിയയ്‌ക്കെതിരായ പോരാട്ടത്തിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന പ്രചാരണവും വ്യാപകമായി അഴിച്ചുവിട്ടിരുന്നു. എന്നാൽ ഇവരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി പാറായി ബാബു ഡിവൈഎഫ്‌ഐ പരിപാടിയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ പാർട്ടി പ്രതിരോധത്തിലായി.

Stories you may like

‘മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ട, ഇനി ബുക്ക് ചെയ്ത് കൃത്യസമയത്ത് എത്തിയാൽ മതി!’: ഗുരുവായൂരിൽ വെർച്വൽ ക്യൂ ദർശനം ആരംഭിച്ചു

‘ബസിന് കാശില്ലാത്ത സ്ത്രീകൾ കുട്ടികളെ പ്രൈവറ്റ് സ്‌കൂളിൽ വിടുന്നു, ദാരിദ്ര്യം അഭിനയിക്കുന്നു!’; പൊതുജനത്തെ അധിക്ഷേപിച്ച് ഗതാഗത മന്ത്രി സി.പി. ജോൺ; 

ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി ഡിവൈഎഫ്‌ഐ കൊളശേരിയിൽ നടത്തിയ മനുഷ്യചങ്ങലയിലാണ് പാറായി ബാബു പങ്കെടുത്തത്. നിട്ടൂർ സ്വദേശിയാണ് പാറായി ബാബു. ഖാലിദിനെയും ഷമീറിനെയും കുത്തിയത് ബാബുവാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കവേ ബാബു പോലീസിന്റെ പിടിയിലാകുകയും ചെയ്തിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, പി.കെ ശ്രീമതി, കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ എന്നിവർ ചേർന്നാണ് കൊല്ലപ്പെട്ട ഷമീറിന്റെയും ഖാലിദിന്റെയും മൃതദേഹങ്ങളിൽ പാർട്ടി പതാക പുതപ്പിച്ചത്. ഇതിന്റെ ചിത്രവും സിപിഎം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. എന്നാൽ പ്രതിയുടെ പാർട്ടി ബന്ധം സംബന്ധിച്ച് യാതൊരു വിശദീകരണവും പാർട്ടി ഇതുവരെ നടത്തിയിട്ടില്ല.

ലഹരിക്കെതിരായ സംസ്ഥാന സർക്കാരിന്റെ അതിശക്തമായ ഇടപെടലിനൊപ്പം സിപിഎമ്മും വർഗബഹുജന സംഘടനകളും നാടാകെയും നിലകൊള്ളുകയാണെന്നും ഈ വിപത്തിനെതിരെ സമൂഹം അതിശക്തമായ പ്രതിരോധം തീർക്കുകയാണെന്നും ഇതിൽ വിറളിപൂണ്ട ലഹരി മാഫിയ സംഘമാണ് ഈ അരുംകൊല നടത്തിയതെന്നും സിപിഎം നേരത്തെ പ്രസ്താവനയിൽ പറഞ്ഞിരുന്നു.

ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കിയെന്ന് വരുത്തിതീർക്കാൻ നാടുനീളെ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും ലഹരിമാഫിയയുമായി ബന്ധപ്പെട്ട് പിടികൂടുന്ന പാർട്ടി നേതാക്കളുടെ എണ്ണത്തിൽ കുറവൊന്നും ഇല്ല. നേരത്തെയും പലതവണ പൊതുസമൂഹത്തിൽ ഇക്കാര്യം ചർച്ചയായിട്ടുണ്ട്. ഇതിനിടെയാണ് തലശേരി സംഭവവും ഉണ്ടായത്.

Tags: kannurcpimthalasserydrug mafia
Share1TweetSendShare

Latest stories from this section

ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന ആളുകളുണ്ട്  ;മുഖ്യമന്ത്രി അങ്ങനെയല്ല; ധ്യാൻ ശ്രീനിവാസൻ

ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന ആളുകളുണ്ട് ;മുഖ്യമന്ത്രി അങ്ങനെയല്ല; ധ്യാൻ ശ്രീനിവാസൻ

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

‘തീവ്രമഴ തുടരുന്നു; വിദ്യാർത്ഥികൾക്ക് ആശ്വാസം!’: നാളെ വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; അറിയാം വിവരങ്ങൾ

അതിവേഗ റെയിൽ കേരളം വേണ്ടെന്നുവച്ചു ; കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ

അതിവേഗ റെയിൽ കേരളം വേണ്ടെന്നുവച്ചു ; കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ

എന്തിനാണ് ഇത്ര തിടുക്കം? ; എസ്. ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

എന്തിനാണ് ഇത്ര തിടുക്കം? ; എസ്. ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

Discussion about this post

Latest News

‘മണിപ്പൂരിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു; ഉന്നത ഭീകരനേതാവ് പിടിയിൽ!’: എം16 റൈഫിളും ഗ്രനേഡുകളും കണ്ടെടുത്തു; സുരക്ഷാസേനയുടെ അതിതീവ്ര വേട്ട!

‘മണിപ്പൂരിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു; ഉന്നത ഭീകരനേതാവ് പിടിയിൽ!’: എം16 റൈഫിളും ഗ്രനേഡുകളും കണ്ടെടുത്തു; സുരക്ഷാസേനയുടെ അതിതീവ്ര വേട്ട!

‘കുൽഗാം ഭീകരാക്രമണത്തിന് പിന്നാലെ വൻ വേട്ട!; പുൽവാമയിൽ ഹാൻഡ് ഗ്രനേഡുമായി ഭീകരൻ പിടിയിൽ’: യു.എ.പി.എ ചുമത്തി കേസെടുത്തു

‘കുൽഗാം ഭീകരാക്രമണത്തിന് പിന്നാലെ വൻ വേട്ട!; പുൽവാമയിൽ ഹാൻഡ് ഗ്രനേഡുമായി ഭീകരൻ പിടിയിൽ’: യു.എ.പി.എ ചുമത്തി കേസെടുത്തു

‘ഇന്ത്യൻ ഏജന്റുകൾ 30 ഭീകരരെ വധിച്ചു; തുറന്നുപറഞ്ഞ് ലഷ്കറെ തൊയ്ബ!’: അജ്ഞാത തോക്കുധാരികളുടെ ആക്രമണത്തിൽ വെറളിപിടിച്ച് ഭീകരസംഘടന

‘ഇന്ത്യൻ ഏജന്റുകൾ 30 ഭീകരരെ വധിച്ചു; തുറന്നുപറഞ്ഞ് ലഷ്കറെ തൊയ്ബ!’: അജ്ഞാത തോക്കുധാരികളുടെ ആക്രമണത്തിൽ വെറളിപിടിച്ച് ഭീകരസംഘടന

‘നടി തൃഷയ്‌ക്കെതിരെ ദ്വയാർഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് പോലീസ്!’: ആറ് വകുപ്പുകൾ ചുമത്തി കേസ്

‘നടി തൃഷയ്‌ക്കെതിരെ ദ്വയാർഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് പോലീസ്!’: ആറ് വകുപ്പുകൾ ചുമത്തി കേസ്

‘ഒളിംപിക്സ് സ്വർണ്ണത്തിൽ കിട്ടിയ 30 കോടി കൊണ്ട് ഹോട്ടൽ പണിയാൻ നടന്നു; കളി മറന്ന് പാകിസ്താൻ താരം!’: തോൽവിക്ക് പിന്നാലെ അർഷദ് നദീമിന് രൂക്ഷവിമർശനം

‘ഒളിംപിക്സ് സ്വർണ്ണത്തിൽ കിട്ടിയ 30 കോടി കൊണ്ട് ഹോട്ടൽ പണിയാൻ നടന്നു; കളി മറന്ന് പാകിസ്താൻ താരം!’: തോൽവിക്ക് പിന്നാലെ അർഷദ് നദീമിന് രൂക്ഷവിമർശനം

‘പതിനെട്ടാം വയസ്സിൽ പ്രൊഫസർ; തകർത്തത് 306 വർഷം പഴക്കമുള്ള ലോക റെക്കോർഡ്!’: അത്ഭുതപ്രതിഭയായി നാഥൻ തോമസ്

‘പതിനെട്ടാം വയസ്സിൽ പ്രൊഫസർ; തകർത്തത് 306 വർഷം പഴക്കമുള്ള ലോക റെക്കോർഡ്!’: അത്ഭുതപ്രതിഭയായി നാഥൻ തോമസ്

രാമായണ മാസാംരഭത്തിൽ ഗുരുവായൂരപ്പന് പൊന്നിൻ കിണ്ടി വഴിപാട്

‘മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ട, ഇനി ബുക്ക് ചെയ്ത് കൃത്യസമയത്ത് എത്തിയാൽ മതി!’: ഗുരുവായൂരിൽ വെർച്വൽ ക്യൂ ദർശനം ആരംഭിച്ചു

വാഹന മോഡിഫിക്കേഷന് കർശന നിയന്ത്രണം; തീതുപ്പുന്ന പരിപാടികൾ വേണ്ടേവേണ്ട, 100 ദിവസത്തിനകം പുതിയ നിയമമെന്ന് മന്ത്രി സി.പി. ജോൺ

‘ബസിന് കാശില്ലാത്ത സ്ത്രീകൾ കുട്ടികളെ പ്രൈവറ്റ് സ്‌കൂളിൽ വിടുന്നു, ദാരിദ്ര്യം അഭിനയിക്കുന്നു!’; പൊതുജനത്തെ അധിക്ഷേപിച്ച് ഗതാഗത മന്ത്രി സി.പി. ജോൺ; 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies