ദോഹ: 2022 ഫിഫ ലോകകപ്പിൽ നിന്നും ആതിഥേയരായ ഖത്തർ പുറത്ത്. ഗ്രൂപ്പ് എ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സെനഗലിനോട് തോറ്റതോടെ, ഈ ലോകകപ്പിൽ നിന്നും പുറത്താകുന്ന ആദ്യ ടീമായി ഖത്തർ. അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സെനഗലിന്റെ വിജയം.
ലോകകപ്പ് ചരിത്രത്തിൽ തങ്ങളുടെ ആദ്യ ഗോൾ പിറന്ന മത്സരത്തിൽ തന്നെ ഖത്തറിന് ടൂർണമെന്റിൽ നിന്നും പുറത്തേക്കുള്ള വഴിയും തുറന്നു കിട്ടി. ഉദ്ഘാടന മത്സരത്തിൽ ഇക്വഡോറിനോടും തോറ്റതോടെയാണ് ഖത്തർ ലോകകപ്പിൽ നിന്നും പുറത്തായത്.
എഴുപത്തിയെട്ടാം മിനിറ്റിൽ, സെനഗൽ ഡിഫൻഡർമാർക്കിടയിലൂടെ തകർപ്പൻ ഹെഡ്ഡറിലൂടെ മുഹമ്മദ് മുണ്ടാരിയാണ് ഖത്തറിന്റെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ നേടിയത്. നാൽപ്പത്തിയൊന്നാം മിനിറ്റിൽ ഡിയയാണ് സെനഗലിന്റെ ആദ്യ ഗോൾ നേടിയത്. നാൽപ്പത്തിയെട്ടാം മിനിറ്റിൽ ഫമാറയിലൂടെ സെനഗൽ ലീഡുയർത്തി. എൺപത്തിനാലാം മിനിറ്റിൽ ബംബാ ദിയെംഗ് സെനഗലിന്റെ മൂന്നാം ഗോൾ നേടി.
Discussion about this post