റീലിസ് ആയി രണ്ടാം വാരവും തിയേറ്ററുകളെ ഉത്സവപ്പറമ്പാക്കുകയാണ് ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന മാളികപ്പുറം. ഡിസംബർ 30 ന് റിലീസ് ആയ ചിത്രം ഇന്നും ഹൗസ് ഫുള്ളായാണ് ഓടുന്നത്. ഒരു പെൺകുട്ടിയുടെയും അവളുടെ സൂപ്പർ ഹീറോയായ അയ്യപ്പന്റെയും കഥ പറയുന്ന സിനിമയ്ക്ക് കേരള സമൂഹം നൽകുന്ന സ്വീകാര്യത ഇതിലൂടെ തന്നെ വ്യക്തമാകുന്നുണ്ട്. എന്നാൽ ഇപ്പോഴും പല തിയേറ്ററുകളിലും സിനിമയ്ക്ക് ടിക്കറ്റ് ലഭിക്കാതെ ആളുകൾ നിരാശരായി മടങ്ങുകയാണ്. മാളികപ്പുറത്തിന്റെ വിജയവും മലപ്പുറത്തെ തിയേറ്ററുകളിലെ തിരക്കും വിവരിച്ചുകൊണ്ട് അഡ്വ. ശങ്കു ടി ദാസ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
വൈകുന്നേരം ആയാൽ മലയാളികൾ ഒക്കെ അയാളെ കാണാൻ തിയേറ്ററുകളിലേക്ക് പാഞ്ഞടുക്കുകയാണ് എന്നാണ് ശങ്കു ടി ദാസ് പറഞ്ഞത്. കഴിഞ്ഞ ദിവസം തന്റെ ഏട്ടനും കുടുംബവും മാളികപ്പുറം സിനിമ കാണാൻ തിയേറ്ററിലേക്ക് പോയി. എന്നാൽ അവർ ടിക്കറ്റ് കിട്ടാതെ തിരിച്ചുവരികയാണ് ഉണ്ടായത്. പൊന്നാനി അലങ്കാർ, എടപ്പാൾ ശാരദ, ചങ്ങരംകുളം മാർസ് എന്നിങ്ങനെ എടപ്പാൾ നിന്ന് പിടിച്ചാൽ പത്ത് കിലോമീറ്റർ റേഡിയസിൽ മൂന്ന് തിയേറ്ററിൽ സിനിമ കളിക്കുന്നുണ്ട്. പക്ഷേ ഒരു സാധാരണ വർക്കിംഗ് ഡേയിൽ പോലും ചിത്രം ഹൗസ് ഫുള്ളാണ്.
സമാജം സ്റ്റാർ എന്നോ റിലീജിയസ് സ്റ്റാർ എന്നോ സംഘി സ്റ്റാർ എന്നോ എന്ത് വേണമെങ്കിലും വിളിച്ചു പരിഹസിച്ചോളൂ. പക്ഷെ വൈകുന്നേരം ആയാൽ മലയാളികൾ ഒക്കെ അയാളെ കാണാൻ തിയേറ്ററുകളിലേക്ക് പാഞ്ഞടുക്കുകയാണ്. ഉണ്ണി മുകുന്ദൻ സൂപ്പർസ്റ്റാർ ആണെന്നും ശങ്കു ടി ദാസ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം –
ഞാൻ ഡിസംബർ 31ന് ശനിയാഴ്ച മാളികപ്പുറം കാണുമ്പോൾ കഷ്ടി ഇരുപത്തഞ്ചു പേരാണ് തിയേറ്ററിൽ ഉണ്ടായിരുന്നത്.
പത്ത് ദിവസം കഴിഞ്ഞു ഇന്നലെ ചൊവ്വാഴ്ച ഏട്ടനും ഏട്ത്ത്യമ്മയും കുട്ട്യോളും ഒക്കെ കൂടി മാളികപ്പുറത്തിന് പോയിട്ട് അവർ ടിക്കറ്റ് കിട്ടാതെ തിരിച്ചു വന്നു.
പൊന്നാനി അലങ്കാർ, എടപ്പാൾ ശാരദ, ചങ്ങരംകുളം മാർസ്.
ഇങ്ങനെ എടപ്പാൾ നിന്ന് പിടിച്ചാൽ പത്ത് കിലോമീറ്റർ റേഡിയസിൽ മൂന്ന് തിയേറ്ററിൽ സിനിമ കളിച്ചിട്ടാണ് ഒരു സാധാരണ വർക്കിങ് ഡേയിൽ പോലും എല്ലായിടത്തും അത് ഹൗസ് ഫുൾ ആയിരിക്കുന്നത് എന്നോർക്കണം.
പറഞ്ഞു വന്നത്, നിങ്ങൾ സമാജം സ്റ്റാർ എന്നോ റിലീജിയസ് സ്റ്റാർ എന്നോ സംഘി സ്റ്റാർ എന്നോ എന്ത് വേണമെങ്കിലും വിളിച്ചു പരിഹസിച്ചോളൂ.
പക്ഷെ വൈകുന്നേരം ആയാൽ മലയാളികൾ ഒക്കെ അയാളെ കാണാൻ തിയേറ്ററുകളിലേക്ക് പാഞ്ഞടുക്കുകയാണ്.
ഉണ്ണി മുകുന്ദൻ.
സൂപ്പർ സ്റ്റാർ ❤️
Discussion about this post