തിരുവനന്തപുരം: 2023-24 വർഷത്തേക്കുള്ള ബജറ്റ് അവതരണം നിയമസഭയിൽ ആരംഭിച്ചു. കേരളം വളർച്ചയുടേയും അഭിവൃദ്ധിയുടേയും പാതയിൽ തിരിച്ചെത്തിയെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. കോവിഡ്, ഓഖി തുടങ്ങിയ വെല്ലുവിളികളെ കേരളം ധീരമായി അതിജീവിച്ചു. ആഭ്യന്തര ഉത്പാദനം വർധിച്ചു. വ്യാവസായിക മേഖലയിൽ അടക്കം മികച്ച വളർച്ചാ നിരക്കാണുള്ളത്. കടന്നു പോയത് അതിജീവനത്തിന്റെ വർഷമാണ്.കേരളം പ്രതിസന്ധികളിൽ നിന്ന് കരകയറി.
തനത് വരുമാനം ഈ വർഷം 85,000 കോടിയായി ഉയരും. വിലക്കയറ്റം നേരിടാൻ 2000 കോടി രൂപ വകയിരുത്തി. റബർ സബ്‌സിഡിക്ക് 600 കോടി രൂപ അനുവദിച്ചു. ധനഞെരുക്കം ഈ വർഷം പ്രതീക്ഷിക്കുന്നുണ്ടെന്നും കെ.എൻ.ബാലഗോപാൽ പറഞ്ഞു. മുൻ തവണത്തേത് പോലെ ഇക്കുറിയും ടാബിലാണ് ബജറ്റ് അവതരിപ്പിക്കുന്നത്. രാവിലെ ഒമ്പതിനാണ് നിയമസഭയിൽ ബജറ്റ് അവതരണം ആരംഭിച്ചത്. ബജറ്റ് വിവരങ്ങളും രേഖകളും ‘കേരള ബജറ്റ്’ എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും ലഭ്യമാകും.
Discussion about this post