തിരുവനന്തപുരം: 16 കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ട്രാൻസ്‌ജെൻഡറിന് ശിക്ഷ നിധിച്ച് തിരുവനന്തപുരം അതിവേഗ കോടതി. ചിറയിൻകീഴ് ആനന്ദലവട്ടം സ്വദേശി സഞ്ജു സാംസൺ (34) ഏഴ് വർഷം കഠിന തടവും 25,000 രൂപയുമാണ് കോടതി വിധിച്ചത്.കേരളത്തിൽ ആദ്യമായാണ് ഒരു ട്രാൻസ്‌ജെൻഡറെ ലൈംഗികപീഡനക്കേസിൽ ശിക്ഷിക്കുന്നത് ജഡ്ജി ആജ് സുദർശൻ ആണ് ശിക്ഷ വിധിച്ചത്.
2016 ഫെബ്രുവരി 23 ഉച്ചയ്ക്ക് രണ്ടരയോടെയാണ് കേസിനാസ്പദമായ സംഭവം. ചിറയിൻകീഴ് നിന്ന് ട്രെയിനിൽ തിരുവനന്തപുരത്ത് വരികയായിരുന്ന പതിനാറുകാരനെ പ്രതി പരിചയപ്പെട്ടു. തുടർന്ന് കുട്ടിയെ തമ്പാനൂർ പബ്ലിക്ക് കംഫർട്ട് സ്റ്റേഷനിൽ കൊണ്ട് പോയി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കുകയായിരുന്നു.സംഭവ സമയം പ്രതി പുരുഷനായിരുന്നു. വിചാരണ വേളയിൽ പ്രതി ട്രാൻസ് വുമണായി മാറി.
പീഡനത്തിന് ശേഷം പല തവണ കുട്ടിയെ ഫോണിലൂടെ വിളിച്ച് കാണണമെന്ന് പ്രതി പറഞ്ഞെങ്കിലും കുട്ടി ഇതിന് തയ്യാറായില്ല. ഭയം കാരണം പീഡനവിവരം പുറത്ത് പറഞ്ഞിരുന്നില്ല. ഫോണിലൂടെ നിരന്തരം മെസ്സേജുകൾ അയക്കുന്നതും കുട്ടി പലപ്പോഴും ഫോണിൽ സംസാരിക്കുന്നതിൽ ഭയപ്പെടുന്നതും അമ്മ ശ്രദ്ധിച്ചു.ഫോൺ ബ്ലോക്ക് ചെയതപ്പോൾ പ്രതി ഫേസ്ബുക്ക് മെസഞ്ചററിലൂടെ മെസേജുകൾ അയച്ചു.
മെസേജുകൾ കണ്ട അമ്മ സംശയിച്ച് പ്രതിക്ക് മറുപടി അയച്ചു തുടങ്ങിയപ്പോഴാണ് പീഡനത്തിന്റെ വിവരം അറിയുന്നത്. പോലീസിന്റെ നിർദ്ദേശാനുസരണം അമ്മ പ്രതിയ്ക്ക് മെസേജ് അയച്ച് തമ്പനൂരിലേക്ക് വിളിച്ച് വരുത്തി. പിന്നാലെയായിരുന്നു അറസ്റ്റ്.
സംഭവ സമയത്തും താൻ ട്രാൻസ്‌ജെൻഡർ ആയിരുന്നുവെന്നും ഷെഫിൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നതെന്നും പ്രതി വാദിച്ചിരുന്നു. എന്നാൽ സംഭവ സമയത്ത് പ്രതിയുടെ പൊട്ടൻസി പരിശോധന പോലീസ് നടത്തിയിരുന്നു
Discussion about this post