തിരുവനന്തപുരം: നടൻ മമ്മൂട്ടിയെ പുകഴ്ത്തി എഴുത്തുകാരി ശോഭ ഡേ. മമ്മൂട്ടിയെ ഏറെ ആരാധിക്കുന്നുവെന്ന് പറഞ്ഞ അവർ എന്നെങ്കിലും അദ്ദേഹത്തെ കാണുകയാണെങ്കിൽ അര സെക്കൻഡ് നേരമെങ്കിലും അദ്ദേഹത്തിന്റെ നെഞ്ചിൽ തല ചേർത്തുവെയ്ക്കണം. ഒരു മൈക്രോ സെക്കൻഡ് നേരത്തേക്കെങ്കിലും സ്വർഗത്തിൽ പോയത് പോലെയുണ്ടാകുമെന്ന് പറഞ്ഞു.
ഒരിക്കൽക്കൂടി ജീവിക്കാൻ അവസരം കിട്ടുകയാണെങ്കിൽ മമ്മൂട്ടിയാവാനാണ് ആഗ്രഹമെന്നും അവർ കൂട്ടിച്ചേർത്തു. കുറച്ച് പഴയ സിനിമയിലാണ് താൻ മമ്മൂട്ടിയെ കണ്ടത്. അന്നുതന്നെ അദ്ദേഹത്തെ വളരെയേറെ ഇഷ്ടമായി. ഞാൻ എന്നെങ്കിലും മമ്മൂട്ടിയെ നേരിട്ടുകാണുമോ എന്ന് ഞാൻ എന്റെ ഭർത്താവിനോട് ചോദിച്ചിട്ടുണ്ടെന്ന് എഴുത്തുകാരി പറയുന്നു.
ബോളിവുഡിലെയോ ഹോളിവുഡിലെയോ വേറൊരു നടനും പാറപോലുള്ള ഇത്രയും വിരിഞ്ഞ മാറിടമില്ല. പിന്നെ ആ ശബ്ദവും കണ്ണുകളിലെ കരുണയും മൃദുലതയും പ്രകടനങ്ങളിലെ സാമർത്ഥ്യവും അദ്ദേഹത്തിന്റെ പ്രത്യേകതയാണെന്ന് ശോഭ ഡേ കൂട്ടിച്ചേർത്തു.
Discussion about this post