ന്യൂഡൽഹി: ഭൂകമ്പം വിനാശം വിതച്ച തുർക്കിയക്ക് സമയോചിതമായി സഹായം നൽകിയ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് രാജ്യം. രാജ്യം കാണിച്ച ഉദാരമനസിന് തുർക്കി നന്ദി പറഞ്ഞു. ആവശ്യമുള്ളയിടത്ത് താങ്ങായി നിൽക്കുന്നവനാണ് യഥാർത്ഥ സുഹൃത്തെന്ന് ഇന്ത്യയിലെ തുർക്കി അംബാസിഡർ ഫിരത് സുനൽ പറഞ്ഞു.
‘ദോസ്ത്’ എന്നത് ടർക്കിഷ് ഭാഷയിലും ഹിന്ദിയിലും ഒരു സാധാരണ പദമാണ്… ഞങ്ങൾക്ക് ഒരു ടർക്കിഷ് പഴഞ്ചൊല്ലുണ്ട്: ‘ദോസ്ത് കാര ഗുണ്ടേ ബെല്ലി ഒലുർ’ (A friend in need is a friend indeed). ഇന്ത്യയ്ക്ക് വളരെ നന്ദി.’ എന്നാണ് അദ്ദേഹം പറഞ്ഞത്.
കേന്ദ്രവിദേശകാര്യ സഹമന്ത്രി തുർക്കി എംബസി സന്ദർശിച്ച് അനുശേചനം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ ഭാഗത്ത് നിന്ന് എല്ലാ സഹായവുംപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹതാപവും മാനുഷിക പിന്തുണയും അദ്ദേഹം അറിയിച്ചിരുന്നു. പിന്നാലെയാണ് തുർക്കി നന്ദി അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശപ്രകാരം പ്രത്യേകം പരിശീലനം ലഭിച്ച രക്ഷാപ്രവർത്തകരാണ് തുർക്കിയ്ക്ക് കൈതാങ്ങാനാവാൻ ദുരന്ത മുഖത്തേക്ക് യാത്ര തിരിച്ചിരിക്കുന്നത്. 100 പേർ വീതം അടങ്ങുന്ന രണ്ട് എൻഡിആർഎഫ് സംഘത്തെയും വിദഗ്ധ പരിശീലനം നേടിയ ഡോഗ് സ്‌ക്വാഡിനെയുമാണ് അയച്ചത്.
ഡോക്ടർമാർക്കൊപ്പം മെഡിക്കൽ സംഘവും മരുന്നുകളും ഉണ്ടാകും. തുർക്കിയിലെ ഇന്ത്യൻ എംബസി വഴിയായിരിക്കും ദുരിതാശ്വാസ സാധനങ്ങൾ വിതരണം ചെയ്യുന്നത്.
Discussion about this post