കൊച്ചി: മലയാളികളുടെ പ്രിയ നടനും മുൻ എംപിയുമായ സുരേഷ് ഗോപിയെ കുറിച്ച് വാചാലനായി നടൻ സ്ഫടികം ജോർജ്. അസുഖ ബാധിതനായിരുന്നപ്പോൾ സുരേഷ് ഗോപി എപ്പോഴും വിളിച്ചന്വേഷിക്കുമായിരുന്നുവെന്നും ആവശ്യങ്ങൾ ചോദിച്ചറിയാറുണ്ടായിരുന്നുവെന്നും സ്ഫടികം ജോർജ് പറയുന്നു. രാഷ്ട്രീയമൊന്നുമല്ല. കരുണയുള്ള, സ്‌നേഹമുള്ള സഹാനുഭൂതിയുള്ള പച്ചയായ മനുഷ്യനാണ് സുരേഷ് ഗോപി എന്ന് നടൻ കൂട്ടിച്ചേർത്തു. ചെറിയ മനുഷ്യൻ, വലിയ മനുഷ്യൻ എന്നൊന്നുമില്ലെന്നും അദ്ദേഹം ക്യാബിനറ്റ് മിനിസ്റ്റർ ആവട്ടെയെന്നാണ് ആഗ്രഹമെന്നും സ്ഫടികം ജോർജ് പറഞ്ഞു.
” കിഡ്‌നി ട്രാൻസ്പ്ലാന്റ് ചെയ്ത് കിടന്ന സമയത്ത് സുരേഷ് ഗോപി വിളിക്കുകയും അന്വേഷിക്കുകയും ചെയ്യുമായിരുന്നു. ഞാനല്ല, എന്റെ മകളാണ് ഫോണെടുത്ത് സംസാരിക്കുക. എനിക്കന്ന് ഫോണെടുത്ത് സംസാരിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു.എന്തെങ്കിലും ആവശ്യമുണ്ടോയെന്ന് ആഴ്ചയിൽ ഒരിക്കലെങ്കിലും വിളിച്ച് ചോദിക്കുമായിരുന്നു. സഹായ മനസ്‌ക്തയുള്ളയാളാണ്. രാഷ്ട്രീയമൊന്നുമല്ല. കരുണയുള്ള, സ്‌നേഹമുള്ള സഹാനുഭൂതിയുള്ള പച്ചയായ മനുഷ്യനാണ്. അദ്ദേഹത്തിന് ചെറിയ മനുഷ്യർ വലിയ മനുഷ്യരെന്നൊന്നുമില്ല. എല്ലാവരെയും സ്‌നേഹിക്കുന്ന വ്യക്തിയാണ്. പുള്ളിയെ തിരഞ്ഞെടുപ്പിൽ ജയിപ്പിക്കേണ്ടതായിരുന്നു. പുള്ളി ക്യാബിനറ്റ് മിനിസ്റ്റർ ആവട്ടെയെന്നാണ് എന്റെ ആഗ്രഹം. എന്നായിരുന്നു” സ്ഫടികം ജോർജിന്റെ വാക്കുകൾ.
അതേസമയം സ്ഫടികം ജോർജ് പ്രതിനായകനായി തിളങ്ങിയ മോഹൻലാൽ ചിത്രം സ്ഫടികം വീണ്ടും തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ റീമാസ്റ്റിംഗ് വേർഷനാണ് എത്തിയത്.
Discussion about this post