തൃശ്ശൂർ: ഗുരുവായൂരപ്പന് വഴിപാടായി വീണ്ടും ഭീമൻ വാർപ്പ്. പ്രസാവി വ്യവസായി ആയ മാവേലിക്കര സ്വദേശി മോഹൻലാലാണ് വാർപ്പ് വഴിപാടായി നൽകിയത്. പുതിയ വാർപ്പിൽ 1500 ലിറ്റർ പാൽപ്പായസം തയ്യാറാക്കാം.
30 ലക്ഷം രൂപ ചിലവിട്ടാണ് ഭീമൻ വാർപ്പ് നിർമ്മിച്ചിരിക്കുന്നത്. പരുമല അനന്തൻ ആചാരി, മകൻ അനു അനന്തൻ എന്നിവരുടെ നേതൃത്വത്തിലാണ് വാർപ്പ് നിർമ്മിച്ചത്. ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ കെഎസ് മായാദേവി, എക്‌സി. എൻജിനീയർ എം.കെ അശോക് കുമാർ, എൻജിനീയർ ഇ.കെ നാരായണനുള്ളി എന്നിവർ ചേർന്നാണ് ക്ഷേത്രത്തിലേക്ക് വാർപ്പ് ഏറ്റുവാങ്ങിയത്.
ഗുരുവായൂർ ക്ഷേത്രത്തിൽ ലഭിക്കുന്ന രണ്ടാമത്തെ ഭീമൻ വാർപ്പാണ് ഇത്. കഴിഞ്ഞ മാസം 23 നും ക്ഷേത്രത്തിലേക്ക് ഭീമൻ വാർപ്പ് വഴിപാടായി ലഭിച്ചിരുന്നു. ചേറ്റുവ സ്വദേശി പ്രശാന്താണ് വാർപ്പ് വഴിപാടായി നൽകിയത്.
Discussion about this post