ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് പോരാട്ടം അങ്ങ് ഇന്‍ഡോറില്‍ പൊടിപൊടിക്കുകയാണ്. മൂന്നാം ടെസ്റ്റിൽ ഇരു ടീമുകളിലെ ബാറ്റർമാരും വെള്ളം കുടിക്കുന്നുണ്ട്. ഇതിനോടകം 25ൽ കൂടുതൽ വിക്കറ്റുകൾ വീണ് കഴിഞ്ഞു. എന്തായാലും ആവേശക്കളി ഒരു വശത്ത് പുരോഗമിക്കുമ്പോള്‍ ഫുഡികളായ ക്രിക്കറ്റ് പ്രേമികള്‍ക്ക് വേണ്ടി രുചിയൂറുന്ന ക്രിക്കറ്റ് നര്‍മ്മങ്ങളുമായി ആവേശത്തിരയില്‍ പങ്കുചേരുകയാണ് ഫുഡ് ഡെലിവറി ആപ്പുകളായ സൊമാറ്റോയും സ്വിഗ്ഗിയും.
ഇന്‍ഡോറിലെ വരണ്ട ക്രിക്കറ്റ് പിച്ചാണ് ഇന്ത്യന്‍ – ഓസ്ട്രേലിയൻ ബാറ്റർമാർക്ക് വെല്ലുവിളിയാകുന്നത്. സ്വാഭാവികമായും ഇത് സോഷ്യല്‍മീഡിയയിലും ചര്‍ച്ചയായി. സോഷ്യല്‍മീഡിയ പിച്ചിനെ കുറിച്ചുള്ള ട്രോളുകള്‍ കൊണ്ട് നിറഞ്ഞു. അക്കൂട്ടത്തില്‍ ഫുഡികളെ ആകര്‍ഷിച്ചത് സൊമാറ്റോയുടെയും സ്വിഗ്ഗിയുടെയും ട്രോളുകളാണ്.
ജിലേബിയില്‍ ഉള്ളതിനേക്കാള്‍ തിരിവുകള്‍ ഇന്‍ഡോര്‍ പിച്ചില്‍ ഉണ്ടെന്ന തമാശയാണ് സൊമാറ്റോ ട്വിറ്ററില്‍ പങ്കുവെച്ചത്. ക്രിക്കറ്റ് മത്സരത്തിലെ ഈ ഫുഡി ട്വിസ്റ്റ് ക്രിക്കറ്റ്‌പ്രേമികള്‍ക്കും ഇഷ്ടമായി. വരണ്ട പിച്ചിന്റെ അവസ്ഥയെ ജിലേബിയുടെ രൂപത്തിനോട് ഉപമിച്ച സൊമാറ്റോയുടെ നര്‍മ്മത്തെയും മാര്‍ക്കറ്റിംഗ് തന്ത്രത്തെയും ചിലരെല്ലാം പുകഴ്ത്തുകയും ചെയ്തു. സൊമാറ്റോയുടെ ഈ ഉപമ കാരണം ജിലേബി കഴിക്കാന്‍ തോന്നിയവരും ഉണ്ട്.
there is more turn on this pitch than on a jalebi #IndvsAus
— zomato (@zomato) March 1, 2023
ക്രിക്കറ്റ് മത്സരാവേശത്തിനിടയില്‍ ഭക്ഷണം മറന്നുപോകാതിരിക്കാനുള്ള തന്ത്രം സ്വിഗ്ഗിയും പയറ്റി. അവരും ഇന്‍ഡോര്‍ പിച്ചിന്റെ അവസ്ഥ തന്നെയാണ് വിഷയമാക്കിയത്. മഹാരാഷ്ട്രക്കാരുടെ പ്രിയ വിഭവമായ അവില്‍ കൊണ്ടുണ്ടാക്കുന്ന പോഹയുമായാണ് സ്വിഗ്ഗി ഇന്‍ഡോര്‍ പിച്ചിനെ ഉപമിച്ചത്.
Discussion about this post