തിരുവനന്തപുരം: പെൺകുട്ടികളെ ഷർട്ടും പാന്റ്‌സും ധരിപ്പിച്ച് ആൺകുട്ടികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കുകയാണെന്ന ആരോപണവുമായി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. പെൺകുട്ടികളെ ഇങ്ങനെ സമരത്തിനിറക്കി കോൺഗ്രസ് നേതാക്കൾ നാടിന്റെ അന്തരീക്ഷത്തെ വികൃതമാക്കുകയാണെന്നും ഇ.പി.ജയരാജൻ ആരോപിച്ചു. കരിങ്കൊയി കാണിച്ച് ഇനിയും അക്രമത്തിന് പോവുകയാണെങ്കിൽ സ്ഥിതി മോശമാകുമെന്നും ജയരാജൻ പറയുന്നു.
കരിങ്കൊടിയുമായി അക്രമം തുടർന്നാൽ പ്രതിപക്ഷ നേതാവിനും സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതി ഉണ്ടാകും. മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം എന്തിനാണെന്ന് മനസിലാകുന്നില്ല. പാചക വാതകത്തിന് കേന്ദ്രം വലിയ വർധിപ്പിച്ചെങ്കിലും ആർക്കും പ്രതിഷേധമില്ല. കേരള സർക്കാർ ഏർപ്പെടുത്തിയ രണ്ട് രൂപ ഇന്ധന സെസിൽ നിന്ന് ലഭിക്കുന്ന വരുമാനം ക്ഷേമ പെൻഷനിലേക്കാണ് മാറ്റുന്നത്. അക്കാര്യം കോൺഗ്രസ് മനസിലാക്കണമെന്നും ഇ.പി.ജയരാജൻ പറഞ്ഞു.
Discussion about this post