ന്യൂഡൽഹി: ഉത്തരേന്ത്യയെ വിറപ്പിച്ച് ഭൂചലനം.രാജ്യതലസ്ഥാനമുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ ശക്തമായ ഭൂചലനമാണ് രേഖപ്പെടുത്തിയത്. ഡൽഹി, ഉത്തർപ്രദേശ്, പഞ്ചാബ്,ചണ്ഡീഗഢ്,ജമ്മുകശ്മീർ,ഹിമാചൽ പ്രദേശ് എന്നിവടങ്ങളിലാണ് ഭൂചലനമുണ്ടായത്.
അഫ്ഗാനിസ്ഥാനിലെ കലഫ്ഗാൻ പട്ടണത്തിൽ നിന്ന് 90 കിലോമീറ്റർ അകലെ ജിറോം ആണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഈ മേഖലയിൽ റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ് ജിറോം. ഇക്കാരണം കൊണ്ടാണ് ഇന്ത്യയിലും പ്രകമ്പനം ഉണ്ടായത്.അമേരിക്കൻ ഭൗമപഠന കേന്ദ്രത്തിൻറെ റിപ്പോർട്ടുകളും ഇതും സംബന്ധിച്ച് പുറത്ത് വന്നിട്ടുണ്ട്
രാത്രി 10: 17 ഓടെയാണ് ഒരു മിനിറ്റോളം നീണ്ടുനിന്ന ഭൂചലനം ഉണ്ടായത്. ഡൽഹിയിൽ 6.7 റിക്ടർ സ്‌കെയിൽ തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായത്.
ഇന്ത്യയ്ക്ക് പുറമെ കസാക്കിസ്ഥാൻ, പാകിസ്താൻ, താജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ, ചൈന, അഫ്ഗാനിസ്ഥാൻ, കിർഗിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലും ഭൂചലനമുണ്ടായി.












