മലപ്പുറം: ഭാര്യയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ മലപ്പുറം സ്വദേശിക്ക് ഒരു വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ. മലപ്പുറം, മഞ്ചേരി അമരമ്പലം സ്വദേശിയായ മുപ്പത്തിയാറുകാരനാണ് ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ് നസീറ ശിക്ഷ വിധിച്ചത്.
പിഴ അടച്ചില്ലെങ്കിൽ 3 മാസം കൂടി തടവ് അനുഭവിക്കണം. 2010 മുതൽ 2015 വരെ വീട്ടിലും തറവാട്ട് വീട്ടിലും വെച്ച് അതിക്രൂരമായ ലൈംഗിക വൈകൃതത്തിന് ഇരയാക്കി എന്നാണ് പരാതി. വിവാഹ സമയത്ത് നൽകിയ 35 പവൻ സ്വർണാഭരണം കൈപ്പറ്റുകയും കൂടുതൽ പണം ആവശ്യപ്പെടുകയും ചെയ്തെന്നും സൗന്ദര്യമില്ലെന്ന് പറഞ്ഞ് പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.
കേസിൽ 18 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് ശിക്ഷ വിധിച്ചത്.
Discussion about this post