ചെന്നൈ: 2019ന് ശേഷം ചെന്നൈയിലേക്ക് ആദ്യമായി എത്തുന്ന ഐപിഎൽ മത്സരത്തെ വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തല ധോനിക്കും സംഘത്തിനും വമ്പൻ കരഘോഷത്തോടെയാണ് ആരാധകർ എം എ ചിദംബരം സ്റ്റേഡയിത്തിലേക്ക് സ്വാഗതമോതിയത്.
എന്നാൽ, മത്സരത്തിനിടെ ഗ്രൗണ്ടിലെത്തിയ ഒരു നായ സംഘാടകരെ ഏറെക്കുറെ നന്നായി വിഷമത്തിലാക്കി. ആൾക്കൂട്ടവും ബഹളവും കണ്ട് ഭയന്ന നായ ഗ്രൗണ്ടിലൂടെ ഓടാൻ തുടങ്ങിയതോടെ, അതിനെ പിടിച്ച് പുറത്താക്കാനുള്ള ശ്രമത്തിലായി ഗ്രൗണ്ട് സ്റ്റാഫ്. ഇത് മത്സരം ലേശം വൈകിക്കുകയും ചെയ്തു.
സംഭവം പുഞ്ചിരിയോടെ ആസ്വദിച്ച ചെന്നൈ ക്യാപ്ടൻ ധോനിയെയും ജഡേജയെയും സ്ക്രീനിൽ കണ്ടതോടെ ആരാധകരും ആവേശത്തിലായി. എന്നാൽ, സംഭവത്തെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരവും സ്റ്റാർ സ്പോർട്സ് കമന്റേറ്ററുമായ സുനിൽ ഗവാസ്കർ രംഗത്ത് വന്നു. നായ മൂലം മത്സരം വൈകിയതിലായിരുന്നു ഗവാസ്കറുടെ ക്ഷോഭം. അദ്ദേഹം അത് കമന്ററിയിലൂടെ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.
‘ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഈ നായ അകത്ത് കടക്കാൻ കാരണക്കാരായവരുടെ പ്രവൃത്തി ഒട്ടും ശരിയായില്ല. അകത്ത് കടന്ന അതിനെ ഓടിക്കാൻ ശ്രമിച്ചതുകൊണ്ട് കാര്യമില്ല. മത്സരം പുനരാരംഭിക്കാൻ വൈകുകയാണ്.‘ ഇതായിരുന്നു അക്ഷമയോടെയുള്ള ഗവാസ്കറുടെ വാക്കുകൾ. ഗവാസ്കർ ഇത് പറയുമ്പോഴും, നായയെ തുരത്താനുള്ള തീവ്ര പരിശ്രമത്തിലായിരുന്നു ആറോളം പേരടങ്ങുന്ന ഗ്രൗണ്ട് സ്റ്റാഫ് സംഘം.
#CSKvLSG #DogLover #CSK Even dog can not stop him to come #Chepauk pic.twitter.com/tOQDT9xble
— mohit (@Rajwar2Rajwar) April 3, 2023
അതേസമയം, ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിലവിൽ മികച്ച നിലയിലാണ്. 16.2 ഓവറിൽ 4ന് 172 ആണ് അവരുടെ സ്കോർ. ചെന്നൈക്ക് വേണ്ടി ഓപ്പണർ ഋതുരാജ് ഗെയ്ക്വാദ് അർദ്ധ സെഞ്ച്വറി നേടി. 57 റൺസാണ് താരം സ്കോർ ചെയ്തത്. ബെൻ സ്റ്റോക്സും അമ്പാട്ടി റായുഡുവുമാണ് ക്രീസിൽ.
Discussion about this post