Sunday, May 25, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • 
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • 
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

കൊടിയ പട്ടിണിയും ദുരിതവും തുടരുന്നു; പാകിസ്താനിൽ കിറ്റ് വിതരണ കേന്ദ്രങ്ങളിലെ തിക്കിലും തിരക്കിലും പെട്ട് റംസാൻ വ്രതാരംഭത്തിന് ശേഷം മാത്രം മരിച്ചത് 23 പേർ; നിരവധി പേർ പരിക്കേറ്റ് ചികിത്സയിൽ

‘കൊവിഡ് വ്യാപനത്തിന് ശേഷം ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് നിലവിൽ പാകിസ്താൻ നേരിടുന്നത്‘

by Brave India Desk
Apr 8, 2023, 06:51 pm IST
in International
Share on FacebookTweetWhatsAppTelegram

ഇസ്ലാമാബാദ്: സാമ്പത്തിക തകർച്ച മൂലം പൊറുതി മുട്ടിയ പാകിസ്താനിൽ ജനങ്ങളുടെ പട്ടിണിയും ദുരിതങ്ങളും തുടരുന്നു. സർക്കാരിന്റെ സൗജന്യ ധാന്യക്കിറ്റ് വിതരണ കേന്ദ്രങ്ങളിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി പേരാണ് രാജ്യത്ത് മരണപ്പെടുന്നത്. ധാന്യക്കിറ്റ് വിതരണ കേന്ദ്രങ്ങളിലെ തിക്കിലും തിരക്കിലും പെട്ട് റംസാൻ വ്രതാരംഭത്തിന് ശേഷം മാത്രം കൊല്ലപ്പെട്ടത് 23 പേരാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.

ദാരിദ്ര്യം കൊടികുത്തി വാഴുന്ന പാകിസ്താനിൽ ധാന്യമോഷണങ്ങളും തുടർക്കഥയാണ്. പല വിതരണ കേന്ദ്രങ്ങളിൽ നിന്നും ആയിരക്കണക്കിന് ചാക്ക് ധാന്യമാണ് മോഷണം പോകുന്നത്. ഖൈബർ പക്തൂൺക്വയിലെ ഒരു ധാന്യവിതരണ കേന്ദ്രത്തിൽ മാർച്ച് 23ന് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Stories you may like

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

പാക് പഞ്ചാബിലെ സഹിവാളിൽ മാർച്ച് 28ന് ഉണ്ടായ സമാനമായ സംഭവത്തിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെടുകയും 45 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാകിസ്താനിൽ നിലവിൽ അതിരൂക്ഷമായ വിലക്കയറ്റമാണ് ജനങ്ങൾ അനുഭവിക്കുന്നത്. ഭക്ഷ്യവസ്തുക്കൾക്ക് ഒരു മാസത്തിനിടെ 30 ശതമാനമാണ് വില വർദ്ധിച്ചത്.

അതിനിടെ, ധാന്യവിതരണ കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൈക്കൂലിയും അഴിമതിയും വ്യാപകമാണ് എന്ന പരാതികളും നിലവിലുണ്ട്. ഒന്നോ രണ്ടോ കിറ്റ് ധാന്യങ്ങൾക്കായി മണിക്കൂറുകളോളം പൊരിവെയിലിൽ ക്യൂ നിൽക്കുന്ന നിരാലംബരായ സ്ത്രീകളോടും കുട്ടികളോടും മുതിർന്ന പൗരന്മാരോടും ഉദ്യോഗസ്ഥർ പക്ഷപാതിത്വത്തോടെ പെരുമാറുന്നതിന്റെ ദൃശ്യങ്ങളും പാകിസ്താനിലെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളിൽ പ്രചരിക്കുന്നുണ്ട്.

മാർച്ച് 31ന് കറാച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനം വിതരണം ചെയ്ത സക്കാത്ത് സ്വീകരിക്കാൻ വന്നവർ തിക്കിലും തിരക്കിലും പെട്ട് മരിച്ചതും വാർത്തയായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 12 പേരാണ് അന്ന് മരിച്ചത്.

കൊവിഡ് വ്യാപനത്തിന് ശേഷം ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് നിലവിൽ പാകിസ്താൻ നേരിടുന്നത്. പാകിസ്താനിലെ ദശലക്ഷക്കണക്കിന് പേർക്ക് ഇന്ന് പ്രതിദിനം രണ്ട് നേരം പോലും ആവശ്യത്തിന് ഭക്ഷണം കഴിക്കാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ 20 വർഷത്തിനിടെ, കാലാവസ്ഥ ഏറ്റവും മോശമായ പത്ത് രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്താൻ ഉൾപ്പെട്ടതും വാർത്തയായിരുന്നു. വിനോദ സഞ്ചാരത്തിലൂടെയുള്ള പാകിസ്താന്റെ വരുമാനത്തെയും ഇത് ദോഷകരമായി ബാധിച്ചിരുന്നു.

Tags: Flour KitdeathpakistanINFLATIONpovertystampedeprice hikeinjury
Share1TweetSendShare

Latest stories from this section

പാകിസ്താൻ ഭീകരരും സിറിയയിലെ ഐഎസും തമ്മിൽ വ്യത്യാസമില്ല,ബഹ്‌റൈനിൽ ഇന്ത്യയുടെ ശബ്ദമായി ഒവൈസി

ഇന്ത്യയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു,ഭീകരരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിന് പാകിസ്താന് തിരിച്ചടി നൽകി; എസ് ജയ്ശങ്കർ

തീവ്രവാദത്തിന്റെ ഉത്ഭവകേന്ദ്രമാണ് പാകിസ്താൻ ; പിന്തുണയും ധനസഹായവും അവസാനിപ്പിക്കണമെന്ന് ബഹ്റൈനിൽ അസദുദ്ദീൻ ഒവൈസി

ചാഗോസ് ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിന് വിട്ടുനൽകാൻ തീരുമാനമെടുത്ത് യുകെ ; പ്രധാനമന്ത്രി മോദിക്ക് നന്ദി അറിയിച്ച് മൗറീഷ്യസ് സർക്കാർ

Discussion about this post

Latest News

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേബി മെമ്മോറിയൽ ആശുപത്രിയിൽ പീഡിയാട്രിക് ആൻഡ് റോബോട്ടിക് ലിവർ ട്രാൻസ്‌പ്ലാന്‍റ് വിഭാഗത്തിനു തുടക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മൊബൈലിൽ പാട്ട് വയ്ക്കുന്നതിനെ ചൊല്ലി തർക്കം ; ഭാര്യയുടെ മേൽ ആസിഡ് ഒഴിച്ച് ഭർത്താവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies