Thursday, May 22, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

കരോളിന് ഇറങ്ങിയ പെൺകുട്ടികളെ ഡിവൈഎഫ്‌ഐക്കാർ തല്ലിയോടിച്ചതും പളളിയിൽ കയറി അക്രമിച്ചതും വാസവൻ മറന്നോ?; ഡിഫൈഎഫ്‌ഐ നേതാവിന്റെ അടിയേറ്റ എമിയ തങ്കച്ചൻ എന്ന പെൺകുട്ടിയുടെ മുഖത്ത് ആറു തുന്നലുകളായിരുന്നു; കുറുക്കന്റെയും കോഴിയുടെയും കഥ പറഞ്ഞ മന്ത്രിക്ക് എൻ ഹരിയുടെ മറുപടി

by Brave India Desk
Apr 21, 2023, 03:18 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കോട്ടയം; കുറുക്കൻ കോഴിയുടെ ക്ഷേമം അന്വേഷിച്ചു പോകുന്നതുപോലെയാണ് ബിജെപിക്കാർ ക്രൈസ്തവ ഭവനങ്ങളിലേക്ക് പോകുന്നത് എന്ന മന്ത്രി വി.എൻ വാസവന്റെ പരാമർശത്തിന് മറുപടിയുമായി ബിജെപി നേതാവ് എൻ ഹരി. കോട്ടയത്ത് വാസവൻ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ ക്രിസ്മസ് തലേന്ന് കരോളിന് ഇറങ്ങിയ പെൺകുട്ടികൾ ഉൾപ്പെടെയുളള സംഘത്തെ ഡിവൈഎഫ്‌ഐക്കാർ തല്ലിയതും പേടിച്ച് ഓടിയ കരോൾ സംഘത്തെ പളളിയിൽ കടന്ന് ആക്രമിച്ചതുമായ സംഭവം ഓർമ്മപ്പെടുത്തിയായിരുന്നു എൻ ഹരിയുടെ മറുപടി.

ബിജെപി ക്രൈസ്തവ സമൂഹവുമായി ബന്ധമുണ്ടാക്കുമ്പോൾ കോട്ടയത്ത് ഉൾപ്പെടെ സിപിഎമ്മിന്റെ ആശങ്ക മനസിലാവുന്നുണ്ടെന്ന് പറഞ്ഞായിരുന്നു എൻ ഹരിയുടെ വാക്കുകൾ. ഉത്തരേന്ത്യയിലെ കാര്യമല്ല, കേരളത്തിൽ കോട്ടയത്ത് ഡിവൈഎഫ്‌ഐക്കാർ പളളി ആക്രമിച്ചപ്പോൾ പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്ന വാസവൻ ഒന്ന് അപലപിക്കാൻ പോലും തയ്യാറായില്ലെന്ന് എൻ ഹരി ചൂണ്ടിക്കാട്ടി.

Stories you may like

3 വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന സംഭവം; അച്ഛന്റെ അടുത്തബന്ധുവിനെതിരെ പോക്‌സോ കേസ്

സഹോദരിയെ മർദ്ദിച്ചു, ഗ്രീൻഹൗസ് ക്ലീനിങ് യൂട്യൂബ് ചാനൽ ഉടമയ്‌ക്കെതിരെ കേസ്

കോട്ടയം പത്താമുട്ടത്ത് സെന്റ് പോൾ സിഎംഎസ് ആൻഡ്രിക്കൽ ചർച്ചിൽ നിന്നും കരോളുമായി ക്രിസ്മസ് തലേന്ന് ഇറങ്ങിയ പെൺകുട്ടികൾ ഉൾപ്പെടെയുളള 43 അംഗ സംഘത്തെയാണ് അന്ന് ആക്രമിച്ചത്. പ്രാണരക്ഷാർത്ഥം ഭയന്ന് വിശ്വാസികൾ ഓടി പളളിയിൽ കയറിയപ്പോൾ പളളിയിൽ ചെന്ന് അവിടുത്തെ ആഹാരവും ആൾരൂപവും ഒക്കെ നശിപ്പിച്ചു. നിങ്ങൾ അല്ല അത് ചെയ്തത് എങ്കിൽ സംഭവത്തെ അപലപിച്ചോ അന്ന് താങ്കൾ പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്നു. എന്നിട്ടും അപലപിച്ചില്ല. അത് മാത്രമല്ല ഈ ക്രൂരകൃത്യം ചെയ്തവർക്കെതിരെ സ്വാധീനം ചെലുത്തി നിസ്സാര വകുപ്പുകൾ മാത്രം ചുമത്തി നീതിനിഷേധം നടത്തുകയും ചെയ്തുവെന്ന് എൻ ഹരി ചൂണ്ടിക്കാട്ടി.

നാല് വോട്ടിനു വേണ്ടി ക്രൈസ്തവ സമൂഹത്തിൽ ഭീതി ജനിപ്പിച്ച് ബിജെപിയെ അകറ്റാൻ തീവ്ര ശ്രമം നടത്തുമ്പോൾ ഇതുകൂടി ഓർത്തു നോക്കുന്നത് നല്ലതാണെന്ന് എൻ ഹരി പറഞ്ഞു. ചാരുംമൂട് കരിമുളയ്ക്കലിൽ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളി ഈസ്റ്റർ ദിനത്തിൽ ഇരുട്ടിന്റെ മറവിൽ ആക്രമിച്ചത് വിവരാവകാശം എടുക്കാനും പരാതി നൽകാനുമൊക്കെ പോയ സിപിഎം നേതാവ് തന്നെയായിരുന്നില്ലേ. ആ കേസ് എന്തായി ഭരണത്തിൽ ഏറിയപ്പോൾ അതി വിദഗ്ദ്ധമായി തേച്ചു മായ്ച്ചു കളഞ്ഞുവെന്നും എൻ ഹരി പറഞ്ഞു.

ക്രൈസ്തവ മത മേലധ്യക്ഷൻമാരെ നികൃഷ്ടജീവികൾ എന്ന് വിളിച്ചു പിണറായി വിജയൻ അപമാനിച്ചപ്പോൾ വാസവൻ അടക്കമുള്ള ഒരു നേതാക്കളുടെയും പ്രതികരണം അന്ന് കണ്ടില്ല.
ഡിഫൈഎഫ്‌ഐ നേതാവിന്റെ അടിയേറ്റ് ഗുരുതര പരിക്കേറ്റ എമിയ തങ്കച്ചൻ എന്ന പെൺകുട്ടിയുടെ മുഖത്ത് ആറു തുന്നലുകളായിരുന്നു ഉണ്ടായിരുന്നത്. സിപിഎം ആക്രമണം ഭയന്ന് കൂമ്പാടി പ്രദേശത്തെ നിരവധി കുടുംബങ്ങൾ രാത്രികാലങ്ങളിൽ പള്ളിയിൽ കഴിച്ചുകൂട്ടിയത് ഞങ്ങളും മറന്നിട്ടില്ല, കോട്ടയത്തെ ഒരു ക്രിസ്ത്യൻ കുടുംബവും മറന്നിട്ടില്ല.

പത്രസമ്മേളനം വിളിച്ച് പൊതുജനങ്ങൾക്കിയിലും ക്രൈസ്തവ സമൂഹത്തിനിടയിലും ഭിന്നിപ്പുണ്ടാക്കി ബിജെപിയെ അകറ്റി നിർത്താൻ തീവ്ര ശ്രമം നടത്തുമ്പോൾ ഇതൊക്കെ ഒന്ന് ഓർത്തുനോക്കുന്നത് നല്ലതാണെന്ന് പറഞ്ഞാണ് എൻ ഹരി ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Tags: Minority talksBJPcongresschristianN Harikeralacpim leaderVN Vasavan
Share7TweetSendShare

Latest stories from this section

ബാഗും കുടയുമൊക്കെ റെഡിയാക്കിക്കോളൂ, സ്‌കൂൾ പ്രവേശനോത്സവ തീയതി പുറത്ത്, ഇത്തവണ പുതിയ പിരീഡും

നിങ്ങളുടെ സ്‌നേഹമാണ് എപ്പോഴും എന്റെ ഏറ്റവും വലിയ ശക്തി;വൃഷഭ വരുന്നു പുതിയ റെക്കോർഡുകൾ കീഴടക്കാൻ

അതെ ഞാൻ ചാരത്തി ആണ് :അവിടെ നിന്ന് ഒരുപാട് സ്നേഹം ലഭിച്ചു :കുറ്റസമ്മതവുമായി ജ്യോതി മൽഹോത്ര

എപ്പോഴൊക്കെ യുഡിഎഫ് ദുര്‍ബലമാകുന്നുവോ അപ്പോഴൊക്കെ ജമാ അത്തെ ഇസ്ലാമി സഹായവുമായി വരാറുണ്ട് :മുഖ്യമന്ത്രി

Discussion about this post

Latest News

3 വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന സംഭവം; അച്ഛന്റെ അടുത്തബന്ധുവിനെതിരെ പോക്‌സോ കേസ്

സഹോദരിയെ മർദ്ദിച്ചു, ഗ്രീൻഹൗസ് ക്ലീനിങ് യൂട്യൂബ് ചാനൽ ഉടമയ്‌ക്കെതിരെ കേസ്

എന്നെ പാകിസ്താനിലേക്ക് വിവാഹം കഴിപ്പിക്കൂ; ഐഎസ്‌ഐ അംഗവുമായുള്ള ജ്യോതിയുടെ സംഭാഷണം ഇങ്ങനെ

Grunge flags of India and Pakistan divided by barb wire illustration, concept of tense relations between India and Pakistan

ചാരവൃത്തി: 24 മണിക്കൂർ സമയം ഇന്ത്യയിൽ ഇനി നിൽക്കരുത്; പാക് ഹൈക്കമ്മീഷനിലെ ഒരംഗം കൂടി പുറത്ത്

യാത്രയ്ക്കിടെ ആലിപ്പഴവർഷം,മൂക്ക് തകർന്നിട്ടും സുരക്ഷിതമായി ലാൻഡ് ചെയ്ത് ഇൻഡിഗോ വിമാനം

സുരക്ഷാകാര്യത്തിൽ വിട്ടുവീഴ്ചയില്ല; ഇന്ത്യ മറ്റൊരു പാക് നയതന്ത്രജ്ഞനെ കൂടി പുറത്താക്കി, 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

Naxalism, Maoism, Amit Shah, Basavaraju, Nambala Keshava Rao, Chhattisgarh, Naxal Encounter, Security Forces, CPI (Maoist), Anti-Naxal Operations, Top Naxal Leader Killed, India News, Internal Security India, Abujhmad, Bastar, Operation Black Forest, Indian Government, Ministry of Home Affairs India, Naxal leader death, Chhattisgarh encounter, Maoist insurgency

കമ്യൂണിസ്റ്റ് ഭീകരതയുടെ നെടുംതൂൺ തകർന്നു: ആരാണ് നമ്പാല കേശവ റാവു എന്ന ബസവരാജു?

പാക് സൈന്യത്തിന്റെ കനാൽ പദ്ധതിക്കെതിരെ ജനരോഷം; മന്ത്രിയുടെ വീടും എണ്ണ ടാങ്കറുകളും കത്തിച്ച് പ്രതിഷേധം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies