കാസർകോട് : കെ ഫോൺ പദ്ധതിയിൽ വ്യാപക അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എഐ ക്യാമറ മാതൃകയിൽ വലിയ അഴിമതിയാണ് കെ ഫോണിൽ നടന്നത് എന്നാണ് വെളിപ്പെടുത്തൽ. എസ്ആർഐടി കെ ഫോണിൽ അശോക് ബിൽഡ്‌കോണിന് ഉപകരാർ നൽകി. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവിടുമെന്നും അദ്ദേഹം കാസർകോട് മാദ്ധ്യമങ്ങളോട് പറഞ്ഞു.
കെ ഫോൺ ഇടപാടിലും എസ്ആർഐടി കമ്പനിക്ക് ബന്ധമുണ്ട്. റോഡ് ക്യാമറയിലും കെ ഫോണിലും ഒരേരീതിയിലുള്ള അഴിമതിയാണ് നടന്നിരിക്കുന്നത്. യഥാർഥ എസ്റ്റിമേറ്റിനേക്കാൾ കൂടുതൽ പണം നൽകി. മർഗനിർദേശം മറികടന്ന് 520 കോടിയുടെ ടെൻഡർ എക്‌സസ് നൽകി. 1528 കോടിയുെട പദ്ധതിയിൽ ടെൻഡർ എക്‌സസിന് കത്ത് നൽകിയത് എം.ശിവശങ്കറാണ് ഇതിൽ മുഖ്യമന്ത്രി മൗനം തുടരുകയാണ്. ഇതെല്ലാം സ്വന്തക്കാർക്ക് വേണ്ടിയുള്ള അഴിമതിയാണെന്നും വിഡി സതീശൻ ആരോപിച്ചു.
എ.ഐ ക്യാമറ ഇടപാടിൽ പ്രതിഷേധിച്ച് 20ന് സെക്രട്ടേറിയറ്റിന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം നത്തും. ആവശ്യമെങ്കിൽ നിയമനടപടിയെടുക്കുമെന്നും വിഡി സതീശൻ വ്യക്തമാക്കി.
Discussion about this post