പൂച്ചകളെ ദൈവതുല്യമായി കരുതുന്ന ഒരു കൂട്ടം മനുഷ്യർ, അങ്ങ് ജപ്പാനിൽ സമാനമായ രീതിയിൽ ഒരു ക്ഷേത്രമുണ്ട്. എന്നാൽ ഈ പറയുന്നത് ജപ്പാനിലെ കാര്യമല്ല, അയാൾ സംസ്ഥാനമായ കർണാടകയിലെ കാര്യമാണ്. കർണാടകയിലെ മൈസൂരിനടുത്തുള്ള ബെക്കലെല ഗ്രാമത്തില്‍ പൂച്ചകളുടെ വിഗ്രഹം വെച്ച് ആരാധിക്കുന്ന ഒരു ക്ഷേത്രമുണ്ട്,മങ്കാമാ ക്ഷേത്രം .1,000 വര്‍ഷങ്ങള്‍ക്കു മുൻപ് ലക്ഷ്മി ദേവി പൂച്ചയുടെ രൂപത്തില്‍ ബെക്കലെല ഗ്രാമത്തില്‍ എത്തിയെന്നും ഗ്രാമവാസികളെ രക്ഷിച്ചെന്നുമാണ് ഇവര്‍ വിശ്വസിക്കുന്നത്.
അതിനാൽ പൂച്ചകളിൽ ഇന്നും ഈ നാട്ടുകാർ ലക്ഷ്മീദേവിയുടെ ചൈതന്യം കാണുന്നു. വീടുകളിൽ പൂച്ചകളെ ഏറെ സ്നേഹത്തോടെയാണ് ഇവർ വളർത്തുന്നത്. പ്രകൃതിദുരന്തങ്ങളിൽ നിന്നും ഗ്രാമത്തെ രക്ഷിക്കുന്നതിനായി ലക്ഷ്മി ദേവി പൂച്ചയുടെ രൂപത്തിൽ ഇന്നും ഇവിടെ വസിക്കുന്നു എന്നാണ് ഭക്തരുടെ വിശ്വാസം. പൂച്ചയുടെ രൂപത്തില്‍ ലക്ഷ്മി ദേവിയെ കണ്ടു എന്നു വിശ്വസിക്കുന്ന സ്ഥലത്തുതന്നെയാണ് ഇവര്‍ പൂച്ചകള്‍ക്കായി ക്ഷേത്രം പണിതിരിക്കുന്നത്.
ചൊവ്വാഴ്ചയാണ് ദിവസമാണ് ക്ഷേത്രത്തിലെ പ്രത്യേക പൂജ നടക്കുന്നത്. ഈ ദിവസത്തില്‍ ഗ്രാമത്തിലെ മിക്ക ആളുകളും പൂജകള്‍ നടത്താനായി ഇവിടെ എത്തിച്ചേരാറുണ്ട്. ഈ പ്രദേശത്ത് പൂച്ചയെ ഉപദ്രവിക്കുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. പൂച്ചയെ ഉപദ്രവിക്കുന്നതു കണ്ടാല്‍ അവരെ ഗ്രാമത്തില്‍ നിന്നും തന്നെ പുറത്താക്കും. എല്ലാ വീടുകളിലും സന്തോഷമായി കഴിയുന്ന പൂച്ചകളെയും കാണാൻ കഴിയും.
എവിടെയെങ്കിലും ഒരു പൂച്ച ചത്തുകിടക്കുന്നത് കണ്ടാല്‍ അതിനെ ആചാരവിധിപ്രകാരം സംസ്കരിക്കാതെ പോകരുത് എന്നുള്ളത് ഇവിടുത്തെ അലിഖിത നിയമമാണ്. പൂച്ചയെ ആരാധിക്കുന്നതിനായി ഗ്രാമവാസികള്‍ ചേര്‍ന്ന് മങ്കാമാ ഉത്സവവും സംഘടിപ്പിക്കാറുണ്ട്. ഈ സമയത്ത് നാലു ദിവസം നീണ്ട നില്‍ക്കുന്ന ഉത്സവവും പ്രത്യേക പൂജകളുമുണ്ടാകും.












