ഇസ്ലാമാബാദ്; മുൻ പ്രധാനമന്ത്രി ഇമ്രാൻറെ ഖാൻറെ അറസ്റ്റിന് പിന്നാലെ പാകിസ്താനിൽ നടക്കുന്ന ആഭ്യന്തര കലാപങ്ങളിൽ വിചിത്രവാദവുമായി പാകിസ്താൻ. ആർ.എസ്.എസും ബി.ജെ.പിയും ഇന്ത്യയിൽ നിന്ന് അയക്കുന്ന ആളുകളാണ് പാകിസ്താനിൽ നശീകരണ പ്രവർത്തനങ്ങളിലും തീകൊളുത്തലിലും ഏർപ്പെടുന്നതെന്നാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സ്‌പെഷ്യൽ അസിസ്റ്റന്റ് അട്ട തരാറിൻറെ പ്രസ്താവന.
ഇമ്രാൻ ഖാന്റെ അനുയായികൾ തെരുവിലിറങ്ങി അക്രമം കാണിക്കുകയാണ്. മുതിർന്ന സൈനിക ഉദ്യോഗസ്ഥരുടെ വസതികൾ ആക്രമിക്കുന്നു, “നശീകരണവും തീവെപ്പും നടത്തുന്നവർ ഇന്ത്യയിൽ നിന്ന് ആർഎസ്എസും ബിജെപിയും അയച്ച ആളുകളാണ്,” അട്ട തരാർ മാദ്ധ്യമ സമ്മേളനത്തിൽ പറഞ്ഞു. “ഈ വിരലിലെണ്ണാവുന്ന ആളുകൾ ബിജെപിയുമായും ആർഎസ്എസുമായും ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയിലും ആഘോഷങ്ങൾ ഉണ്ടായിരുന്നു. ബിജെപിയും ആർഎസ്എസും ഇത് ആഘോഷിച്ചു. ഇന്ത്യയിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്തു, പാകിസ്താനിൽ ഇന്നലെ നടന്നതെല്ലാം ആർഎസ്എസിന്റെ നിർദ്ദേശപ്രകാരമാണ്.
അഴിമതി കേസുമായി ബന്ധപ്പെട്ടാണ് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഇസ്ലാമാബാദ് ഹൈക്കോടതിക്ക് പുറത്ത് നിന്ന് അറസ്റ്റ് ചെയ്തത്. അധികാരത്തില്‍നിന്ന് പുറത്തുപോയതിനു ശേഷം ഇമ്രാന്‍ ഖാനെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങള്‍ അനധികൃതമായി സ്വന്തമാക്കുകയും മറിച്ചുവില്‍ക്കുകയും ചെയ്തുവെന്നത് അടക്കം നിരവധി അഴിമതി കേസുകള്‍ ഇമ്രാന്‍ നേരിടുന്നുണ്ട്. കേസുകളില്‍ നിരവധി തവണ ചോദ്യംചെയ്യലിന് എത്താന്‍ ആവശ്യപ്പെട്ടിട്ടുംഇമ്രാന്‍ ഹാജരായിരുന്നില്ല. ഇത് രാജ്യത്തുടനീളം വ്യാപകമായ കലാപങ്ങൾക്ക് കാരണമായി. ഈ സംഭവത്തിലാണ് പാക് പ്രധാനമന്ത്രിയുടെ പിഎ പ്രസ്താവനയുമായി രംഗത്തെത്തിയത്.













Discussion about this post