തൃശ്ശൂർ: എരുമപ്പെട്ടിയിൽ ഭാര്യയുടെ നഗ്നചിത്രങ്ങൾ അശ്ലീല ആപ്പ് വഴി പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. മണ്ടംപറമ്പ് കളത്തുവീട്ടിൽ സെബി (33) ആണ് അറസ്റ്റിലായത്. പാലക്കാട് സ്വദേശിനിയായ ഭാര്യയുടെ പരാതിയിലാണ് നടപടി. സെക്‌സ് ചാറ്റിനായുള്ള ആപ്പിലായിരുന്നു ഭാര്യയുടെ നഗ്നചിത്രം ഇയാൾ പങ്കുവച്ചിരുന്നത്.
രണ്ടരവർഷം മുൻപായിരുന്നു യുവതിയെ സെബി വിവാഹം ചെയ്തത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബം ആയിരുന്നു യുവതിയുടേത്. അതുകൊണ്ട് തന്നെ വിവാഹ ശേഷം സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് യുവതിയെ ഉപദ്രവിക്കുക പതിവായിരുന്നു. പത്ത് പവൻ സ്വർണമാണ് സെബിയ്ക്ക് സ്ത്രീധനമായി യുവതിയുടെ കുടുംബം നൽകിയത്. എന്നാൽ കൂടുതൽ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ പേരിൽ സെബിയും കുടുംബവും മാനസികമായും ശാരീരികമായും യുവതിയെ ഉപദ്രവിച്ചിരുന്നു. ഇതിനിടെയാണ് ഇയാൾ അശ്ലീല ചിത്രങ്ങൾ അശ്ലീല ആപ്പിൽ പങ്കുവച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ യുവതി പരാതിപ്പെടുകയായിരുന്നു.
സെബിയുടെ ഫോൺ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇത് വിശദമായി പരിശോധിക്കുകയാണ്. പ്രാഥമിക പരിശോധനയിൽ ഇയാൾ കുറ്റം ചെയ്തതായി വ്യക്തമായിട്ടുണ്ട്. പങ്കാളികളെ പരസ്പരം പങ്കുവയ്ക്കാനായി ഉപയോഗിക്കുന്ന ആപ്പിലാണ് സെബി ചിത്രങ്ങൾ പ്രചരിപ്പിച്ചത് എന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ സെബിയ്‌ക്കെതിരെ സ്ത്രീധന പീഡനത്തിന് ഉൾപ്പെടെ കേസ് എടുത്തിട്ടുണ്ട്.
Discussion about this post