കണ്ണൂർ: കർണാടകയിലെ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതിൽ പ്രതികരണവുമായി ഇപി ജയരാജൻ. കോൺഗ്രസിന്റേത് അപക്വവും ലക്ഷ്യബോധമില്ലാത്തതുമായ രാഷ്ട്രീയമാണ്. ഈ സമീപനമെങ്കിൽ കർണാടകയിൽ അധിക ദിവസം ഭരിക്കില്ല. ദേശീയ രാഷ്ട്രീയത്തെ ശരിയായ നിലയിൽ വിലയിരുത്താൻ കഴിയാത്ത ദുർബലമായ പാർട്ടിയായി കോൺഗ്രസ് മാറി. മതേതര ശക്തികളെ കൂട്ടിയോജിപ്പിക്കാൻ കോൺഗ്രസിനാകില്ല. തെലങ്കാന, കേരളാ മുഖ്യമന്ത്രിമാരെ ക്ഷണിച്ചില്ല. ദേശീയ രാഷ്ട്രീയ സാഹചര്യം വിലയിരുത്താൻ പറ്റുന്ന നേതാക്കൾ കോൺഗ്രസിൽ ഇല്ലെന്നും ഇപി വിമർശിച്ചു.
ക്ഷണിച്ചുകൊണ്ടാണ് സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കുന്നത്. കർണാടക പിസിസിയുടേതാണ് തീരുമാനം. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളുടെ സമ്മർദം മൂലമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കർണാടക പിസിസി നീങ്ങിയതെന്നാണ് വിവരം. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ഉദ്ദവ് താക്കറെ, ശരത് പവർ, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു എന്നിവർ ക്ഷണിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.
Discussion about this post