അട്ടപ്പാടി : അട്ടപ്പാടി ഗവർണമെന്റ് കോളേജിൽ കെ വിദ്യ അഭമുഖത്തിനെത്തുന്ന സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങൾ ഇല്ലെന്നായിരുന്നു പോലീസിന്റെ വാദം. എന്നാൽ ദൃശ്യങ്ങളുണ്ടെന്ന് പ്രിൻസിപ്പൽ പ്രതികരിച്ചതോടെ പോലീസ് എത്തി ഇത് ശേഖരിക്കുകയായിരുന്നു.
അട്ടപ്പാടി ഗവർണമെന്റ് കോളേജിലെത്തിയ അഗളി സിഐയുടെ നേതൃത്വത്തിലുള്ള സംഘം രേഖകൾ കസ്റ്റഡിയിലെടുത്തു. വിദ്യയെ കണ്ടെത്താൻ നാല് സംഘങ്ങളായി തിരഞ്ഞാണ് അന്വേഷണം നടത്തുന്നത് എന്ന് പോലീസ് പറഞ്ഞു. മഹാരാജാസ്, അട്ടപ്പാടി കോളജുകളിലെത്തി അദ്ധ്യാപകരുടെ മൊഴി രേഖപ്പെടുത്തി. അട്ടപ്പാടി കോളജ് പ്രിൻസിപ്പലിന്റെയും അദ്ധ്യാപകരുടെയും രഹസ്യമൊഴി രേഖപ്പെടുത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഇതിനായി പാലക്കാട് സിജെഎം കോടതിയിൽ പോലീസ് അടുത്ത ദിവസം തന്നെ അപേക്ഷ സമർപ്പിക്കും.
ബയോഡാറ്റയിൽ ഒഴികെ മറ്റ് സർട്ടിഫിക്കേറ്റുകളിലൊന്നും വിദ്യ സ്വയം സാക്ഷ്യപ്പെടുത്തിയിരുന്നില്ല. വിദ്യ ഹാജരാക്കിയത് വ്യാജ രേഖയാണെന്ന് കണ്ടെത്തിയെന്നും അവർ എവിടെയാണെന്ന് അറിയില്ലെന്നും പോലീസ് വ്യക്തമാക്കി. വിദ്യയ്ക്ക് വേണ്ടി പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്. നാല് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ പുരോഗമിക്കുന്നത്.
Discussion about this post