കൊച്ചി : സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ പത്ത് കോടിയുടെ ഹവാല പണം പിടിച്ചെടുത്തു. കൊല്ലം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലെ 25 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. ഇടപാടുകാരുടെ നൂറിലേറെ ഫോണുകളും പിടിച്ചെടുത്തു.
കോട്ടയം ചങ്ങാശ്ശേരി, ഈരാറ്റുപേട്ട, ചിങ്ങവനം, ഏറ്റുമാനൂർ, ചെങ്ങന്നൂർ അടക്കമുള്ള പ്രദേശങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഏറ്റവുമധികം പണം പിടികൂടിയത്. മൊബൈൽ കടകൾ, തുണിക്കടകൾ, സൗന്ദര്യ വർധക വസ്തുക്കളുടെ വിൽപ്പന തുടങ്ങിയവയുടെ മറവിലാണ് ഹവാല ഇടപാടുകൾ നടന്നത്.
തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. 150 ഓളം ഉദ്യോഗസ്ഥർ ഇതിൽ പങ്കെടുക്കുന്നുണ്ട്. പരിശോധന ഇപ്പോഴും തുടരുകയാണ്. ഇതിന് പിന്നിൽ രാഷ്ട്രീയ പ്രവർത്തകരുണ്ടെന്നും അഴിമതിപ്പണം മറ്റ് രാജ്യങ്ങളിലേക്ക് കടത്തിയിട്ടുണ്ടെന്നുമാണ് കണ്ടെത്തൽ.
Discussion about this post