Friday, August 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health

തിരക്കിട്ട ജോലിക്കിടെ വയറുവേദന അവഗണിച്ചു; ഒടുവില്‍ ഡോക്ടര്‍മാര്‍ വിധിയെഴുതി, ആയുസ്സ് 24 മണിക്കൂര്‍

by Brave India Desk
Jul 13, 2023, 11:36 am IST
in Health
Share on Facebook
Tweet
WhatsAppTelegram

ആയുസ്സിന് ഭീഷണിയായ അസുഖത്തെ മനോധൈര്യം കൊണ്ട് കീഴടക്കിയ യുകെ വനിതയുടെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 33-കാരിയായ വിക്ടോറിയ ഡാന്‍സണ്‍ എന്ന യുവതിയാണ് ക്രോണ്‍സ് രോഗം ജീവന്‍ കവരുന്നതിന് മുമ്പ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ന്യൂയോര്‍ക്ക് പോസ്റ്റുമായി ഇവര്‍ പങ്കുവെച്ച കഥ, ജീവിതത്തിരക്കുകള്‍ക്കിടയില്‍ ശരീരത്തിന്റെ അവശതകള്‍ ശ്രദ്ധിക്കാതെ ഓടിനടക്കുന്നവര്‍ക്കുള്ള ഒരു ഗുണപാഠ കഥ കൂടിയാണ്.

ഇംഗ്ലണ്ടിലെ ചോര്‍ലി സ്വദേശിനിയായ വിക്ടോറിയ ഡാന്‍സണ്‍ രണ്ട് ജോലികളും ആഴ്ചയില്‍ 60 മണിക്കൂര്‍ ജോലിസമയവുമായി മല്ലിടുന്നതിനിടയിലാണ് കടുത്ത വയറുവേദന കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. തിരക്കിട്ട ജീവിതത്തനിടയില്‍ ആരോഗ്യം ശ്രദ്ധിക്കാത്തത് കൊണ്ട് ഉണ്ടായ ചെറിയ ഒരു ആരോഗ്യപ്രശ്‌നമാണെന്നാണ് എല്ലാവരും കരുതിയത്. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രം ആയിരിക്കുമെന്നാണ് ആദ്യം അവര്‍ കണ്ട ഡോക്ടര്‍ പറഞ്ഞത്. പക്ഷേ അതിലും ഗുരുതരമായ എന്തോ പ്രശ്‌നമാണ് തനിക്കെന്ന് വിക്ടോറിയ സംശയിച്ചു. ഒരു വര്‍ഷത്തോളം അവര്‍ പല ഡോക്ടര്‍മാരെയും മാറി മാറി കണ്ടു. നിരവധി പരിശോധനകള്‍ നടത്തി. ഒടുവില്‍ കോളണ്‍സ്‌കോപ്പിയിലാണ് വിക്ടോറിയയെ ബാധിച്ചിരിക്കുന്ന അസുഖം ക്രോണ്‍സ് രോഗമാണെന്ന് കണ്ടെത്തിയത്. വേദന കൊണ്ട് എന്താണ് സംഭവിക്കുന്നതെന്നതിനെ കുറിച്ച് പോലും ചിന്തിക്കാനാകാത്ത അവസ്ഥയിലായിരുന്നു താനെന്നും വേദന മാറാന്‍ എന്തും ചെയ്തുപോകുമായിരുന്നെന്നും ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ വിക്ടോറിയ പറയുന്നു.

Stories you may like

അലാറം അടിച്ചതും ആ സ്വപ്നം എങ്ങോട്ട് പോയി? തലച്ചോറിനുള്ളിൽ സംഭവിക്കുന്നത് ഇതാണ്!

പൈപ്പ് തുറക്കുമ്പോൾ ആ രൂക്ഷ മണം! ക്ലോറിൻ വെള്ളം ഉള്ളിൽ ചെന്നാൽ എന്താണ് സംഭവിക്കുക?

പരിശോധനയില്‍ വിക്ടോറിയയുടെ അടിവയറ്റില്‍ ഒരു നീര്‍ക്കെട്ട് ഉള്ളതായി കണ്ടെത്തി. ഇത് പൊട്ടി ജീവന് തന്നെ ആപത്തായി മാറിയ സാഹചര്യത്തില്‍ ഇനി 24 മണിക്കൂര്‍ മാത്രമേ അവര്‍ക്ക് ആയുസ്സുള്ളു എന്ന് ആശുപത്രി വിധിയെഴുതി. അണ്ഡാശയത്തിന് മുകളിലായുള്ള ഈ മുഴ നീക്കം ചെയ്യാന്‍ അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നു. 2014ലാണ് ശസ്ത്രക്രിയ നടന്നത്. അന്ന് വിക്ടോറിയയുടെ കുടലിന്റെ 18 ഇഞ്ചോളം വരുന്ന ഭാഗം നീക്കം ചെയ്തു. ഇതെത്തുടര്‍ന്ന് ദഹനത്തിന് ശേഷമുള്ള ഭക്ഷണാവശിഷ്ടങ്ങള്‍ ശേഖരിക്കുന്നതിനായി ശരീരത്തിന് പുറത്തായി അവര്‍ക്ക് ഇലിയോസ്‌റ്റോമി ബാഗ് ഉപയോഗിക്കേണ്ടതായി വന്നു.

തനിക്കത് ഒട്ടും ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ലെങ്കിലും ജീവന്‍ നില നിര്‍ത്താന്‍ വേറെ വഴികളില്ലായിരുന്നുവെന്ന് വിക്ടോറിയ പറയുന്നു. പിന്നീട് വിക്ടോറിയയുടെ ചെറുകുടലിലും ഇതേ രോഗം വീണ്ടും വന്നു. ഡോക്ടര്‍മാര്‍ വീണ്ടും ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചു. ഫൈബര്‍ കൂടിയ ഭക്ഷണങ്ങള്‍ കുറച്ചതും ഗ്രീന്‍ ടീ ശീലമാക്കിയതും കഫീന്‍ ഒഴിവാക്കിയതും വിക്ടോറിയയുടെ രോഗം ശമിപ്പിച്ചു.

ശസ്ത്രക്രിയയ്ക്ക് മുമ്പ് ദിവസം 15-20 തവണയെങ്കിലും ടോയ്‌ലെറ്റില്‍ പോകേണ്ട സ്ഥിതിയിലാരുന്നു വിക്ടോറിയ. ഇതോടൊപ്പം ക്ഷീണവും ഉത്കണ്ഠയും കൂടിയായപ്പോള്‍ തളര്‍ന്നുപോയ അവസ്ഥയിലായെന്നും അവര്‍ ഓര്‍ക്കുന്നു. ഈ സാഹചര്യത്തിലാണ് തന്നെപ്പോലെ ഇതേ രോഗാവസ്ഥയിലുള്ള അനേകം പേര്‍ ആരും സംസാരിക്കാനില്ലാതെ ഒറ്റപ്പെട്ട് കഴിയുന്ന അവസ്ഥയിലായിരിക്കുമെന്ന് വിക്ടോറിയ ആലോചിക്കുന്നത്. തുടര്‍ന്ന് അവര്‍ക്കായി സഹായസംഘത്തിന് രൂപം നല്‍കാന്‍ വിക്ടോറിയ തീരുമാനിച്ചു. ക്രോണ്‍സ് ആന്‍ഡ് കോളിറ്റിസ് സപ്പോര്‍ട്ട് എന്ന ഗ്രൂപ്പ് നിലവില്‍ വരുന്നത് അങ്ങനെയാണ്. നൂറുകണക്കിന് ആളുകളാണ് ഇന്ന് ഈ ഗ്രൂപ്പിന് കീഴില്‍ വിക്ടോറിയയുടെ സഹായം തേടുന്നത്. തന്റെ അദൃശ്യ രോഗത്തെ കുറിച്ചും അത് മരുന്നില്ലാതെ എങ്ങനെ ചികിത്സിച്ചുവെന്നതിനെ കുറിച്ചുമെല്ലാം സര്‍വ്വകലാശാലകളിലും മറ്റിടങ്ങളിലും വിക്ടോറിയ വര്‍ക്ക്‌ഷോപ്പുകളും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കാറുണ്ട്.

എന്താണ് ക്രോണ്‍സ് രോഗം

ഇന്‍ഫ്‌ളമേറ്ററി ബവല്‍ ഡിസീസിന്റെ (ഐബിഡി) മറ്റൊരു വകഭേദമാണ് ക്രോണ്‍സ് രോഗം. ദഹനേന്ദ്രിയത്തില്‍ എവിടെയെങ്കിലും കോശകലകളില്‍ നീര്‍ക്കെട്ട് ഉണ്ടാകുന്ന അവസ്ഥയാണത്. ഇതുമൂലം കടുത്ത വയറുവേദന, ഗുരുതരമായ വയറിളക്കം, ക്ഷീണം, ഭാരം നഷ്ടപ്പെടല്‍, പോഷകാഹാരക്കുറവ് എന്നിവയുണ്ടാകും. സാധാരണയായി ചെറുകുടലിലാണ് ഈ രോഗം കൂടുതലായി കാണുന്നതെങ്കിലും ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഏതുഭാഗത്തും ഈ പ്രശ്‌നമുണ്ടാകാം. ക്രോണ്‍സ് രോഗത്തിന് കൃത്യമായ ചികിത്സയില്ല. പക്ഷേ തെറാപ്പികളിലൂടെ രോഗ ലക്ഷണങ്ങള്‍ കുറയ്ക്കാം.

Tags: Crohn's diseaseirritable bowel syndrome (IBS)Crohn's and Colitis Support LancashireIBDGut Health
Share1
Tweet
SendShare

Latest stories from this section

നമ്മളെയെല്ലാം നിർമ്മിച്ച ആ ഒരൊറ്റ മൂലകം! കാർബണിന്റെ ഈ രഹസ്യം നിങ്ങളറിഞ്ഞിട്ടുണ്ടോ?

നമ്മളെയെല്ലാം നിർമ്മിച്ച ആ ഒരൊറ്റ മൂലകം! കാർബണിന്റെ ഈ രഹസ്യം നിങ്ങളറിഞ്ഞിട്ടുണ്ടോ?

മദ്യം കഴിക്കാത്തവർക്കും കരൾ രോഗം വരുമോ?

മദ്യം കഴിക്കാത്തവർക്കും കരൾ രോഗം വരുമോ?

കണ്ണിന്റെ കാഴ്ച പകുതി പോയോ? ‘6/9’ എന്ന സംഖ്യയുടെ സത്യമറിയാം!

കണ്ണിന്റെ കാഴ്ച പകുതി പോയോ? ‘6/9’ എന്ന സംഖ്യയുടെ സത്യമറിയാം!

ധൃതി പിടിച്ച് ആഹാരം കഴിക്കാറുണ്ടോ? ഇവർക്ക് പൊതുവായി ഉള്ള ആ 4 വ്യക്തിത്വ സവിശേഷതകൾ

ധൃതി പിടിച്ച് ആഹാരം കഴിക്കാറുണ്ടോ? ഇവർക്ക് പൊതുവായി ഉള്ള ആ 4 വ്യക്തിത്വ സവിശേഷതകൾ

Discussion about this post

Latest News

പണി മുടക്കി വിൻഡോസ്; വലഞ്ഞ് ഉപഭോക്താക്കൾ; കമ്പനികൾക്ക് ഭീമൻ നഷ്ടം

‘അന്ന് ഗൂഗിളിനെ ഉപദേശിച്ചു, ഇന്ന് സ്വന്തം കാര്യം കഷ്ടം!’; ചൈനയിൽ മൈക്രോസോഫ്റ്റ് പൂട്ടിക്കെട്ടലിലേക്ക്? രക്ഷകനായി എ.ഐ മാത്രം!

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

ശുചിമുറിയിൽ സിഗരറ്റ് വലിച്ചു; ചോദ്യം ചെയ്ത യാത്രികരോടും ജീവനക്കാരോടും  കയർത്തു; എയർ ഇന്ത്യ വിമാനത്തിൽ മോശമായി പെരുമാറിയ അമേരിക്കൻ പൗരനെതിരെ കേസ്

പൈലറ്റുമാർക്ക് മയക്കുമരുന്ന് പരിശോധന നിർബന്ധമാക്കി എയർ ഇന്ത്യ ; ഫൂക്കറ്റ്-ഡൽഹി വിമാന അപകടത്തിന് പിന്നാലെ കർശന നടപടികൾ

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies