Sunday, May 25, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

അതിവേഗ റെയിൽ കേരളത്തിന് വേണമെന്ന് ആവശ്യപ്പെട്ടത് ഉമ്മൻചാണ്ടി സർക്കാരെന്ന് ഇ ശ്രീധരൻ; രണ്ട് തവണ സാദ്ധ്യതാ പഠനം നടത്തിയെന്നും മെട്രോമാൻ

by Brave India Desk
Jul 14, 2023, 04:53 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: കേരളത്തിന് അതിവേഗ റെയിൽ വേണമെന്ന് തന്നോട് ആവശ്യപ്പെട്ടത് ഉമ്മൻചാണ്ടി സർക്കാരാണെന്ന് മെട്രോമാൻ ഇ ശ്രീധരൻ. കെ റെയിലിന് പകരമുളള അതിവേഗ റെയിൽപാതയ്ക്കായി പിണറായി സർക്കാർ സമീപിച്ചതിനെക്കുറിച്ച് വിശദീകരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തിരുവനന്തപുരം മുതൽ കാസർകോഡ് വരെയാണ് ആവശ്യപ്പെട്ടത്. എന്നാൽ കാസർകോഡ് നിന്ന് അധികം യാത്രക്കാരില്ലാത്തതിനാൽ അത് കണ്ണൂർ വരെയാക്കി ചുരുക്കി. 2015 ൽ സാദ്ധ്യതാ റിപ്പോർട്ട്
തയ്യാറാക്കി സമർപ്പിച്ചു. പക്ഷെ അതിന്റെ ജോലി നടന്നില്ല. അതിന് പിന്നാലെയാണ് കെ റെയിൽ പദ്ധതിയുണ്ടാക്കിയതെന്നും ഇ ശ്രീധരൻ പറഞ്ഞു.

Stories you may like

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഹൈ സ്പീഡ് അല്ലെങ്കിൽ സെമി സ്പീഡ് റെയിൽവേ ലൈൻ കേരളത്തിന് ആവശ്യമാണെന്ന് ഇ ശ്രീധരൻ പറഞ്ഞു. റോഡ് അപകടങ്ങൾ കൂടി വരികയാണ്. അതിവേഗ റെയിൽ വരികയാണെങ്കിൽ ഇതും കുറയും. കെ റെയിൽ വന്നില്ലെങ്കിൽ ഹൈ സ്പീഡ് റെയിൽ വേണമെന്ന് അർത്ഥമില്ല. ഇക്കാര്യത്തിൽ ഡിഎംആർസി റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. അത് അടിസ്ഥാനമാക്കി സെമി സ്പീഡ് റെയിൽവേ ലൈൻ യാഥാർത്ഥ്യമാക്കാൻ സാധിക്കുംമെന്ന് അദ്ദേഹം പറഞ്ഞു.

ഒന്നുകിൽ തൂണിൻമേൽ പോകുന്നത് അല്ലെങ്കിൽ ഭൂമിക്ക് അടിയിലൂടെ അങ്ങനെയാണെങ്കിൽ സ്ഥലമെടുപ്പ് അധികം വേണ്ടി വരില്ലെന്ന് ഇ ശ്രീധരൻ ചൂണ്ടിക്കാട്ടി. 20 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുത്താൽ മതി. നിർമാണ സമയത്ത് മാത്രമേ ഭൂമി ആവശ്യമുളളു അതിന് ശേഷം ഉടമസ്ഥർക്ക് തന്നെ വിട്ടുകൊടുക്കാം. വലിയ വൃക്ഷങ്ങൾ നടാനോ കെട്ടിടം വെയ്ക്കാനോ സാധിക്കില്ല എന്നേയുളളു. ഭൂമിയിൽ അവർക്ക് വീണ്ടും കൃഷി ചെയ്യാനും പശുക്കളെ മേയ്ക്കാനുമുൾപ്പെടെയുളള ആവശ്യങ്ങൾക്ക് ഉപയോഗിക്കാം കെ റെയിലിന് ആവശ്യമുളളതിൽ അഞ്ചിലൊന്ന് ഭൂമി മാത്രം മതി ഇത്തരം പദ്ധതിക്കെന്നും ഇ ശ്രീധരൻ പറഞ്ഞു.

ഡൽഹി മെട്രോ ഇതേക്കുറിച്ച് സ്റ്റഡി ചെയ്തിട്ടുണ്ട്. ആദ്യ റിപ്പോർട്ട് ഉണ്ടാക്കിയപ്പോൾ നാല് ജാപ്പനീസ് വിദഗ്ധരെ കൊണ്ടുവന്നു. രണ്ടാമത്തെ റിപ്പോർട്ട് ഉണ്ടാക്കിയപ്പോൾ ദക്ഷിണ കൊറിയയിൽ നിന്നുളള നാല് വിദഗ്ധരെ കൊണ്ടുവന്നു. അവർ നൽകിയ സാങ്കേതിക ഉപദേശങ്ങൾ തങ്ങൾക്ക് അറിയാമെന്നും ഇ ശ്രീധരൻ കൂട്ടിച്ചേർത്തു.

നാട്ടുകാരുടെ എതിർപ്പും പാരിസ്ഥിതിക ആഘാതവും കാരണം കെ റെയിൽ നിലവിലെ രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കില്ലെന്ന് ഇ ശ്രീധരൻ ചൂണ്ടിക്കാട്ടി. വിശദമായ കണക്കും എസ്റ്റിമേറ്റും ഉണ്ടാക്കിയിട്ടില്ല. ഇതേ രീതിയിൽ ജോലി നടക്കുന്നത് ഡൽഹിയിലാണ്. റാപ്പിഡ് റെയിൽ ട്രാൻസിറ്റ് പദ്ധതിയാണിത്. താനാണ് അതും തുടങ്ങിയത്. അതുവെച്ച് നോക്കിയാൽ കേരളത്തിൽ കിലോമീറ്ററിന് 200 കോടി രൂപ മാത്രമേ ചിലവ് വരൂ. സ്റ്റേഷനുകളുടെ എണ്ണം കുറച്ചാൽ ചിലവും കുറയും.

തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 420 കിലോമീറ്റർ ആണ് വരിക. കിലോമീറ്ററിന് 200 കോടി രൂപ വെച്ച് കണക്കിലെടുത്താൽ 84000 കോടി രൂപയാണ് ചിലവ് വരുന്നത്. മൊത്തം ചിലവ് ഒരു ലക്ഷം കോടി രൂപയാണ് വരിക. കെ റെയിലിന്റെ രീതിയാണ് അതിന്റെ ചിലവ് കൂട്ടുന്നതെന്നും ഭൂമി ഏറ്റെടുക്കാനും അവിടെ മണ്ണിട്ട് നികത്താനും നിർമാണ പ്രവർത്തനം നടത്താനും ഭാരിച്ച ചിലവാണ് വരികയെന്നും ഇ ശ്രീധരൻ ചൂണ്ടിക്കാട്ടി.

സംസ്ഥാന സർക്കാരിന് വലിയ ബാദ്ധ്യത വരാത്ത മൂന്ന് വഴികളാണ് ഫണ്ടിംഗിനായി തന്റെ പദ്ധതിയിൽ ഉളളതെന്ന് ഇ ശ്രീധരൻ പറഞ്ഞു.

Tags: Semi speed rail Keralae.sreedharanOommen chandymetromank railHigh speed rail Kerala
Share11TweetSendShare

Latest stories from this section

ശ്രദ്ധിക്കണേ…11 ജില്ലകളിൽ നാളെ റെഡ് അലർട്ട്; അതിതീവ്രമഴയ്ക്ക് സാധ്യത

ജയിലിൽ മുണ്ടുപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്റെ നില അതീവ ഗുരുതരം; ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

മുന്നറിയിപ്പ്;കണ്ടെയ്നറുകൾ തൊടരുത്, അടുത്ത് പോകരുത്; 200 മീറ്റർ മാറി നിൽക്കണം…

ദാ മഴക്കാലം എത്തി,ചിലതൊന്നും കഴിച്ചുകൂടാ…എന്നിലിതൊക്കെ കഴിക്കുകയും വേണം; മാറ്റംവരുത്തിയാൽ നല്ലത്…

Discussion about this post

Latest News

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മൊബൈലിൽ പാട്ട് വയ്ക്കുന്നതിനെ ചൊല്ലി തർക്കം ; ഭാര്യയുടെ മേൽ ആസിഡ് ഒഴിച്ച് ഭർത്താവ്

കുടുംബമൂല്യങ്ങൾ അവഗണിച്ചു; മകൻ തേജ് പ്രതാപിനെ പാർട്ടിയിൽ നിന്നും വീട്ടിൽനിന്നും പുറത്താക്കി ലാലുപ്രസാദ് യാദവ്

പാകിസ്താൻ തീവ്രവാദികൾക്ക് സൗകര്യം ചെയ്തുകൊടുക്കുന്നത് അവസാനിപ്പിക്കണം;ഭീകരതയെ ചെറുക്കുന്നതിന് ശക്തമായ അന്താരാഷ്ട്ര പിന്തുണ ആവശ്യം:ഗുലാം നബി ആസാദ്

പാകിസ്താൻ ഭീകരരും സിറിയയിലെ ഐഎസും തമ്മിൽ വ്യത്യാസമില്ല,ബഹ്‌റൈനിൽ ഇന്ത്യയുടെ ശബ്ദമായി ഒവൈസി

ശ്രദ്ധിക്കണേ…11 ജില്ലകളിൽ നാളെ റെഡ് അലർട്ട്; അതിതീവ്രമഴയ്ക്ക് സാധ്യത

ജയിലിൽ മുണ്ടുപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്റെ നില അതീവ ഗുരുതരം; ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies