തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ മദ്യഷോപ്പുകൾ തുറക്കുന്നു. ബിവറിജസ് കോർപറേഷനും കൺസ്യൂമർഫെഡും ചേർന്ന് 10 മദ്യഷോപ്പുകളാണ് ആരംഭിച്ചത്. ഇനി 15 എണ്ണം കൂടി ഈ വർഷം തുറക്കുമെന്നാണ് വിവരം. കാലങ്ങൾക്ക് ശേഷമാണ് ഒരു വർഷത്തിനിടെ ഇത്രയധികം ഔട്ട്‌ലെറ്റുകൾ തുറക്കുന്നത്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി പൂട്ടിപ്പോയ മദ്യഷോപ്പുകൾ പുനഃസ്ഥാപിക്കാനും 175 എണ്ണം പുതുതായി തുറക്കാനും 2022 ൽ സർക്കാർ അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ വർഷം 40 ഓളം ബാറുകൾക്ക് ലൈസൻസ് നൽകി. തിരുവനന്തപുരത്ത് വട്ടപ്പാറ, കൊല്ലത്ത് ചാത്തന്നൂർ, ആലപ്പുഴയിൽ ഭരണിക്കാവ്, കോഴിക്കോട് കല്ലായി, മലപ്പുറത്ത് പരപ്പനങ്ങാടി എന്നിവിടങ്ങളിലാണ് ബെവ്‌കോ ഔട്ട്‌ലെറ്റുകൾ ആരംഭിച്ചത്. പാലക്കാട് കപ്ലിപ്പാറ, വയനാട് മേപ്പാടി, തിരുവനന്തപുരത്ത് അമ്പൂരി, കോഴിക്കോട് ബാലുശ്ശേരി എന്നിവിടങ്ങളിൽ കൺസ്യൂമർഫെഡും പൂട്ടിപ്പോയ ഷോപ്പുകൾ തുറന്നു.
2016 ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറിയ കാലത്ത് 29 ബാറും 306 ബെവ്‌കോ ഔട്ട്‌ലറ്റുകളും മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ 720ൽ അധികം ബാറുകളും 300ൽ അധികം ബിയർ പാർലറുകളുമാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്.










Discussion about this post