Saturday, November 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

അർഹതപ്പെട്ട ജലം തന്നില്ലെങ്കിൽ യുദ്ധമെന്ന് ഇറാൻ; അതിർത്തിയിൽ ചാവേറുകളെ സജ്ജരാക്കി താലിബാൻ; ഹിന്ദുക്കുഷ് മേഖലയിൽ ഇസ്ലാമിക രാജ്യങ്ങൾ കുടിവെള്ളത്തിനായി കൊമ്പ് കോർക്കുന്നു

കൊടും ചൂടും ജലദൗർലഭ്യവും കന്നുകാലികളെയും കൊന്നൊടുക്കുകയാണ്

by Brave India Desk
Aug 7, 2023, 10:33 pm IST
in International
Share on FacebookTweetWhatsAppTelegram

ടെഹ്രാൻ: ജലകരാർ പ്രകാരം അർഹതപ്പെട്ട അളവ് കുടിവെള്ളം തന്നില്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടാൻ തയ്യാറായിക്കൊള്ളാൻ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന് അന്ത്യശാസനം നൽകി ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റൈസി. ഇതിന് മറുപടിയായി, 20 ലിറ്ററിന്റെ കുടിവെള്ള കണ്ടെയ്നർ ഇറാനിലേക്ക് അയച്ചായിരുന്നു താലിബാന്റെ പരിഹാസം. തുടർന്ന് അതിർത്തിയിൽ നടന്ന സംഘർഷത്തിൽ രണ്ട് ഇറാനിയൻ സൈനികരും ഒരു താലിബാൻ ഭീകരനും കൊല്ലപ്പെട്ടിരുന്നു.

ഇറാന്റെ യുദ്ധഭീഷണി കണക്കിലെടുത്ത് അതിർത്തിയിലേക്ക് ആയിരക്കണക്കിന് സൈനികരെയും നൂറുകണക്കിന് ചാവേറുകളെയുമാണ് താലിബാൻ അയച്ചിരിക്കുന്നത്. അമേരിക്കൻ സേനയുടെ പിന്മാറ്റത്തെ തുടർന്ന് കാബൂളിൽ അധികാരമേറ്റ താലിബാൻ ചുരുങ്ങിയ കാലം കൊണ്ട് അയൽ രാജ്യങ്ങളെയെല്ലാം ശത്രുപക്ഷത്ത് ആക്കിയിരിക്കുകയാണ്. ജലത്തിന് വേണ്ടി ഇറാനുമായി നിലനിൽക്കുന്ന സംഘർഷം യുദ്ധത്തിലേക്ക് നീങ്ങിയാൽ സ്വതവേ ദുർബലമായിരിക്കുന്ന മേഖല കൂടുതൽ തകർച്ചയിലേക്ക് നീങ്ങും.

Stories you may like

ബെംഗളൂരുവിനെ ഞെട്ടിച്ച് ‘സ്കൈ അസ്സാസിൻ’ ബി-1ബി ലാൻസർ ; അമേരിക്കയുടെ ഏറ്റവും മാരകമായ സൂപ്പർസോണിക് ബോംബർവിമാനം ഇന്ത്യയിൽ

ഡൽഹിയിലേത് ഭീകരാക്രമണമെന്ന് വ്യക്തം,അവർക്ക് നമ്മുടെ സഹായം ആവശ്യമില്ല: ഇന്ത്യയുടെ സമയോചിതഇടപെടലുകളെ പ്രശംസിച്ച് അമേരിക്ക

1973ലെ നദീജല കരാർ പ്രകാരം അഫ്ഗാനിസ്ഥാൻ ഇറാന് ഒരു നിശ്ചിത അളവ് ജലം നൽകേണ്ടതാണ്. എന്നാൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ഹെൽമണ്ട് നദീതടത്തിൽ വർഷങ്ങളായി വരൾച്ചയാണ്. ഈ കാരണം പറഞ്ഞാണ് താലിബാൻ ഇറാന് ജലം നിഷേധിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് പർവതനിരകളിൽ നിന്നും ഉത്ഭവിച്ച് ഇറാനിലേക്ക് ഒഴുകുന്ന ആയിരം കിലോമീറ്റർ ദൈർഘ്യമുള്ള ജലസ്രോതസാണ് ഹെൽമണ്ട് നദി.

കൃഷിക്കും കുടിക്കാനുമായി അഫ്ഗാനിസ്ഥാനിലെയും ഇറാനിലെയും ദശലക്ഷക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന നദിയാണ് ഹെൽമണ്ട്. അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ച ശേഷം താലിബാൻ ഇറാന് ജലം നിഷേധിക്കുന്നത് തുടരുകയാണ്.

ഇറാനിലെ സിസ്താൻ ബലൂചിസ്താൻ മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. രാജ്യത്തെ ഏറ്റവും ദരിദ്രമായ മേഖലയും ഇതാണ്. ഇവിടം സന്ദർശിക്കവെയാണ് വരൾച്ചാ കെടുതി കണ്ട ഇബ്രാഹിം റെയ്സി വൈകാരികമായി അഫ്ഗാനിസ്ഥാനെതിരെ യുദ്ധഭീഷണി മുഴക്കിയത്. എന്നാൽ റെയ്സിയുടെ പ്രസ്താവന അനുചിതമാണെന്നും പരസ്പര ബന്ധം വഷളാക്കുന്നതണ് എന്നുമായിരുന്നു താലിബാൻ വക്താവ് സബിയുള്ള മുജാഹിദിന്റെ പ്രതികരണം.

ഇരു രാജ്യങ്ങളും വർഷങ്ങളായി വരൾച്ചയുടെ കെടുതികൾ നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് ഇരുവരും പരസ്പരം വെള്ളത്തിന്റെ പേരിൽ യുദ്ധത്തിനായി മുറവിളി കൂട്ടുന്നത്. ഇനിയും ജലം ലഭ്യമായില്ലെങ്കിൽ ഇറാനിൽ വൻ ദുരന്തം സംഭവിക്കുമെന്നാണ് മനുഷ്യാവകാശ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നത്. ജലദൗർലഭ്യം നിമിത്തം പതിനായിരം കുടുംബങ്ങളാണ് കഴിഞ്ഞ വർഷം സിസ്താൻ ബലൂചിസ്താൻ ഉപേക്ഷിച്ച് പോയത്.

ഇറാനിലെ 300 പട്ടണങ്ങളും നഗരങ്ങളും കൊടിയ ജലദൗർലഭ്യമാണ് നേരിടുന്നത്. അണക്കെട്ടുകൾ വറ്റി വരളുകയാണ്. രാജ്യത്തിന്റെ 97 ശതമാനം പ്രദേശങ്ങളും വരൾച്ചാ ബാധിതമാണ്. രാജ്യത്ത് കൃഷി ഏറെക്കുറെ സമാപ്തമായ അവസ്ഥയാണ്.

താലിബാൻ ഭരണം ഭയന്ന് ഇറാനിലേക്ക് കുടിയേറിയ മുപ്പത് ലക്ഷത്തോളം വരുന്ന അഫ്ഗാനികളും ഇറാന് ഭാരമാവുകയാണ്. മുപ്പത് ലിറ്റർ വെള്ളത്തിനായി മൂന്ന് മണിക്കൂർ യാത്ര ചെയ്യേണ്ട അവസ്ഥയിലാണ് ഇവർ. കൊടും ചൂടും ജലദൗർലഭ്യവും കന്നുകാലികളെയും കൊന്നൊടുക്കുകയാണ്.

അഫ്ഗാനിസ്ഥാന്റെ സ്ഥിതിയും ഒട്ടും ആശാവഹമല്ല. കഴിഞ്ഞ രണ്ട് വർഷമായി അവിടെ റെക്കോർഡ് മഴക്കുറവാണ് എന്നാണ് ഐക്യരാഷ്ട്ര സഭ കണ്ടെത്തിയിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ 64 ശതമാനം ജനങ്ങൾ കൊടിയ വരൾച്ച നേരിടുമ്പോൾ 34 പ്രവിശ്യകളിലും ജലജന്യ രോഗങ്ങൾ പടർന്ന് പിടിക്കുകയാണ്.

കുടിവെള്ള ക്ഷാമത്തിന് പുറമേ മറ്റ് സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളും അഫ്ഗാനിസ്ഥാനെ വലക്കുകയാണ്. താലിബാൻ ഭരണം ഏറ്റെടുത്ത ശേഷം പതിനായിരക്കണക്കിന് പേരാണ് തൊഴിൽരഹിതരായത്. സ്ത്രീകളുടെ അവസ്ഥ അങ്ങേയറ്റം പരിതാപകരമാണ്. ഉപരോധങ്ങൾ നിമിത്തം ആഗോള സാമ്പത്തിക ഭൂപടത്തിൽ നിന്നും അഫ്ഗാനിസ്ഥാൻ ഏറെക്കുറേ അപ്രത്യക്ഷമായ അവസ്ഥയിലാണ്.

അഫ്ഗാനിസ്ഥാനിലെ ഭക്ഷണ ദൗർലഭ്യവും ഭീകരമാണ്. രാജ്യത്തെ ആകെ ജനസംഖ്യയുടെ പകുതിയും കൊടിയ ദാരിദ്ര്യത്തിലാണ്. ഈ പശ്ചാത്തലത്തിൽ നിന്നു കൊണ്ടാണ് അഫ്ഗാനിസ്ഥാൻ യുദ്ധത്തെ കുറിച്ച് ചിന്തിക്കുന്നത്.

ഇതിനൊക്കെ പുറമേ ഉസ്ബെക്കിസ്ഥാനുമായും താലിബാൻ സംഘർഷത്തിലാണ്. ഉസ്ബെക്കിസ്ഥാനിലേക്കുള്ള നീരൊഴുക്ക് തടയുന്നതിനായി താലിബാൻ നിർമ്മിക്കുന്ന കനാലാണ് പ്രശ്നങ്ങൾ വഷളാക്കുന്നത്.

Tags: talibaniranAfghanistanDroughtwater scarcityHelmand River
Share11TweetSendShare

Latest stories from this section

പാക്-അഫ്ഗാൻ സംഘർഷം ഉച്ചസ്ഥായിലേക്ക്,മുന്നറിയിപ്പുമായി താലിബാൻ, അഫ്ഗാൻ ഭരണകൂടം നിയമസാധുതയുള്ളതല്ലെന്ന് പാകിസ്താൻ

സകലബന്ധവും അവസാനിച്ചു: പാകിസ്താനുമായുള്ള കൂട്ട് വെട്ടി അഫ്ഗാനിസ്ഥാൻ: കച്ചവടത്തിനും മരുന്നിനും വരെ വിലക്ക്….

ഇന്ത്യ വലിയൊരു സമസ്യ തന്നെ: അസിം മുനീറിന് കൂടുതൽ അധികാരങ്ങൾ; ഈച്ചകോപ്പി കൊണ്ട് എത്ര നാൾ പിടിച്ചു നിൽക്കും?

അസിം മുനീർ ഇനി പാകിസ്താന്റെ ശബ്ദം,അധികാരി,ഉടമ?: ആജീവനാന്ത നിയമപരിരക്ഷയും കൂടുതൽ അധികാരങ്ങളും നൽകി പാർലമെന്റ്…

രാഷ്ട്രപതി ബോട്സ്വാനയിൽ ; പാർലമെന്റിനെ അഭിസംബോധന ചെയ്യും ; 8 ചീറ്റകളെ ഇന്ത്യക്ക് നൽകും

രാഷ്ട്രപതി ബോട്സ്വാനയിൽ ; പാർലമെന്റിനെ അഭിസംബോധന ചെയ്യും ; 8 ചീറ്റകളെ ഇന്ത്യക്ക് നൽകും

തുർക്കി സൈനിക വിമാനം ജോർജിയയിൽ തകർന്നു വീണു ; വിമാനത്തിൽ ഉണ്ടായിരുന്നത് 20 സൈനികർ

തുർക്കി സൈനിക വിമാനം ജോർജിയയിൽ തകർന്നു വീണു ; വിമാനത്തിൽ ഉണ്ടായിരുന്നത് 20 സൈനികർ

Discussion about this post

Latest News

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ.  ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ. ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies