മലപ്പുറം; മുൻമന്ത്രി എസി മൊയ്തീന്റെ വീട്ടിലേക്ക് ഇഡിയുടെ മാർച്ച് നടക്കുന്നതിനിടെ മാർച്ചുമായി യുഡിഎഫ് പ്രവർത്തകർ. വസതിയിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ് പ്രവർത്തകരെ സിപിഎം പ്രവർത്തകർ അടിച്ചോടിച്ചതായി ആരോപണം. സിപിഎം പ്രവർത്തകർ ഒന്നടങ്കം മുന്നോട്ട് വന്ന് യുഡിഎഫ് പ്രവർത്തകരെ മർദ്ദിക്കുകയായിരുന്നു. ഇതോടെ രാജി ആവശ്യപ്പെട്ട് മാർച്ച് നടത്തിയ യുഡിഎഫ് പ്രവർത്തകർ പിന്തിരിഞ്ഞോടി.
ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ മർദ്ദിച്ച് ഒതുക്കുകയായിരുന്നു സിപിഎം എന്ന് പ്രാദേശിക യുഡിഎഫ് നേതാക്കളും പ്രവർത്തകരും കുറ്റപ്പെടുത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാരോട് സിപിഎം നേതാക്കൾ തട്ടിക്കയറിയെന്നും ആരോപണമുണ്ട്.
കുന്നംകുളം എംഎൽഎയായ എസി മൊയ്തീന്റെ വീട്ടിൽ കൊച്ചിയിൽ നിന്നെത്തിയ സംഘമാണ് റെയ്ഡ് നടത്തുന്നത്. കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. കേസിൽ എസി മൊയ്തീന് ബന്ധമുണ്ടെന്നാണ് ഇഡി പറയുന്നത്.
കരുവന്നൂർ ബാങ്ക് ട്ടിപ്പിനു ചുക്കാൻ പിടിച്ച ശാഖാ മാനേജർ ബിജു കരീം എംഎൽഎ എസി മൊയ്തീന്റെ ബന്ധുവാണെന്ന് ആരോപണം ഉയർന്നിരുന്നു. ബിജുവിന്റെയും ജിൽസിന്റെയും ഭാര്യമാരുടെ പേരിലുള്ള സൂപ്പർ മാർക്കറ്റ് 2019 ൽ എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഫോട്ടോ പുറത്തുവന്നിരുന്നു. എന്നാൽ ചടങ്ങിൽ ജനപ്രതിനിധിയെന്ന നിലയിലാണു പങ്കെടുത്തതെന്നും ബിജു കരീം എന്നൊരു ബന്ധു തനിക്കില്ലെന്നും എ സി മൊയ്തീൻ എംഎൽഎ അന്ന് വാദിച്ചത്. ഇത് നിലനിൽക്കെയാണ് വസതിയിൽ റെയ്ഡ് നടക്കുന്നത്.
Discussion about this post