കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ മണർകാട് സംഘർഷം. ഡിവൈഎഫ്‌ഐ പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിലാണ് സംഘർഷം നടക്കുന്നത്. പുതുപ്പള്ളിയിലെ തോൽവിയിൽ പ്രകോപിതരായി സിപിഎം മണർകാട് അക്രമം അഴിച്ചുവിടുകയാണെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം. കോൺഗ്രസ് പ്രവർത്തകരേയും ആക്രമിക്കുകയും വീടുകൾക്ക് നേരെയും ആക്രമണം നടക്കുന്നുവെന്നാണ് ആരോപണം. വോട്ട് ചെയ്യാൻ എത്താത്തവരെ തിരഞ്ഞുപിടിച്ച് ആക്രമിച്ചെന്നാണ് വിവരം.
എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ജെയ്ക് സി തോമസിന് സ്വാധീനമുണ്ടെന്ന് കരുതിയിരുന്ന മണർകാട് വലിയ വോട്ട് ചോർച്ചയാണ് ഉണ്ടായത്. മന്ത്രി വി വാസവന് ചുമതലയുണ്ടായിരുന്ന പ്രദേശങ്ങളിൽ പോലും ജെയ്ക് പിറകിൽ പോയി. ജനങ്ങൾ തിരസ്‌കരിച്ചതോടെ പ്രതികാരനടപടിയുമായി സിപിഎം രംഗത്തെത്തിയെന്നാണ് ആരോപണം.
വഴിയാത്രക്കാരെ പോലും സിപിഎം ആക്രമിച്ചെന്നാണ് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ആരോപിക്കുന്നത്. പ്രദേശത്ത് കല്ലേറും സംഘർഷവും തുടരുകയാണ്. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാനായി പ്ലോീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇരു പാർട്ടികളുടെയും നേതാക്കന്മാരുമായി പോലീസ് സംസാരിക്കുകയാണ്.
Discussion about this post