ടെഹ്‌റാൻ: കടുത്ത പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിച്ച് സ്ത്രീകൾക്കായുള്ള ഇസ്ലാമിക് ഡ്രസ് കോഡ് ബിൽ പാസാക്കി ഇറാൻ. ഇസ്ലാമിക വസ്ത്രധാരണം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് ബിൽ. 10 ലക്ഷം വരെ തടവ് ശിക്ഷയം വൻതുക പിഴയുമാണ് ശിക്ഷ. തടവ് ശിക്ഷ 10 വർഷം എന്ന് പറയുന്നുണ്ടെങ്കിലും ഈ കാലയളവിൽ വലിയ പരീക്ഷണങ്ങളാണ് സ്ത്രീകളെ കാത്തിരിക്കുന്നത് കൗൺസിംലിംഗ് സെഷനുകൾ എന്ന പേരിൽ വലിയ പീഡനമുറകൾക്കാവും സ്ത്രീകൾ സാക്ഷിയാവുക.
ഹിജാബിന്റെയും ചാരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും പിന്തുണ എന്നതാണ് ബില്ലിന്റെ അടിസ്ഥാനം. മൂന്ന് വർഷത്തേക്കാണ് ബിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുക. ഇനി മുതൽ ഇറാനിയൻ സ്ത്രീകൾ ഹിജാബ് ശിരോവസ്ത്രം ധരിക്കാതെ വളരെ ഇറുകിയതോ അല്ലാത്തതോ ആയ വസ്ത്രങ്ങൾ ധരിച്ച് പുറത്തിറങ്ങുന്നത് നിയമലംഘനമായി കണക്കാക്കും.
കഴിഞ്ഞ ഒരു വർഷമായി 22 കാരിയായ മഹ്സ അമിനിയുടെ മരണത്തിന് ശേഷം, ഇറാനിലെ സ്ത്രീകൾ കർശനമായ വസ്ത്രധാരണ നിയമങ്ങൾക്കും ഇറാന്റെ സദാചാര പോലീസിനുമെതിരെ പ്രതിഷേധിക്കുകയാണ്. എന്നാലിത് കണ്ടില്ലെന്ന് നടിച്ചാണ് ബിൽ പാസാക്കിയിരിക്കുന്നത്.
290 പാർലമെന്റ് അംഗങ്ങളിൽ 152 പേർ ബില്ലിനെ അനുകൂലിച്ചും 35 പേർ എതിർത്തും വോട്ട് ചെയ്തു. ഏഴ് പേർ വിട്ടുനിന്നു, ബാക്കിയുള്ളവർ ഹാജരായില്ല. നിയമനിർമ്മാണസഭ ബിൽ പാസാക്കിയെങ്കിലും ഗാർഗിയൻ കൗൺസിൽ അനുമതി നൽകിയാൽ മാത്രമേ ബിൽ രാജ്യത്ത് നിയമമാകുകയുള്ളൂ.
Discussion about this post