ലണ്ടൻ: അമ്മയുടെ അശ്രദ്ധ കാരണം യുകെയിലെ ടെക്‌സാസിലെ വാട്ടർപാർക്കിൽ മൂന്ന് വയസ്സുള്ള ആൺകുട്ടി മുങ്ങിമരിച്ചു. വെള്ളത്തിൽ കളിക്കുകയായിരുന്ന മകനെ ശ്രദ്ധിക്കാതെ മണിക്കൂറുകളോളം ഫോണിൽ കളിച്ചിരുന്ന അമ്മയെ പോലീസ് പിടികൂടിയിട്ടുണ്ട്.
എൽ പാസോയിലെ ക്യാമ്പ് കോഹൻ വാട്ടർ പാർക്കിലാണ് സംഭവം. ജെസീക്ക വീവർ (35) ആണ് അവളുടെ ഏകമകൻ ആന്റണി ലിയോ മലാവെയുടെ ദാരുണ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്.
സംഭവസമയത്ത് പാർക്കിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈഫ് ഗാർഡുകളിൽ ഒരാളാണ് കുളത്തിന്റെ നാലടി താഴ്ചയുള്ള ഭാഗത്ത് നിന്ന് മൂന്ന് വയസ്സുകാരനെ പുറത്തെടുത്തത്. അതിഥികൾക്ക് ലൈഫ് വെസ്റ്റ് സൗകര്യം ഉണ്ടായിരുന്നെങ്കിലും കുഞ്ഞിനെ ഇത് ധരിപ്പിച്ചിരുന്നില്ല.
ആറ് വയസിന് താഴെയുള്ള കുട്ടികൾ വെള്ളത്തിൽ കളിക്കുമ്പോൾ മുതിർന്നയാൾ ശ്രദ്ധക്കണമെന്ന നിർദ്ദേശം അവഗണിച്ചാണ് യുവതി ഫോണിൽ മുഴുകിയത്.













Discussion about this post