ബീജിങ്: കോവിഡ് എന്ന മഹാമാരി ലോകത്ത് സൃഷ്ടിച്ച പ്രശ്‌നങ്ങൾ ഇത് വരെ അവസാനിച്ചിട്ടില്ല. പലരും അന്നത്തെ ദുരിതത്തിൽ നിന്ന് കരകയറുന്നതേ ഉള്ളൂ. ഇപ്പോഴിതാ മറ്റൊരു രോഗം ചൈനയിൽ പടർന്നുപിടിക്കുന്നതായാണ് വിവരം.
സ്‌കൂളുകളിൽ പടർന്നുപിടിക്കുന്ന അജ്ഞാത ന്യൂമോണിയ ആണ് പുതിയ പ്രതിസന്ധി. കോവിഡ് പ്രതിസന്ധിയുടെ ആദ്യ നാളുകൾക്കു സമാനമായി ന്യുമോണിയ ബാധിതരെ കൊണ്ട് ആശുപത്രികൾ നിറയുകയാണെന്നാണ് വിവരം. രാജ്യത്തെ ആരോഗ്യമേഖലയെ തകിടം മറിക്കുന്നതാണ് പുതിയ രോഗമെന്നാണ് വിവരം. രോഗം കാരണം സ്‌കൂളുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്.
പല ആശുപത്രികളും രോഗികളെ കൊണ്ടു നിറഞ്ഞു. മിക്ക സ്‌കൂളുകളിലും വിദ്യാർത്ഥികളില്ലാത്തതിനാൽ അടിച്ചടേണ്ട അവസ്ഥയാണ്. കുട്ടികളിൽ ശ്വാസകോശ വീക്കം, പനി എന്നിവയുൾപ്പെടെ അസാധാരണമായ ലക്ഷണങ്ങളുണ്ട്. എന്നാൽ സാധാരണ ചുമ ഉൾപ്പെടെ പനി, മറ്റു ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ഉണ്ടാകുന്ന ലക്ഷണങ്ങൾ കാണുന്നുമില്ല. ലോകമെമ്പാടും മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാകുന്ന രോഗബാധയെ നിരീക്ഷിക്കുന്ന പ്ലാറ്റ്‌ഫോമായ പ്രോമെഡ്, കുട്ടികളിൽ ബാധിക്കുന്ന ന്യുമോണിയയെക്കുറിച്ച് മുന്നറിയിപ്പ് നൽകി. 2019 ഡിസംബറിൽ കോവിഡെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നൽകിയതും പ്രോമെഡ് ആണെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.
Discussion about this post