ന്യൂഡൽഹി: കനേഡിയൻ ഗുണ്ട നേതാവ് ലഖ്ബീർ സിങ് ലാംഡയെ ഭീകരനായി പ്രഖ്യാപിച്ച് ഇന്ത്യ. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ട് (യുഎപിഎ) പ്രകാരം ആഭ്യന്തരമന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയത്.ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറുടെ കൊലപാതകത്തെ ചൊല്ലി കാനഡ – ഇന്ത്യ നയതന്ത്ര ബന്ധം മോശമായി തുടരുന്നതിനിടെയാണ് പ്രഖ്യാപനം.
2021 ൽ പഞ്ചാബ് പോലീസിൻറെ ഇൻറലിജൻസ് ആസ്ഥാനത്തിന് നേരായി നടന്ന റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് (ആർപിജി) ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് ലാൻഡ, പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്കുള്ള ആയുധങ്ങളും ഇംപ്രൊവൈസ്ഡ് സ്ഫോടക ഉപകരണങ്ങളും (ഐഇഡി) കടത്തുന്നതിന് ഇയാൾ മേൽനോട്ടം വഹിക്കുന്നു.
പന്നു അടക്കമുള്ള നിരവധി ഖലിസ്ഥാൻവാദികളുമായും ലഖ്ബീറിന് അടുത്ത ബന്ധമുണ്ടെന്ന സ്ഥിരീകരണത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇയാളെ ഭീകരനായി പ്രഖ്യാപിച്ചത്.
പഞ്ചാബിലെ ടാർൻ തരൺ ജില്ലയിലെ ഹരികെ സ്വദേശിയായ ലാൻഡ ഇപ്പോൾ കാനഡയിലെ ആൽബർട്ടയിലെ എഡ്മന്റണിലാണ് താമസിക്കുന്നത്. പഞ്ചാബിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഭീകരപ്രവർത്തനങ്ങൾക്കായി ഭീകരപ്രവർത്തനങ്ങൾക്കായി ഭീകരപ്രവർത്തനങ്ങൾ, കൊള്ളയടിക്കൽ, കൊലപാതകങ്ങൾ, ഐഇഡികൾ സ്ഥാപിക്കൽ, ആയുധങ്ങളും മയക്കുമരുന്നുകളും കടത്തൽ, ഫണ്ടോ അതിൽനിന്നുള്ള വരുമാനമോ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവിധ ക്രിമിനൽ കേസുകളിലും ലാൻഡ ഉൾപ്പെട്ടിട്ടുണ്ട്.












