കോഴിക്കോട്: കൊയിലാണ്ടിയിൽ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ കൊലചെയ്യപ്പെട്ട സിപിഎം നേതാവ് സത്യനാഥന്റെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകൾ. വെട്ടുകൊണ്ടുള്ള ആറ് മുറിവുകളാണ് ശരീരത്തിൽ ഉള്ളതെന്നാണ് ഇൻക്വസ്റ്റിൽ നിന്നും വ്യക്തമാകുന്നത്. സത്യനാഥിന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്.
നെഞ്ചിലും കഴുത്തിലും ആഴത്തിലുള്ള മുറിവുകളുണ്ട്. ഇതാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
മൂർച്ഛയുള്ള കത്തിപോലുള്ള ആയുധം എന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. കൊല്ലാൻ ഉപയോഗിച്ച ആയുധം പോലീസിന് ഇതുവരെ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. സത്യനാഥന്റെ മൃതദേഹം ഉച്ചയോടെ ബന്ധുക്കൾക്ക് കൈമാറും. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
ഇന്നലെ രാത്രിയോടെയായിരുന്നു സത്യനാഥനെ സിപിഎം പ്രവർത്തകൻ ആയിരുന്ന അഭിലാഷ് കൊലപ്പെടുത്തിയത്. പ്രദേശത്തെ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആയിരുന്നു സംഭവം. ഇതിന് പിന്നാലെ തന്നെ അഭിലാഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യക്തിവൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചത് എന്നാണ് വിവരം.
Discussion about this post