തിരുവനന്തപുരം; റാഗിംഗിന് പിന്നാലെ കൊല്ലപ്പെട്ട പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ വീടിന് മുൻപിൽ ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ച് ഡി.വൈ.എഫ്.ഐ. സിദ്ധാർഥൻ എസ്.എഫ്.ഐ പ്രവർത്തകനാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്‌ളെക്‌സ്.
എസ്.എഫ്.ഐ പ്രവർത്തകനായ സിദ്ധാർഥന്റെ കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ ക്രിമിനലുകളേയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് ഫ്ലെക്സ്. വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെടുന്നു.
ഡി.വൈ.എഫ്.ഐ.യുടെ ഫ്‌ലെക്‌സിനെതിരെ രൂക്ഷവിമർശനവുമായി സിദ്ധാർഥന്റെ അച്ഛൻ ടി. ജയപ്രകാശ് രം?ഗത്തെത്തി. മരണം പോലും മുതലെടുക്കുന്നവരാണ് ഡി.വൈ.എഫ്.ഐ.യെന്ന് അദ്ദേഹം പറഞ്ഞു. പലതവണ ഫ്‌ളെക്‌സ് ബോർഡ് മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായില്ലെന്നാണ് ജയപ്രകാശ് പറയുന്നത്.
ബി.വി.എസ്.സി. രണ്ടാംവർഷ വിദ്യാർത്ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാർഥ(21)നെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വാലെന്റൈൻസ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളേജിലുണ്ടായ തർക്കത്തെത്തുടർന്ന് കോളേജിൽവെച്ച് സിദ്ധാർഥന് ക്രൂരമർദനവും ആൾക്കൂട്ട വിചാരണയും നേരിടേണ്ടിവന്നുവെന്നാണ് പരാതി.
Discussion about this post