മലപ്പുറം: ജില്ലയിൽ പോലീസിന് സ്ഥിരം തലവേദനയായ ക്രിമിനൽ കേസ് പ്രതികളെ കാപ്പ ചുമത്തി നാട് കടത്തി. നാല് പേർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ആറ് മാസത്തേക്ക് ജില്ലയിൽ പ്രവശിക്കരുത് എന്നാണ് താക്കീത്.
നിലമ്പൂർ പള്ളിപ്പാടം സ്വദേശി ഷൗക്കത് അലി, വേങ്ങര സ്വദേശി അബുൾ ഗഫൂർ, വളാഞ്ചേരി സ്വദേശി സൈദനവി എന്ന് വിളിക്കുന്ന മുല്ലമൊട്ട്, എടക്കര സ്വദേശി സുബിജിത് എന്നിവരെയാണ് നാട് കടത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇവർ. നിരവധി തവണ നടപടി നേരിട്ടിട്ടും ഇവർ കുറ്റകൃത്യങ്ങൾ തുടർന്നു. ഇതേ തുടർന്നാണ് കാപ്പ ചുമത്തി നാട് കടത്താൻ തീരുമാനിച്ചത്. നിശ്ചിത കാലായളവിന് ശേഷമല്ലാതെ ജില്ലയിൽ പ്രവേശിച്ചാൽ അറസ്റ്റുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇതിന് പുറമേ മൂന്ന് വർഷം വരെ ജയിലിൽ കിടക്കാവുന്ന ശിക്ഷയും നൽകും. കഞ്ചാവ് കേസ് മുതൽ വധശ്രമ കേസിൽ ഉൾപ്പെട്ടവരാണ് നാല് പേരും.
Discussion about this post