റാഞ്ചി: ചത്തീസ്ഖണ്ഡിലെ ജനങ്ങൾ തനിക്കൊപ്പമെന്ന് ധുംക്ക മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി സീത സോറൻ. ഝാർഖണ്ഡ് മുക്തി മോർച്ചയിൽ ഒരു പ്രതീക്ഷയും തോന്നുന്നില്ലെന്നു പറഞ്ഞുകൊണ്ട് പാർട്ടിയിലെ പ്രവർത്തകർ പോലും തന്നെ വിളിക്കുന്നുണ്ട്. സംസ്ഥാനത്തെ ഝാർഖണ്ഡ് യുവമോർച്ചയുടെ ഭാവി ഇരുട്ടിലാണെന്നും സീത സോറൻ പറഞ്ഞു.
‘ചത്തീസ്ഖഡിലെ ജനങ്ങൾ ദുർഗ സോറന്റെ സ്വപ്‌നങ്ങളുമായി നേരത്തെ തന്നെ എനിക്കു പിന്നിലുണ്ട്. ആ ജനങ്ങൾ ഇപ്പോഴും എനിക്കൊപ്പം തന്നെ നിൽക്കുന്നുണ്ടെന്ന് ഉറപ്പുണ്ട്. ജെഎംഎമ്മിലെ പ്രതീക്ഷ നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് പാർട്ടി പ്രവർത്തകർ പോലും എന്നെ വിളിക്കുന്നുണ്ട്. സംസ്ഥാനത്ത് പാർട്ടിയുടെ ഭാവി ഇരുളടഞ്ഞതാണ്’- സീത സോറൻ വ്യക്തമാക്കി.
മുൻ മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ സഹോദരനും സീത സോറന്റെ ഭർത്താവുമായ ദുർഗ സോറന്റെ മരണത്തിൽ അന്വേഷണം വേണമെന്നും അവർ പറഞ്ഞു. ദുർഗ സോറന്റെ മരണത്തിൽ അന്വേഷണം വേണമെന്നാണ് തന്റെ ആവശ്യം. സംശയാസ്പദമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ മരണം നടന്നത്. ജെഎംഎമ്മിൽ ഉണ്ടായിരുന്നപ്പോൾ ഇക്കാര്യം താൻ നിരവധി തവണ ആവശ്യപ്പെട്ടിട്ടുള്ളതാണ്. എന്നാൽ, തങ്ങളുടൈ ആവശ്യം പാർട്ടി നിരാകരിച്ചുവെന്നും സീത സോറൻ കൂട്ടിച്ചേർത്തു.
Discussion about this post