തിരുവനന്തപുരം : മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ നൽകിയ ഹർജിയിൽ വിധി ഇന്ന് . തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പറയുക.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്നായിരുന്നു കുഴൽനാടന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യത്തിലാണ് കോടതി ഇന്ന് വിധി പറയുന്നത്.
ധാതുമണൽ ഖനനം നടത്താൻ സിഎംആർഎൽ കമ്പനിക്ക് വഴിവിട്ട് സഹായം നൽകിയെന്നാണ് ആക്ഷേപം. മുഖ്യമന്ത്രി കരിമണൽ കമ്പനിയെ സഹായിച്ചതിനുള്ള പ്രതിഫലമാണ് മാസപ്പടിയായി മകൾ വീണയ്ക്ക് നൽകിയതെന്നും ഹർജിയിൽ ആരോപിക്കുന്നു.
Discussion about this post