Friday, May 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അവരാരും ഇന്നില്ല; മണ്ണിനടിയിൽ ഞാൻ കണ്ടു കെട്ടിപ്പിടിച്ച നിലയിൽ മൂന്ന് പേരെ; അവരെന്റെ ബന്ധുക്കളായിരുന്നു

by Brave India Desk
Aug 1, 2024, 05:36 pm IST
in Kerala
Share on FacebookTweetWhatsAppTelegram

വയനാട്: മേപ്പാടിയിലെ വിവിധ ഭാഗങ്ങളിലായി നടന്ന ഉരുൾപൊട്ടലിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടവർക്കെല്ലാം പറയാനുള്ളത് നെഞ്ച് പിടക്കുന്ന ഓർമകൾ മാത്രമാണ്. ജീവൻ രക്ഷപ്പെട്ടതിൽ ആശ്വസിക്കാൻ പോലുമാലവാതെ മുന്നിൽ കണ്ട മഹാദുരന്തത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് അവരെല്ലാം. തങ്ങളുടെ ഉറ്റവരെയും ഉടയവരെയുമെല്ലാം നഷ്ടപ്പെട്ട പലരും അവരെ കണ്ടെത്താൻ പോലുമാവാതെ കണ്ണീരുമായി കഴിയുകയാണ്.

തന്റെ ബന്ധുക്കളുടെ മൃതദേഹങ്ങൾ കൺമുന്നിൽ കണ്ടതിന്റെ മരവിപ്പ് ഇനിയും മാറിയിട്ടില്ല, മേപ്പാടിയിലെ ക്യാമ്പിൽ കഴിയുന്ന മുണ്ടക്കൈ സ്വദേശിനിയായ ജിതികയ്ക്ക്. നൃത്താദ്ധ്യാപികയായ ജിതിക മുണ്ടക്കൈയിലെ മുസ്ലീം പള്ളിയുടെ മുകളിലുള്ള ലയത്തിലായിരുന്നു താമസം. പുലർച്ചെ ഒന്നരയോടെയായിരുന്നു വല്ലാത്തൊരു ശബ്ദം കേട്ടത്. എന്തോ ആപത്ത് വരുന്നുണ്ടെന്ന് അപ്പോൾ തന്നെ മനസിലായി. അച്ഛനെയും അമ്മയെയും കുട്ടികളെയും വിളിച്ച് എഴുന്നേൽപ്പിച്ചു. പിന്നാലെ പോലീസിനെയും നാട്ടുകാരെയുമെല്ലാം വിളിച്ചു.

Stories you may like

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

താഴെ താമസിക്കുന്നവരെ പലതവണ വിളിച്ചെങ്കിലും അവരൊന്നും ഫോണെടുക്കുന്നുണ്ടായില്ല. ആദ്യം ഉരുൾപൊട്ടിയപ്പോൾ രക്ഷിക്കണേയെന്ന ആളുകളുടെ കരച്ചിൽ കേട്ടിരുന്നു. എന്നാൽ, രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായതോടെ അവരുടെയൊന്നും ശബ്ദം കേൾക്കാതെയായി. മൂന്നാമതും ഉരുൾപൊട്ടി. ഇതോടെ താഴെ നിന്നും മുകളിൽ നിന്നും ആളുകൾ ഓടിയെത്തി. മുകളിലേയ്ക്ക് മാത്രമേ ഓടാവൂ എന്ന് ഞങ്ങൾ തീരുമാനിച്ചു. അച്ഛന്റെ പ്രായമുള്ള പലരും അക്കൂട്ടത്തിലുണ്ടായിരുന്നു. അവരെയെല്ലാം അവിടെയുള്ള ഡിസ്‌പെൻസറിയിലാക്കിയ ശേഷം ബാക്കിയുള്ളവർ വരുന്നിടത്ത് വച്ച് കാണാമെന്ന തരത്തിൽ റോഡിൽ തന്നെ നിൽക്കുകയായിരുന്നു.

രാവിലെ നോക്കുമ്പോൾ താഴെ ഒരു മരുഭൂമി പോലെ കിടക്കുന്നതാണ് കാണുന്നത്. രക്ഷിക്കണേയെന്ന് പറഞ്ഞ് ഒരു കുട്ടി താഴെ നിന്നും കരയുന്നത് കണ്ടു. ഞങ്ങളുടെ കൂട്ടത്തിലുള്ള ആളുകൾ അവിടെ ചെന്ന് ആ കുട്ടിയെയും കൂട്ടത്തിൽ മറ്റൊരു കുട്ടിയെയും രക്ഷിച്ചു. മറ്റ് ചിലരെയും അവിടെ നിന്നും രക്ഷിച്ചിരുന്നു. കൂട്ടത്തിൽ ഒരാൾ കമ്പി തുളച്ചുകയറിയ നിലയിൽ കിടക്കുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. അദ്ദേഹത്തെ രക്ഷിക്കാനായില്ല. അന്ന് ഉച്ച കഴിഞ്ഞാണ്് രക്ഷാപ്രവർത്തകർ ഞങ്ങളെ ക്യാമ്പിലെത്തിച്ചത്.

ഇങ്ങോട്ട് പോരുന്നതിന് മുമ്പ് ചേട്ടായി കൈകൊണ്ട് മണ്ണ് മാന്തി അതിനുള്ളിലുള്ളവരെ തപ്പാൻ തുടങ്ങുകയായിരുന്നു. അപ്പോൾ രക്ഷാപ്രവർത്തകരും തിരച്ചിലിനായി എത്തി. ശിവന്റെയും ജിജിനയുടെയും പ്രമോദിനിയുടെയും മൃതദേങ്ങൾ കിട്ടി. കെട്ടിപ്പിടിച്ച നിലയിലായിരുന്നു മൂന്ന് പേരും കിടന്നിരുന്നത്. എന്റെ അമ്മായിയുടെ മോനും ഭാര്യയും മോളുമായിരുന്നു അവർ. അവരെല്ലാമായി നല്ല ബന്ധത്തിലായിരുന്നു ഞാൻ. അവരാരും ഇപ്പോഴില്ല. നൃത്താദ്ധ്യാപികയാണ് ഞാൻ. എന്റെ ക്ലാസിലെ പല കുട്ടികളും ഇന്ന് ഇല്ല’- ജിതിക കണ്ണീരോടെ പറഞ്ഞു നിർത്തി.

Tags: wwayanad landslide
Share1TweetSendShare

Latest stories from this section

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

ഇതൊന്നും രാഷ്ട്രീയ പ്രബുദ്ധതയുളള നായർ സമുദായം ചെവിക്കൊള്ളാറില്ല എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം… ജി സുകുമാരൻ നായർക്ക് വ്യാപക വിമർശനം

ജനാധിപത്യ മര്യാദ കാണിച്ചില്ല;ലീഗ് പിടിമുറുക്കുന്നതിൻ്റെ സൂചന;ജി സുകുമാരൻ നായർ

Discussion about this post

Latest News

ഗൗതം അദാനിക്കെതിരായ എല്ലാ കുറ്റങ്ങളും പിൻവലിക്കാൻ ഒരുങ്ങി അമേരിക്ക ; പിന്നിൽ 10 ബില്യൺ ഡോളറിന്റെ നിക്ഷേപ വാഗ്ദാനം

ഗൗതം അദാനിക്കെതിരായ എല്ലാ കുറ്റങ്ങളും പിൻവലിക്കാൻ ഒരുങ്ങി അമേരിക്ക ; പിന്നിൽ 10 ബില്യൺ ഡോളറിന്റെ നിക്ഷേപ വാഗ്ദാനം

അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ തലമുറമാറ്റം; വി ഡി സതീശൻ പ്രതിപക്ഷ നേതാവ്

അഞ്ച് മന്ത്രിസ്ഥാനം വേണമെന്ന് ലീഗ്, വിട്ടുവീഴ്ചയില്ലാതെ ജോസഫ്; ചെന്നിത്തല വരുമോ? യുഡിഎഫ് കോട്ടകളിൽ ചർച്ച ചൂടുപിടിക്കുന്നു!

ഉപതിരഞ്ഞെടുപ്പുകൾ ; കേരളത്തിൽ കോൺഗ്രസും ഗുജറാത്തിൽ ബിജെപിയും ലീഡ് ചെയ്യുന്നു

തമിഴ്‌നാട് തിരഞ്ഞെടുപ്പിൽ കള്ളവോട്ട്: ചെന്നൈ വിമാനത്താവളത്തിൽ 10 വിദേശികൾ പിടിയിൽ, ഞെട്ടിച്ച് വിവരങ്ങൾ!

സമാധാനം പുനഃസ്ഥാപിക്കണം; ഒമാൻ സുൽത്താനെയും മാക്രോണിനെയും വിളിച്ച് മോദി; പശ്ചിമേഷ്യയിൽ ഇന്ത്യയുടെ നിർണ്ണായക ഇടപെടൽ

ആറുദിനങ്ങൾ, അഞ്ച് രാഷ്ട്രങ്ങൾ: മോദിയുടെ ചരിത്രയാത്രയ്ക്ക് ഇന്ന് തുടക്കം; എണ്ണ പ്രതിസന്ധിയിൽ നിർണ്ണായക ചർച്ചകൾ

മമത തടഞ്ഞത് സുവേന്ദു തുറന്നു, ബംഗാളിൽ ആയുഷ്മാൻ വിപ്ലവം; ‘ഡബിൾ എൻജിൻ’ കരുത്തിന്റെ ആവേശം പങ്കുവെച്ച് മോദി

മോദി 3.0 മന്ത്രിസഭയിൽ അഴിച്ചുപണി? നിർണായക നീക്കവുമായി പ്രധാനമന്ത്രി

അനധികൃത കശാപ്പ് നടത്തിയാൽ ജയിൽശിക്ഷ; പശ്ചിമ ബംഗാളിൽ നിയമം കർശനമാക്കുന്നു,വിജ്ഞാപനം പുറപ്പെടുവിച്ച് ബിജെപി സർക്കാർ

അനധികൃത കശാപ്പ് നടത്തിയാൽ ജയിൽശിക്ഷ; പശ്ചിമ ബംഗാളിൽ നിയമം കർശനമാക്കുന്നു,വിജ്ഞാപനം പുറപ്പെടുവിച്ച് ബിജെപി സർക്കാർ

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies