Saturday, July 19, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

മകന്റെ ഫോൺകോൾ; 45 മിനിറ്റ്‌കൊണ്ട് പാക്ക് അപ്പ്; ധാക്കയിൽ നിന്നും ഷെയ്ഖ് ഹസീനയുടെ നാടകീയമായ പലായനം

by Brave India Desk
Aug 6, 2024, 03:53 pm IST
in International
Share on FacebookTweetWhatsAppTelegram

ധാക്ക: ഇന്നലെയാണ് ബംഗ്ലാദേശിലെ പ്രക്ഷോഭം ഇത്രമേൽ രൂക്ഷമായതും സ്ഥിതിഗതികൾ വഷളായതും. അതിവേഗം ഇരച്ചെത്തിയ പ്രക്ഷോഭകാരികൾ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഔദേ്യാഗിക വസതി കീഴടക്കുകയും രാജ്യത്ത് മുഴുവൻ നാശം വിതയ്ക്കുകയും ചെയ്തു.

നാടകീയമായിരുന്നു ഷെയ്ഖ് ഹസീനയുടെ രാജിയും ഇന്ത്യയിലേയ്ക്കുള്ള പലായനവും. രാജ്യം വിടുന്നതിന് മുമ്പ് ഇന്നലെ രാവിലെ 10.30 മുതൽ ഒരു മണിക്കൂറോളം വിവിധ നിയമപാലകരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും മേൽ അവർ കടുത്ത സമ്മർദ്ദം ചെലുത്തിയിരുന്നതായാണ് റിപ്പോർട്ട്. പ്രതിസന്ധികൾക്കിടയിലും അവർ തന്നെ തീരുമാനങ്ങളിൽ നിന്നും വ്യതിചലിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ, നേരം നീങ്ങുമ്പോഴേക്കും ധാക്കയിലെ തെരുവുകൾ അപരിചിതരായ ആളുകളെ പ്രക്ഷോഭകാരികളെ കൊണ്ട് നിറഞ്ഞുതുടങ്ങി.

Stories you may like

മാലിദ്വീപിന്റെ ദേശീയ ദിനാഘോഷത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി മുഖ്യാതിഥിയാകും ; രണ്ടുദിവസത്തെ മാലിദ്വീപ് സന്ദർശനത്തിന് മോദി

ഇന്ത്യ-യുകെ വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നു ; പ്രധാനമന്ത്രി അടുത്തയാഴ്ച യുകെയിലേക്ക്

കനത്ത സായുധ സേനയെയും പാർട്ടി പ്രവർത്തകരെയും ഉപയോഗിച്ചിട്ടും വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള അക്രമത്തെ തടയാൻ ഷേയ്ഖ് ഹസീനയ്ക്ക് കഴിഞ്ഞിരുന്നില്ല. സ്ഥിതിഗതികൾ മനസിലാക്കിയ അവാമി നേതാക്കൾ മിലിറ്ററിയ്ക്ക് അധികാരം കൈമാറാൻ ഞായറാഴ്ച്ച രാത്രി തന്നെ ഷെയ്ഖ് ഹസീനയെ നിർബന്ധിച്ചിരുന്നു. എന്നാൽ, അവർ അതിന് തയ്യാറായിരുന്നില്ല. അതിന് പകരം, തിങ്കളാഴ്ച്ചയോടെ ഷെയ്ഖ് ഹസീന കർഫ്യൂ ഏർപ്പെടുത്തി.

എന്നാൽ, തിങ്കളാഴ്ച്ച രാവിലെ 9 മണിയോടെ അർഫ്യൂ മറികടന്ന് പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ ഔദേയാഗിക വസതിയിലേയ്ക്ക് ഇരച്ചെത്താൻ തുടങ്ങി. ധാക്കയിലെ റോഡുകൾ അപ്പോഴേക്കും പ്രതിഷേധക്കാരെ കൊണ്ട് നിറഞ്ഞിരുന്നു.

രാവിലെ 10.30 ഓടെ കര, നാവിക, വ്യോമ സേന മേധാവികളെയും ഐജിപിയെയും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേയ്ക്ക് വിളിപ്പിച്ചിരുന്നു. പ്രക്ഷോഭക്കാരെ നിയന്ത്രിക്കാൻ കഴിയാത്തതിൽ ഷെയ്ഖ് ഹസീന കടുത്ത നിരാശ പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, സ്ഥിതിഗതികൾ നിയന്ത്രണാതീതമാണെന്നും ബലപ്രയോഗത്തിലൂടെ പ്രതിഷേധക്കാരെ ഇല്ലാതാക്കാൻ കഴിയില്ലെന്നും ഹസീനയെ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ, ഇതൊന്നും അംഗീകരിക്കാൻ അവർ തയ്യാറായില്ല.

സാഹചര്യങ്ങളുടെ ഗൗരവം ഷെയ്ഖ് ഹസീനയെ േബാദ്ധ്യപ്പെടുത്താൻ കഴിയാതെ വന്നതോടെ ഉദ്യോഗസ്ഥർ ഷെയ്ഖ് ഹസീനയുടെ അനുജത്തി രഹനയുടെ വിവരം അറിയിക്കുകയായിരുന്നു. രഹനയും മൂത്ത സഹോദരിയും സംസാരിച്ചിട്ടും ഹസീന സമ്മതിക്കാതെ വന്നതോടെ, വിദേശത്ത് താമസിക്കുന്ന ഷെയ്ഖ് ഹസീനയുടെ മകനെ വിവരം അറിയിച്ചു. മകന്റെ നർബന്ധത്തെ തുടർന്നാണ് അധികാരം ഒഴിയാനും രാജ്യം വിടാനും ഷെയ്ഖ് ഹസീന തയ്യാറായത്.

രാജ്യം വിടുന്നതിന് മുമ്പ് തന്റെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാൻ ഹസീന താത്പര്യം പ്രകകടിപ്പിച്ചിരുന്നു. എന്നാൽ, അതിനു മുൻപ് തന്നെ പ്രക്ഷോഭകാരികൾ ഷെയ്ഖ് ഹസീനയെ ലക്ഷ്യമിട്ട് എത്തിയിരുന്നു. 45 മിനിറ്റിനുള്ളിൽ പ്രക്ഷോഭക്കാർ വസതിയിലെത്തുമെന്ന് വവരം ലഭിച്ചതോഴടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വീഡിയോ റെക്കോർഡിംഗിനുള്ള സമയം പോലും ലഭിക്കാതെ ഷെയ്ഖ് ഹസീന പാക്കിംഗ് നടത്തി വസതിയിൽ നിന്നുമിറങ്ങി. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലെത്തി ഔപചാരികമായ രാജി നൽകിയ ശേഷം സഹോദരിയുമൊത്ത് ഹെലികോപ്റ്റർ മാർഗം അവർ ഇന്ത്യയിലേയ്ക്ക് തിരിക്കുകയായിരുന്നു.

Tags: bangladeshSheikh Hasina
Share9TweetSendShare

Latest stories from this section

സിറിയയിലെ ന്യൂനപക്ഷമായ ഡ്രൂസിന് രക്ഷകരായി ഇസ്രായേൽ ; ഡമാസ്കസിലും സ്വീഡയിലും ഇസ്രായേൽ വ്യോമാക്രമണം

ജെയ്‌ഷെ തലവൻ മസൂദ് അസർ ഗിൽജിത്തിൽ: പുതിയ പദ്ധതികളുമായി സജീവമെന്ന് വിവരം

കുടുംബത്തെ ചേർത്തുപിടിച്ചപ്പോൾ വീടണഞ്ഞത് പോലെ, ഞാൻ കൈകഴുകി വരട്ടെയെന്നായിരുന്നു മകൻ ചോദിച്ചുകൊണ്ടിരുന്നത്:ശുഭാംശു ശുക്ല

ഗാസയിൽ ഇസ്രായേൽ ‘കഴുത മോഷണം’ നടത്തുന്നെന്ന് ഹമാസ് ; നൂറുകണക്കിന് കഴുതകളെ ഫ്രാൻസിലേക്ക് കയറ്റി അയച്ച് ഇസ്രായേൽ

Discussion about this post

Latest News

ഹിന്ദു പെൺകുട്ടികളെ വശീകരിക്കാൻ മോദിയുടെ പടം വെച്ചുള്ള ലെറ്റർപാഡ് ; ‘ഭാരത് പ്രതികർത്ത് സേവാ സംഘ്’ ചങ്കൂർ ബാബയുടെ കൂട്ടാളിയുടേതെന്ന് കണ്ടെത്തൽ

അൻമോൾ ഗഗൻ മാൻ എംഎൽഎ സ്ഥാനം രാജിവെച്ചു ; പഞ്ചാബിൽ എഎപിക്ക് വൻ തിരിച്ചടി

അന്ന് ഇന്ത്യയെ തകർത്തെറിഞ്ഞ നിമിഷമാണ് ഏറ്റവും മികച്ച ഓർമ്മ, അവന്മാരുടെ കാണികൾ…; ആന്ദ്രേ റസ്സൽ പറയുന്നത് ഇങ്ങനെ

എയർ ഇന്ത്യ അപകടത്തെക്കുറിച്ച് അപകീർത്തികരമായ വാർത്ത നൽകി ; റോയിട്ടേഴ്‌സിനും ഡബ്ല്യുഎസ്ജെക്കും വക്കീൽ നോട്ടീസ് അയച്ച് പൈലറ്റുമാരുടെ സംഘടന

ഗില്ലിന്റെ ജേഴ്സി നമ്പർ അയാൾക്കുള്ള ആദരവ്, ഇതിഹാസത്തിന്റെ ഫാൻ ബോയ് ആയി പോയില്ലേ; 77 അപ്പോൾ ചില്ലറക്കാരനല്ല

ബുംറ ഇല്ലെങ്കിലും പ്രശ്നം ഒന്നും ഇല്ല, അവന്റെ പകരക്കാരൻ നമുക്കുണ്ട്; അടുത്ത മത്സരത്തിൽ അവൻ ഇറങ്ങണം: അജിങ്ക്യ രഹാനെ

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ സൂപ്പർസ്റ്റാറായി ബ്രഹ്മോസ് ; വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ച് 15 രാജ്യങ്ങൾ

ഇപ്പൊ സ്രാങ്കിന്റെ പേര് കേട്ടാൽ എല്ലാവനും ചിരിക്കും, അന്ന് സച്ചിനടക്കമുള്ള പ്രമുഖരെ വിറപ്പിച്ച മുതലുകൾ; എങ്ങനെ മറക്കും സിംബാബ്‌വെയുടെ പ്രതാപകാലം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies