Thursday, December 11, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മാസങ്ങൾക്ക് മുൻപ് 500 പേർക്ക് രോഗബാധ,വീണ്ടും രോഗികളെ കൊണ്ട് നിറഞ്ഞ് അതേ ഫ്‌ളാറ്റ് സമുച്ചയം; വെള്ളത്തിന്റെ പ്രശ്‌നമേ അല്ലെന്ന് അധികൃതർ

by Brave India Desk
Nov 25, 2024, 10:57 am IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി; കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡിന് സമീപത്തെ ഫ്‌ളാറ്റ് സമുച്ചയത്തിൽ വീണ്ടും രോഗബാധ. 27 പേർക്ക് പനിയും ഛർദ്ദിയും വയറിളക്കവും റിപ്പോർട്ട് ചെയ്തു. ഫ്‌ളാറ്റ് സമുച്ചയത്തിലെ താമസക്കാരായ രണ്ട് പേർക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചിട്ടുണ്ട്. മലിനജലം കലർന്ന വെള്ളം കുടിച്ചതാണ് രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തിൽ തൃക്കാക്കര നഗരസഭയും ആരോഗ്യവകുപ്പും ഫ്‌ളാറ്റിൽ ആരോഗ്യ സർവ്വേ ആരംഭിച്ചു. ഫ്‌ളാറ്റിലെ കുടിവെള്ള സാംപിളുകൾ ആരോഗ്യവിഭാഗം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂണിലും ഈ ഫ്‌ളാറ്റ് സമുച്ചയത്തിൽ കുടിവെള്ളത്തിൽനിന്ന് രോഗബാധയുണ്ടായി കുട്ടികൾ ഉൾപ്പെടെ അഞ്ഞൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. വീണ്ടും ഇതേ ഫ്‌ളാറ്റിൽ ആളുകൾക്ക് കൂട്ടമായി രോഗം ബാധിക്കുന്നത് വലിയ ചർച്ചയാവുന്നുണ്ട്. ഫ്‌ളാറ്റിലേക്ക് എത്തിക്കുന്ന വെള്ളത്തിൽ നിന്നാണോ രോഗം പകരുന്നത് അതോ പൈപ്പ് കണക്ഷനിൽ നിന്നാണോ എന്ന കാര്യത്തിൽ മാസങ്ങളായിട്ടും വ്യക്തതയില്ല. വീണ്ടും രോഗം പടർന്നപ്പോഴും കൈ മലർത്തുകയാണ് അധികൃതർ.

Stories you may like

മഹാരാഷ്ട്രയിലും കമ്മ്യൂണിസ്റ്റ് ഭീകരരുടെ കൂട്ട കീഴടങ്ങൽ ; തലയ്ക്ക് 82 ലക്ഷം രൂപ വിലയുള്ള പതിനൊന്ന് ഭീകരർ കീഴടങ്ങി

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒളിച്ചോടിയ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ കാമുകനൊപ്പം വിട്ട് കോടതി ; ബിജെപി പ്രവർത്തകനെന്ന് സംശയിക്കുന്നതായി മാതാപിതാക്കൾ

ഇത്തവണ രോഗം ബാധിച്ചപ്പോൾ സംഭവം മറച്ചുവയ്ക്കാൻ ശ്രമിച്ചെന്നും ആരോപണം ഉയർന്നിട്ടുണ്ട്. അസുഖബാധിതരിൽ ചിലർ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ അറിയിച്ചപ്പോഴാണ് കൂട്ട രോഗബാധയാണെന്ന് വ്യക്തമാകുന്നത്. 15 ടവറുകളിലായി 4500 ഓളം താമസക്കാരാണ് ഈ ഫ്‌ളാറ്റ് സമുച്ചയത്തിൽ ഉള്ളത്. ഫ്‌ളാറ്റിലെ വിവിധ കുടിവെള്ള സ്രോതസ്സുകളായ ഓവർഹെഡ് ടാങ്കുകൾ, ബോർവെല്ലുകൾ, ഡൊമസ്റ്റിക് ടാപ്പുകൾ, കിണറുകൾ തുടങ്ങിയവയിൽ നിന്ന് ശേഖരിച്ച സാംപിളുകളിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.

കഴിഞ്ഞ ജൂണിൽ കുടിവെള്ളം പരിശോധിച്ചപ്പോൾ ഇ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഇത്തവണ പരിശോധിച്ചപ്പോഴും അസുഖബാധിതനായ ഒരാളുടെ ഫ്‌ളാറ്റിലെ വെള്ളത്തിലും അ കോളി സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു. എന്നാൽ വെള്ളത്തിന്റെ പ്രശ്‌നം കാരണമല്ല രോഗബാധയുണ്ടായതെന്നാണ് ഫ്‌ളാറ്റ് അസോസിയേഷൻ നഗരസഭയെ അറിയിച്ചിരിക്കുന്നത്. ഇതിനെതിരെ അന്ന് താമസക്കാരും രംഗത്തെത്തിയിരുന്നു.ഇകോളി ബാക്ടീരിയയുടെ സാന്നിധ്യം നേരത്തെ സ്ഥിരീകരിച്ചിരുന്നു. എന്നിട്ടും കൃത്യമായ മുന്നറിയിപ്പ് നൽകിയില്ലെന്നുമാണ് താമസക്കാർ പ്രതികരിച്ചത്. അന്ന് സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഉറപ്പ് നൽകിയിരുന്നുവെങ്കിലും ആ വാക്കും പാഴായി പോയ അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. ടാങ്കറിൽ എത്തിക്കുന്ന വെള്ളത്തിന്റെ ഉറവിടം പരിശോധിക്കാൻ നിർദേശം നൽകിയെങ്കിലും ആ നിർദ്ദേശവും എങ്ങും എത്തിയില്ല.

Tags: KAKKANDflatHealth Issues
Share1TweetSendShare

Latest stories from this section

സ്വകാര്യ ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികബന്ധം: ഗർഭചിദ്രത്തിന് നിർബന്ധിച്ചു:യുവതി ജീവനൊടുക്കി

സ്വകാര്യ ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികബന്ധം: ഗർഭചിദ്രത്തിന് നിർബന്ധിച്ചു:യുവതി ജീവനൊടുക്കി

ടിപ്പുജയന്തി പുനഃസ്ഥാപിക്കണമെന്ന് കോൺഗ്രസ് എംഎൽഎ; ലാദന്റെ വരെ ജയന്തി നിങ്ങളാഘോഷിക്കുമെന്ന് പരിഹസിച്ച് ബിജെപി

ടിപ്പുജയന്തി പുനഃസ്ഥാപിക്കണമെന്ന് കോൺഗ്രസ് എംഎൽഎ; ലാദന്റെ വരെ ജയന്തി നിങ്ങളാഘോഷിക്കുമെന്ന് പരിഹസിച്ച് ബിജെപി

സ്വയം ന്യായീകരിക്കാൻ പറയുന്നത് :ക്രിമിനൽ പോലീസെന്ന ദീലിപിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി

സ്വയം ന്യായീകരിക്കാൻ പറയുന്നത് :ക്രിമിനൽ പോലീസെന്ന ദീലിപിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി

അന്ന് അവരെയെല്ലാം കൊന്നു കളയണമെന്നാണ് തോന്നിയത്:വല്ലാത്തൊരു സമാധാനക്കേടിലാണ്, അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്ന് നടൻ ലാൽ

അന്ന് അവരെയെല്ലാം കൊന്നു കളയണമെന്നാണ് തോന്നിയത്:വല്ലാത്തൊരു സമാധാനക്കേടിലാണ്, അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്ന് നടൻ ലാൽ

Discussion about this post

Latest News

മോദിയെ വിളിച്ച് നെതന്യാഹു; ഭീകരവാദം, ഗാസ സമാധാന പദ്ധതി എന്നീ വിഷയങ്ങളിൽ ചർച്ച

മോദിയെ വിളിച്ച് നെതന്യാഹു; ഭീകരവാദം, ഗാസ സമാധാന പദ്ധതി എന്നീ വിഷയങ്ങളിൽ ചർച്ച

മെഗാഭൂകമ്പ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ജപ്പാൻ ; 8ൽ കൂടുതൽ തീവ്രതയുള്ള ഭൂകമ്പത്തിന് സാധ്യത

മെഗാഭൂകമ്പ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ജപ്പാൻ ; 8ൽ കൂടുതൽ തീവ്രതയുള്ള ഭൂകമ്പത്തിന് സാധ്യത

മഹാരാഷ്ട്രയിലും കമ്മ്യൂണിസ്റ്റ് ഭീകരരുടെ കൂട്ട കീഴടങ്ങൽ ; തലയ്ക്ക് 82 ലക്ഷം രൂപ വിലയുള്ള പതിനൊന്ന് ഭീകരർ കീഴടങ്ങി

മഹാരാഷ്ട്രയിലും കമ്മ്യൂണിസ്റ്റ് ഭീകരരുടെ കൂട്ട കീഴടങ്ങൽ ; തലയ്ക്ക് 82 ലക്ഷം രൂപ വിലയുള്ള പതിനൊന്ന് ഭീകരർ കീഴടങ്ങി

അപ്പൂപ്പൻ വോട്ട് ചോരി, അമ്മൂമ്മ വോട്ട് ചോരി, അമ്മ വോട്ട് ചോരി! ; രാഹുലിന്റെ ആളിയ തീ തല്ലിക്കെടുത്തി അമിത് ഷാ

അപ്പൂപ്പൻ വോട്ട് ചോരി, അമ്മൂമ്മ വോട്ട് ചോരി, അമ്മ വോട്ട് ചോരി! ; രാഹുലിന്റെ ആളിയ തീ തല്ലിക്കെടുത്തി അമിത് ഷാ

പ്രതിഷേധമായി റൺ വഴങ്ങിയവന് കിട്ടിയ പണിയും ദ്രാവിഡിന്റെ ഹാട്രിക്ക് സിക്‌സും; വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള ക്രിക്കറ്റ് റെക്കോഡുകൾ നോക്കാം

പ്രതിഷേധമായി റൺ വഴങ്ങിയവന് കിട്ടിയ പണിയും ദ്രാവിഡിന്റെ ഹാട്രിക്ക് സിക്‌സും; വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള ക്രിക്കറ്റ് റെക്കോഡുകൾ നോക്കാം

മോഹൻലാലിൻറെ വലിയ മനസ് ഒന്ന് കൊണ്ട് മാത്രം എനിക്ക് ആ ഹിറ്റ് ചിത്രം കിട്ടി, അയാൾ അപ്പോൾ ആ വാക്ക് പ്രിയനോട് പറഞ്ഞു: മണിയൻപിള്ള രാജു

മോഹൻലാലിൻറെ വലിയ മനസ് ഒന്ന് കൊണ്ട് മാത്രം എനിക്ക് ആ ഹിറ്റ് ചിത്രം കിട്ടി, അയാൾ അപ്പോൾ ആ വാക്ക് പ്രിയനോട് പറഞ്ഞു: മണിയൻപിള്ള രാജു

നെയ്യിൽ മാത്രമല്ല പട്ടിലും അഴിമതി ; തിരുപ്പതിയിൽ വ്യാജ പട്ട് വാങ്ങി നടത്തിയത് 55 കോടിയുടെ അഴിമതി

നെയ്യിൽ മാത്രമല്ല പട്ടിലും അഴിമതി ; തിരുപ്പതിയിൽ വ്യാജ പട്ട് വാങ്ങി നടത്തിയത് 55 കോടിയുടെ അഴിമതി

ആർഎസ്എസ് റൂട്ട് മാർച്ച് നിരോധനവും നടന്നില്ല, എണ്ണം കൂടുകയും ചെയ്തു ; 518 റൂട്ട് മാർച്ചുകൾ , 2.37 ലക്ഷം സ്വയംസേവകർ ; നാണംകെട്ട് കർണാടക സർക്കാർ

ആർഎസ്എസ് റൂട്ട് മാർച്ച് നിരോധനവും നടന്നില്ല, എണ്ണം കൂടുകയും ചെയ്തു ; 518 റൂട്ട് മാർച്ചുകൾ , 2.37 ലക്ഷം സ്വയംസേവകർ ; നാണംകെട്ട് കർണാടക സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies