Monday, March 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Defence

300 ചൈനീസ് സൈനികരെ ഒറ്റയ്ക്ക് കാലപുരിക്കയച്ച ഇന്ത്യയുടെ അഭിമാനപുത്രൻ; അമരനായി ഇപ്പോഴും ഡ്യൂട്ടിയിൽ സജീവമാണെന്ന് ആർമി

by Brave India Desk
Jan 8, 2025, 03:09 pm IST
in Defence, India
Share on FacebookTweetWhatsAppTelegram

ജന്മനൽകിയ ഭാരതാംബയുടെ മണ്ണിലേക്ക് ശത്രുവിന്റെ നിഴൽപോലും പതിക്കാതെ കാവലിരിക്കുകയെന്നത് ഏതൊരു ഇന്ത്യൻ സൈനികന്റെയും ജീവിതമന്ത്രമാണ്. ചോരകണ്ട് അറപ്പ് മാറാത്തവനെ പോലെ പോരാടേണ്ടി വരും..മരവിപ്പിക്കുന്ന കാഴ്ചകളിലും കൺപോള ഒരുമിനിമിഷം അടയ്ക്കാതെ മുന്നോട്ട് കുതിക്കേണ്ടി വരും. അമ്മയുടെ മാനം കാക്കാൻ നിയോഗിക്കപ്പെട്ട മക്കളുടെ ധർമ്മങ്ങളാണവ. അങ്ങനെ ഇന്ത്യ എന്നും അഭിമാനത്തോടെ ഓർക്കുന്ന പൊന്നോമന മകനാണ് ജസ്വന്ത് സിങ് റാവത്ത്. മൂന്ന് രാവും പകലും ചൈനീസ് പടയുടെ കടന്നുകയറ്റത്തെ ഒറ്റയ്ക്ക് തടഞ്ഞ പോരാട്ടവീര്യം. ഇന്ത്യ മരണാനന്തര ബഹുമതിയായ മഹാവീരചക്ര നൽകി ആദരിച്ച മഹാവീരൻ.

1962 ഇന്ത്യ-ചൈന യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയം. ഇന്ത്യൻ സൈനികർ രാവും പകലും ഭേദമന്യേ യുദ്ധമുഖത്ത് പോരാട്ടത്തിലാണ്. അതിനിടെ നിരവധി സൈനികർ വീരമൃത്യുവരിക്കുന്നു. അതിർത്തിയിലെ പോരാട്ട വാർത്തകളറിഞ്ഞ് കണ്ണീർവാർക്കുന്ന ഇന്ത്യക്കാർ. ഈ സമയം തവാങ് പിടിച്ചടക്കി അവിടുത്തെ ബുദ്ധവിഹാരത്തിലെ ബുദ്ധവിഗ്രഹത്തിന്റെ കയ്യും ഛേദിച്ച് ഷേലാ പാസ് പിടിച്ചെടുത്ത് മുന്നേറാൻ ശ്രമിക്കുകയായിരുന്നു ചൈനീസ് സൈന്യം. എന്നാൽ പതിനായിരത്തിലധികം ഉയരത്തിൽ ചൈനീസ് സംഘത്തിനെ തടയാൻ റൈറിൾമാൻ ജസ്വന്ത് സിംഗ് റാവത്തുണ്ടായിുരുന്നു. ഗർവാൾ റൈഫിൾസ് റെജിമെന്റിന്റെ നാലാം ഗർവാൾ റൈഫിൾസിന്റെ ചുണക്കുട്ടി.

Stories you may like

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

നാലാം ഗഡ്വാൾ റൈഫിൾസിനായിരുന്നു നൂറനാങ് പോസ്റ്റിന്റെ ചുമതല. ആദ്യത്തെ മൂന്ന് ആക്രമണങ്ങളും വിജയകരമായി തടയാനായെങ്കിലും ഇന്ത്യൻ ബങ്കറിന്റെ നാല്പത് മീറ്റർ മാത്രം അകലെ ചൈനക്കാർ സ്ഥാപിച്ച മീഡിയം മെഷീൻ ഗൺ ഭീഷണിയായി. എന്നാൽ ഈ കനത്ത വെടിവയ്പ്പിലീടെ നിലത്തിഴഞ്ഞു ചെന്ന് നേരിട്ടാക്രമിച്ച് ആ മെഷീൻ ഗൺ ജസ്വന്തും ലാൻസ് നായിക് ത്രിലോക് സിംഗ് നേഗിയും റൈഫിൾമാൻ ഗോപാൽ സിംഗ് ഗുസൈനും ചേർന്ന് മെഷീൻ ഗണ്ണ് സ്വന്തമാക്കി. വെടിയേറ്റിട്ടും അത് വലിച്ച് സ്വന്തം ട്രഞ്ചിലെത്തിച്ചു. കൂട്ടുകാർ വീണു, ജസ്വന്തിന് ഗുരുതരപരിക്ക്. എന്നാൽ തോൽക്കാൻ തയ്യാറല്ലാതിരുന്ന ജസ്വന്ത് പോരാട്ടം തുടരാൻ ഉറച്ചു. റിട്രീവ് അഥവാ പിന്മാറൂ എന്ന ഓർഡർ അനുസരിക്കാതെ പോരാടാൻ തീരുമാനിച്ച ജസ്വന്തിനൊപ്പം ഷേലാ,നൂറാ എന്നീ രണ്ട് പെൺകുട്ടികൾ കൂടെ എത്തി. പോസ്റ്റിലേക്ക് തലച്ചുമടായി സാധനങ്ങളെത്തിച്ചിരുന്ന നാട്ടുകാരികളായിരുന്നു അവർ. ഇവരുടെ കരുത്തുകൂടെ ആയപ്പോൾ ജ്‌സ്വന്ത് വകവരുത്തിയത് മുന്നൂറോളം സൈനികരെ.

ഇതിനിടെ ഇടിത്തീപോലെ പോസ്റ്റിലേക്ക് ആഹാരവും മറ്റും എത്തിച്ച് നൽകിയിരുന്ന യുവാവിനെ ചൈന പിടികൂടി. ക്രൂരമർദ്ദനത്തിനൊടുവിൽ ബങ്കറുകളിൽ നിന്ന് ആക്രമിക്കുന്നത് ഒരൊറ്റ ഇന്ത്യൻ സൈനികനാണെന്ന് യുവാവ് വെളിപ്പെടുത്തി. ഇത് കേട്ട് അപമാനഭാരത്താൽ തകർന്ന ചൈനീസ് പട്ടാളം ജസ്വന്തിന് നേരെ പാഞ്ഞെടുത്തു. ഗ്നേഡ് ആക്രമണത്തിൽ സേല കൊല്ലപ്പെടുകയും നൂറയെ ചൈനീസ് പട്ടാളം പിടികൂടുകയും ചെയ്തു.

ചൈനീസ് മുന്നേറ്റം മനസിലാക്കിയ ജസ്വന്ത് കീഴടങ്ങുന്നതിന് മുൻപ് തന്റെ അവസാന ബുള്ളറ്റ് ഉപയോഗിച്ച് സ്വയം വെടിയുതിർത്ത് വീരമൃത്യു വരിച്ചു. അന്ന് അദ്ദേഹത്തിന് വയസ് 21. പകതീരാത്ത ചൈനീസ് സൈനികർ ജസ്വന്തിന്റെ ശിരസറുത്ത് ചൈനയിലേയ്ക്ക് കൊണ്ടുപോയി. ജസ്വന്ത് സിങ്ങിന്റെ മുറിയും ട്രങ്ക് പെട്ടിയും ഒക്കെ അതേപോലെ സംരക്ഷിച്ചിട്ടുണ്ട് സ്മാരകമായി. തവാംഗിന് 25 കിലോമീറ്റർ അകലെയായാണ് ജസ്വന്ത് ഗർ എന്ന് പേരിട്ടിരിക്കുന്ന സ്മൃതി മണ്ഡപം സ്ഥിതി ചെയ്യുന്നത്.

അദ്ദേഹം ഇപ്പോഴും സർവീസിൽ ഉള്ളതായാണ് ഇന്ത്യൻ ആർമി കണക്കാക്കുന്നത്. പ്രമോഷനും ലീവും ഒക്കെ കൊടുക്കാറുണ്ട്. രാവിലെ ബൂട്‌സും യൂണിഫോമും തയ്യാറാക്കി വയ്ക്കും. വൃത്തിയായി വിരിച്ച കിടക്കയിൽ അദ്ദേഹത്തിനായി വന്ന എഴുത്തുകൾ വയ്ക്കും.പ്രതിരോധ മന്ത്രാലയം അദ്ദേഹത്തിന് മരണാനന്തരം സ്ഥാനക്കയറ്റം നൽകുകയും ചെയ്തു. അദ്ദേഹം മരിച്ച് 60 വർഷത്തിലധികം കഴിഞ്ഞിട്ടും  ആദരസൂചകമായി സർക്കാർ പെൻഷൻ നൽകി വരികയും ചെയ്യുന്നു. 1962ലേത് പോലെ അദ്ദേഹം ഇപ്പോഴും തന്റെ പോസ്റ്റിന് സംരക്ഷണം നൽകുന്നുണ്ടെന്നാണ് വിശ്വാസം.

ജസ്വന്ത് സിംഗ് റാവത്ത് 1941 ഓഗസ്റ്റ് 19 ന്, ഇന്ന് ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ ജില്ലയിലുള്ള ബറ്യൂൺ എന്ന ഗ്രാമത്തിൽ ഗുമാൻ സിംഗ് റാവത്തിന്റെ മകനായി ജനിച്ചു. 1960 ഓഗസ്റ്റ് 19ന് 19ാം വയസിലാണ് ജസ്വന്ത് ഇന്ത്യൻ സൈന്യത്തിൽ ചേർന്നത്.

 

Tags: chinawararmyindia
Share2TweetSendShare

Latest stories from this section

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

രണ്ട് ഇന്ത്യൻ എൽപിജി കാരിയറുകൾ കൂടി ഹോർമുസ് കടന്നു ; ആറ് ഇന്ത്യൻ കപ്പലുകൾക്ക് കൂടി അനുമതി

രണ്ട് ഇന്ത്യൻ എൽപിജി കാരിയറുകൾ കൂടി ഹോർമുസ് കടന്നു ; ആറ് ഇന്ത്യൻ കപ്പലുകൾക്ക് കൂടി അനുമതി

‘നിങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു’ ; മോദിക്ക് നന്ദി അറിയിച്ച് പുതിയ നേപ്പാൾ പ്രധാനമന്ത്രി

‘നിങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു’ ; മോദിക്ക് നന്ദി അറിയിച്ച് പുതിയ നേപ്പാൾ പ്രധാനമന്ത്രി

Discussion about this post

Latest News

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies