Tuesday, July 15, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

അയാളൊരു സൈക്കോ; സുധാകരനെ കൊല്ലുമെന്ന് ഉറപ്പായിരുന്നു; നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതിയ്‌ക്കെതിരെ നാട്ടുകാർ; പ്രതിഷേധം

by Brave India Desk
Jan 27, 2025, 12:51 pm IST
in Kerala
Share on FacebookTweetWhatsAppTelegram

പാലക്കാട്: നെന്മാറയിൽ അമ്മയെയും മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി ചെന്താമരയ്‌ക്കെതിരെ നാട്ടുകാർ. പ്രതി കൊലപാതകം നടത്തുമെന്ന് തങ്ങൾക്ക് ഉറപ്പായിരുന്നുവെന്നും, അത് തടയുന്നതിനായി പോലീസിൽ പരാതി നൽകിയിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. പരാതിയിൽ പോലീസ് നടപടി സ്വീകരിച്ചില്ലെന്നും നാട്ടുകാർ ആരോപിച്ചു. പോത്തുണ്ടി സ്വദേശിയായ സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരാണ് കൊല്ലപ്പെട്ടത്.

രണ്ട് മാസം മുൻപാണ് ചെന്താമര ജയിൽ മോചിതനായത്. നേരെ വീട്ടിലേക്ക് വരികയായിരുന്നു. ചെന്താമര ഒരു സൈക്കോ ആണ്. അതുകൊണ്ടാണ് ഭാര്യയും മക്കളും ഉപേക്ഷിച്ച് പോയത്. ഇയാൾ ജാമ്യത്തിൽ ഇറങ്ങിയതോടെ നാട്ടുകാർ ഭീതിയിൽ ആയി. ഇതോടെയാണ് പോലീസിൽ പരാതി നൽകിയത് എന്നാൽ പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല.

Stories you may like

കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ വഴിമുടക്കിയായി ബൈക്ക് യാത്രികൻ ; ആംബുലൻസിന് തടസ്സം സൃഷ്ടിച്ച ബൈക്ക് യാത്രക്കാരന് പിഴ

മലപ്പുറത്ത് 12 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 27കാരനായ മദ്രസ അദ്ധ്യാപകന് 86 വർഷം കഠിനതടവ്

സുധാകരനെയും കുടുംബത്തെയും ചെന്താമര അപായപ്പെടുത്തുമെന്ന് ഉറപ്പായിരുന്നു. ഇതേ തുടർന്ന് ഇവർക്ക് സംരക്ഷണം നൽകുന്നതിനും പോലീസിനെ സമീപിച്ചിരുന്നു. ചിലരോടായി സുധാകരനെ കൊല്ലുമെന്ന് പ്രതി പറഞ്ഞിരുന്നു. ഇതോടെ ഭീതിയിൽ ആയിരുന്നു സുധാകരൻ കഴിഞ്ഞിരുന്നത്.

സുധാകരന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ചെന്താമര. ജയിലിലേക്ക് പോകുമ്പോൾ പുറത്തിറങ്ങിയാൽ സുധാകരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പോയത്. ഇയാളൊരു മാനസിക രോഗിയാണ്. പരാതി നൽകിയിട്ടും പോലീസ് അത് ഗൗരവത്തിലെടുത്തില്ല.

ബഹളം കേട്ട് വീട്ടിലേക്ക് ചെന്നപ്പോൾ സുധാകരൻ മരിച്ചു കിടക്കുകയായിരുന്നു. അമ്മയ്ക്ക് ജീവൻ ഉണ്ടായിരുന്നു. ഇതോടെ ആശുപത്രിയിലേക്ക് കൊണ്ടുവന്നെങ്കിലും മരിച്ചു. റോഡിലായിരുന്നു മൃതദേഹം. വണ്ടിയിൽ നിന്നും വീണതാണെന്നാണ് കരുതിയത്. എന്നാൽ നോക്കിയപ്പോൾ വെട്ടുകൊണ്ട് കിടക്കുകയായിരുന്നു. ഇരുവർക്കും ആഴത്തിലുള്ള പരിക്കുണ്ടെന്നും നാട്ടുകാർ വ്യക്തമാക്കുന്നു.

അതേസമയം കൃത്യം നടത്തിയ ശേഷം ചെന്താരമ ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു. നിലവിൽ സുധാകരന്റെ അമ്മ മീനാക്ഷിയുടെ മൃതദേഹം മാത്രമാണ് പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചിട്ടുള്ളത്. ചെന്താമരയെ പിടികൂടുന്നതുവരെ സുധാകരന്റെ മൃതദേഹം വീട്ടിൽ നിന്നും മാറ്റില്ലെന്ന നിലപാടിലാണ് പ്രദേശവാസികൾ.

Tags: palakkadsudhakarannenmara twin murder
Share2TweetSendShare

Latest stories from this section

നിപ ജാഗ്രതയേറുന്നു.:സമ്പർക്കപ്പട്ടികയിൽ ആകെ 609 പേർ

ജയലളിതയുടെയും എംജിആറിന്റെയും മകൾ; അമ്മയെ കൊല്ലുന്നത് നേരിട്ടുകണ്ടു,സുപ്രീംകോടതിയെ സമീപിച്ച് മലയാളി യുവതി

മലപ്പുറത്ത് ഓട്ടിസം ബാധിതനായ ആറുവയസുകാരനെ ഉപദ്രവിച്ച അദ്ധ്യാപിക കൂടിയായ രണ്ടാനമ്മ അറസ്റ്റിൽ

ഇരട്ടന്യൂനമർദ്ദം,കേരളത്തിൽ മഴ ശക്തമാകും

Discussion about this post

Latest News

ഇതിലും മനോഹരമായ ഒരു ഫ്രെയിം സ്വപ്നങ്ങളിൽ മാത്രം, ആരാധക മനം നിറച്ച് സ്റ്റോക്സും ജഡേജയും; സോഷ്യൽ മീഡിയ ഏറ്റെടുത്ത് പുതിയ ചിത്രം

ചെന്നൈയിൽ ബെസ്റ്റ് ഇന്ത്യയിൽ വേസ്റ്റ് എന്ന് വിളിച്ചവർ മാളത്തിൽ, ഗില്ലിനെയും ബുംറയെയും വാഴ്ത്തുന്നവർ മനഃപൂർവം മറന്നവൻ; സർ ജഡേജ ബിഗ് സല്യൂട്ട്

ബലൂചിസ്ഥാൻ ഒരിക്കലും പാകിസ്താന്റെ ഭാഗമാകില്ല,ഓപ്പറേഷൻ ബാം ഒരു തുടക്കം മാത്രം; ആവർത്തിച്ച് ബിഎൻഎം നേതാവ്

കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ വഴിമുടക്കിയായി ബൈക്ക് യാത്രികൻ ; ആംബുലൻസിന് തടസ്സം സൃഷ്ടിച്ച ബൈക്ക് യാത്രക്കാരന് പിഴ

മോഹന്‍ രാജിന്റെ മരണം ; സംവിധായകൻ പാ രഞ്ജിത്തിനെതിരെ കേസെടുത്തു

മലപ്പുറത്ത് 12 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 27കാരനായ മദ്രസ അദ്ധ്യാപകന് 86 വർഷം കഠിനതടവ്

പാകിസ്താൻ-തുർക്കി ഭായ് ഭായ് ; ഇന്ത്യക്കെതിരെ ഒന്നിച്ചു നിന്ന് പോരാടും ; 900 മില്യൺ ഡോളറിന്റെ പ്രതിരോധ കരാർ ഒപ്പുവച്ചു

നിപ ജാഗ്രതയേറുന്നു.:സമ്പർക്കപ്പട്ടികയിൽ ആകെ 609 പേർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies