Monday, August 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

31 വർഷം,അടിവസ്ത്രം നിർണായകമായ തൊണ്ടിമുതൽ കേസ്;മുൻമന്ത്രി പ്രതിയായ കേസിന്റെ നാൾ വഴികൾ; സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുമോ? ഇന്നറിയാം

by Brave India Desk
Feb 6, 2025, 08:11 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

ഒന്നാം പിണറായി മന്ത്രിസഭയിലെ ഗതാഗതവകുപ്പ് മന്ത്രിയായിരുന്ന ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസ് പുതിയ ഒരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കാൻ പോവുകയാണ്. കേസിൽ വിചാരണ നടത്താൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിൽ ഹൈക്കോടതി എന്ത് തീരുമാനമെടുക്കുമെന്നത് പ്രസക്തമാണ്.ഇതോടെ എന്തായിരുന്നു മുൻമന്ത്രി ഉൾപ്പെട്ട ആ പ്രമാദമായ കേസ് എന്ന് ആളുകൾ ചർച്ച ചെയ്യുകയാണ്.

1991ൽ പുറത്തിറങ്ങിയ ശ്രീനിവാസൻ-സുരേഷ് ഗോപി ചിത്രത്തിൽ, മയക്കുമരുന്ന് കേസിൽ അകപ്പെട്ട ഒരു വിദേശിയെ അടിവസ്ത്രം മാറ്റി രക്ഷിച്ചെടുക്കുന്ന ഒരു രംഗമുണ്ട്. അത് തന്നെയാണ് മുൻമന്ത്രി ഉൾപ്പെട്ട കേസിലെ പ്ലോട്ടും. ഒരു കേസിൽ അടിവസ്ത്രം നിർണായക തെളിവാകുകയും ഇതിന്റെ പേരിൽ പ്രമുഖ രാഷ്ട്രീയ നേതാവ് പ്രതി ചേർക്കപ്പെടുകയും ചെയ്തുവെന്നതാണ് ഈ കേസിനെ ഓരോ ഘട്ടത്തിലും വാർത്താപ്രാധാന്യം ഉള്ളതാക്കുന്നത്.

Stories you may like

സംസ്കൃത സർവകലാശാലയിൽ വിസിക്ക് നേരെ കയ്യേറ്റം ; 4 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

ഇനി ഗർഭകാലത്തും സുഖമായി ജോലി ചെയ്യാം!’; വനിതാ പോലീസുകാർക്ക് കാക്കി സൽവാറും ചെരുപ്പും; പുതിയ ഗർഭകാല യൂണിഫോം അംഗീകരിച്ചു

1990 ഏപ്രിൽ 4 ന് അടിവസ്ത്രത്തിൽ ഹാഷിഷുമായി ഓസ്‌ട്രേലിയക്കാരനായ ആൻഡ്രൂസാൽവദോർ സർവലി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലാവുന്നു. അന്ന് വഞ്ചിയൂർ കോടതിയിലെ ജൂനിയർ അിഭാഷകനായിരുന്നു ആന്റമി രാജു. തന്റെ സീനിയറായ സെലിൻ വിൽഫ്രഡുമായി ചേർന്ന് വക്കാലത്തെടുത്ത് കേസ് നടത്തിയെങ്കിലും പ്രതിക്ക് 10 വർഷം തടവും ഒരുലക്ഷം രൂപ പിഴയും തിരുവനന്തപുരം സെഷൻസ് കോടതി വിധിച്ചു. എന്നാൽ ഇതിൽ തോൽക്കാൻ തയ്യാറല്ലാതിരുന്ന ആന്റണി രാജു,മുതിർന്ന അഭിഭാഷകനായ കുഞ്ഞിരാമ മേനോനെ ഇറക്കി ഹൈക്കോടതിയിൽ അപ്പീൽ നൽകി വിധി പ്രതിക്ക് അനുകൂലമാക്കി.

ഇതായിരുന്നു എല്ലാത്തിന്റെയും തുടക്കം. പ്രതിയായ ആൻഡ്രൂ സാൽവദോർ സർവലിക്ക് അനുകൂല വിധിലഭിക്കാൻ കാരണമായത് കോടതിൽ ഹാജരാക്കിയ അടിവസ്ത്രമായിരുന്നു. പോലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ലെന്ന വാദമാണ് പ്രതിഭാഗമുയർത്തിയത്. പ്രതിക്ക് ഉപയോഗിക്കാൻ കഴിയാത്ത അളവിലുള്ള വസ്ത്രം തൊണ്ടി മുതലായതോടെ കൃത്രിമം നടന്നുവെന്ന് പരാതിയുമായി അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ കെ ജയമോഹൻ വിജിലൻസ് ഹൈക്കോടതിയെ സമീപിച്ചു.

ഇതിനിടെ 1991 മാർച്ച് ആദ്യം ഓസ്‌ട്രേലിയയിലെത്തിയ ആൻഡ്രൂ സാൽവദോർ 1995 അവസാനം അവിടെയൊരു കൊലക്കേസിൽ അറസ്റ്റിലാകുന്നുതോടെയാണ് അയാളുടെ സുഹൃത്ത് ഈ കേസിൽ നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തുന്നത്. കോടതി ജീവനക്കാരന് കൈക്കൂലി നൽകി വശത്താക്കി തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്നായിരുന്നു വെളിപ്പെടുത്തൽ. 1996 ജനുവരിയിൽ ഇന്റർപോളിന്റെ ഒരു കത്ത് ഇന്റർപോൾ ക്യാൻബെറ ഓഫീസിൽ നിന്ന് ഡൽഹി വഴി തിരുവനന്തപുരത്തേക്ക് എത്തി. ഈ കത്തിലാണ് വെളിപ്പെടുത്തലിനെ സംബന്ധിച്ച വിവരങ്ങൾ ഉണ്ടായിരുന്നത്മൂന്നുവർഷത്തെ പരിശോധനക്ക് ശേഷം വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസിനോട് കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു.

തുടർന്ന് 1994-ൽ തൊണ്ടി മുതലിൽ കൃത്രിമം കാണിച്ചുവെന്ന പരാതിയിൽ വഞ്ചിയൂർ പൊലീസ് കേസെടുത്തു. എന്നാൽ,കേസിൽ തെളിവില്ലെന്ന റിപ്പോർട്ടാണ് പോലീസ് 2002ൽ കോടതിയിൽ സമർപ്പിച്ചത്. 2005ൽ കേസ് പുനരന്വേഷിക്കാൻ ഉത്തരമേഖലാ ഐജി ടി പി സെൻകുമാർ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലാർക്ക് കെ എസ് ജോസ്, ആന്റണി രാജു എന്നിവർ കേസിലേക്ക് വരുന്നത്. ഇതിനിടെ ആന്റണി രാജു എംഎൽഎ ആയി. 2006ൽ തിരുവനന്തപുരം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ ആന്റണി രാജു, കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലർക്ക് എസ് ജോസ് എന്നിവരായിരുന്നു ഒന്നും രണ്ടും പ്രതികൾ. കോടതിയിൽ സൂക്ഷിച്ചിരുന്ന വിദേശിയുടെ അടിവസ്ത്രം ക്ലർക്കിന്റെ സഹായത്തോടെ വാങ്ങിയ ആന്റണി രാജു അത് വെട്ടിച്ചെറുതാക്കിയെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായെന്ന് കുറ്റപത്രത്തിലുണ്ടായിരുന്നു. ഗൂഢാലോചന, രേഖകളിൽ കൃത്രിമം, വഞ്ചന, തെളിവ് നശിപ്പിക്കൽ എന്നിവയാണ് കുറ്റങ്ങൾ.

മാർച്ച് 23ന് വഞ്ചിയൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും എട്ട് വർഷം കേസ് എവിടെയും എത്താതെ കിടന്നു. കേസിലെ പ്രതിയായ കെ എസ് ജോസ് ഇതേ കോടതിയിൽ ജീവനക്കാരനാണെന്ന് ചൂണ്ടികാണിച്ച് 2014ൽ പ്രത്യേക ഉത്തരവിറക്കി കേസ് നെടുമങ്ങാട് കോടതിയിലേക്ക് മാറ്റി. കേസിൽ തൊണ്ടിവസ്തുവായ അടിവസ്ത്രം കൈക്കലാക്കാൻ സ്വന്തം കൈപ്പടയിൽ എഴുതി ഒപ്പിട്ട രേഖയാണ് ആന്റണി രാജുവിനെതിരായ പ്രധാന തെളിവ്. തൊണ്ടിവസ്തുക്കളുടെ വിവരം എഴുതിസൂക്ഷിക്കുന്ന കോടതിയിലെ രേഖയാണ് തൊണ്ടി രജിസ്റ്റർ. ഇതിൽ രേഖപ്പെടുത്തിയ ശേഷം ഈ വസ്തുക്കളെല്ലാം തൊണ്ടി സെക്ഷൻ സ്റ്റോറിലേക്ക് മാറ്റുകയാണ് പതിവ്. ഇങ്ങനെ മാറ്റിയ തൊണ്ടി കോടതിയുടെ അനുമതിയില്ലാതെ പുറത്തേക്കെടുക്കാൻ പോലും സാധിക്കില്ല. എന്നാൽ ഈ കർശന വ്യവസ്ഥകൾ അട്ടിമറിച്ച് കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലാർക്ക് കെ.എസ് ജോസിന്റെ സഹായത്തോടെ ആന്റണി രാജു തൊണ്ടിവസ്തുവായ അടിവസ്ത്രം പുറത്ത് കടത്തിയെന്നാണ് ആരോപണം. വെട്ടിതൈച്ച് അടിവസ്ത്രം കൊച്ചുകുട്ടികളുടെ അളവിലേക്ക് മാറ്റിയെന്നും കുറ്റപത്രത്തിൽ പറയുന്നു.

അന്നു മുതൽ 22 തവണ കേസ് പരിഗണിച്ചെങ്കിലും പ്രതികൾ ഹാജരാകുകയോ കുറ്റപത്രം വായിച്ചു കേൾപ്പിക്കുകയോ ചെയ്തില്ല. തുടർന്ന് ഹൈക്കോടതി രജിസ്ട്രാർ ഇടപെട്ടു.കേസ് പുനരന്വേഷിക്കാൻ 2023-ൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Tags: case
Share1
Tweet
SendShare

Latest stories from this section

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

‘ഇക്കുറി അത്തം ചിങ്ങത്തിലല്ല, അത്തം പത്തിന് തിരുവോണവുമല്ല!’; പൂക്കളമൊരുക്കാൻ പതിനൊന്ന് ദിനം, കൗതുകത്തോടെ പൊന്നോണക്കാലം!

‘ഇക്കുറി അത്തം ചിങ്ങത്തിലല്ല, അത്തം പത്തിന് തിരുവോണവുമല്ല!’; പൂക്കളമൊരുക്കാൻ പതിനൊന്ന് ദിനം, കൗതുകത്തോടെ പൊന്നോണക്കാലം!

കുടിവെള്ള വിതരണത്തിന് കേന്ദ്രത്തിന്റെ 10 കോടി ഇൻസെന്റീവ് ലഭിച്ചു; സന്തോഷം പങ്കുവെച്ച് മേയർ ആര്യ രാജേന്ദ്രൻ

‘നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്സെന്ന് മുഖ്യമന്ത്രിക്ക് ആരെങ്കിലും പറഞ്ഞ് കൊടുക്ക്!’; ആര്യ രാജേന്ദ്രൻ!

കന്യകാത്വ സർട്ടിഫിക്കറ്റ് ഹാജരാക്ക്; 13കാരിയോട് ആവശ്യവുമായി മദ്രസ മാനേജ്‌മെന്റ്; വ്യാപക വിമർശനം

പ്രണയം എതിർത്തതിന് പ്രതികാരം; സ്വന്തം പിതാവിനെ വ്യാജ പോക്സോ കേസിൽ കുടുക്കി മകൾ, നിരപരാധിയായ അച്ഛന് 18 മാസം ജയിൽവാസം!

Discussion about this post

Latest News

ഇന്ദിരാ ഭവനിൽ നടന്നത് ദേശീയഗീതത്തോടുള്ള അനാദരവ് ; വന്ദേമാതരത്തെ അപമാനിച്ച കോൺഗ്രസ് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി

സോണിയാ ഗാന്ധിക്കെതിരെ പൊലീസിൽ പരാതി നൽകി ബിജെപി ; ദേശീയ ഗീതത്തെ അവഹേളിച്ചതിന് മാപ്പുപറയണമെന്ന് ആവശ്യം

മുൻ ബംഗാൾ ഡെപ്യൂട്ടി സ്പീക്കർ തൃണമൂൽ കോൺഗ്രസ്സ് ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ ; രാഷ്ട്രീയത്തിലേക്ക് വന്നത് വലിയ തെറ്റായിപ്പോയെന്ന് ആത്മഹത്യാക്കുറിപ്പ്

മുൻ ബംഗാൾ ഡെപ്യൂട്ടി സ്പീക്കർ തൃണമൂൽ കോൺഗ്രസ്സ് ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ ; രാഷ്ട്രീയത്തിലേക്ക് വന്നത് വലിയ തെറ്റായിപ്പോയെന്ന് ആത്മഹത്യാക്കുറിപ്പ്

സംസ്കൃത സർവകലാശാലയിൽ വിസിക്ക് നേരെ കയ്യേറ്റം ; 4 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

സംസ്കൃത സർവകലാശാലയിൽ വിസിക്ക് നേരെ കയ്യേറ്റം ; 4 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

സുഖ്ബീർ സിങ് ബാദലിന് നേരെയുണ്ടായത് വധശ്രമം: എൻ.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് ഹർസിമ്രത് കൗർ

ഗാർഹിക എൽപിജി സിലിണ്ടർ വില വർദ്ധിപ്പിച്ചു ; പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർദ്ധനവ്

എൽ.പി.ജി റിഫൈനറികൾക്ക് ടാർഗറ്റ് നിശ്ചയിച്ച് കേന്ദ്ര സർക്കാർ ; രാജ്യത്തിന് ആവശ്യമായ പാചകവാതകത്തിന്റെ 70% സ്വന്തമായി നിർമ്മിക്കും

ചരമവാർഷികത്തിൽ വാജ്പേയിക്ക് ആദരവ് ; ഡൽഹിയിൽ പുതുതായി 25 അടൽ കാന്റീനുകൾ കൂടി തുറന്നു ; 5 രൂപയ്ക്ക് വിശപ്പകറ്റാം

ചരമവാർഷികത്തിൽ വാജ്പേയിക്ക് ആദരവ് ; ഡൽഹിയിൽ പുതുതായി 25 അടൽ കാന്റീനുകൾ കൂടി തുറന്നു ; 5 രൂപയ്ക്ക് വിശപ്പകറ്റാം

വാഴക്കുളത്തെ പൈനാപ്പിളിൽ നിന്ന് വിദേശ വിപണി കീഴടക്കിയ മലയാളി ബ്രാൻഡ്!നമ്മൾ മറന്നുപോയ Fruitomans Story

വാഴക്കുളത്തെ പൈനാപ്പിളിൽ നിന്ന് വിദേശ വിപണി കീഴടക്കിയ മലയാളി ബ്രാൻഡ്!നമ്മൾ മറന്നുപോയ Fruitomans Story

ആശിർവാദും സൺഫീസ്റ്റും ഒരു സിഗരറ്റ് കമ്പനിയുടേതോ?ITC എന്ന കോർപ്പറേറ്റ് ഭീമൻ

ആശിർവാദും സൺഫീസ്റ്റും ഒരു സിഗരറ്റ് കമ്പനിയുടേതോ?ITC എന്ന കോർപ്പറേറ്റ് ഭീമൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies