മുംബൈ: ദക്ഷിണേന്ത്യൻ സിനിമകൾക്കാണ് പ്രധാനമായും പാൻ ഇന്ത്യൻ സിനിമകൾ എന്ന വിശേഷണം ലഭിക്കുന്നതെന്ന് സൽമാൻ ഖാൻ.തങ്ങൾ തെന്നിന്ത്യൻ സിനിമകൾ കാണുമെങ്കിലും, അവിടെയുള്ള പ്രേക്ഷകർ ബോളിവുഡ് ചിത്രങ്ങൾ സ്വീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദി സിനിമകൾക്ക് ദക്ഷിണേന്ത്യയിൽ വേണ്ടത്ര സ്വീകാര്യത ലഭിക്കുന്നില്ലെന്നും ബോളിവുഡ് സിനിമ കാണാൻ ആളുകൾ തീയേറ്ററുകളിൽ എത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാഹുബലിയുടെ വിജയത്തിന് ശേഷം ഹിന്ദി മേഖലയിൽ വലിയ സ്വാധീനം നേടിയ ദക്ഷിണേന്ത്യൻ സിനിമകളെയാണ് ഈ പേരിൽ സൂചിപ്പിച്ച് തുടങ്ങിയതെന്നും സൽമാൻ ഖാൻ കൂട്ടിച്ചേർത്തു. സിക്കന്ദർ’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനിടെയാണ് സൽമാൻ ഖാന്റെ ഈ പരാമർശം.
എന്റെ സിനിമ സൗത്ത് ഇന്ത്യയിൽ റിലീസ് ചെയ്യുമ്പോൾ, അവിടെ അധികം ഫാൻസ് ഇല്ലാത്തതു കൊണ്ട് വിജയിക്കില്ല. അവിടെ തെരുവിലൂടെ ഞാൻ നടന്നു പോവുകയാണെങ്കിൽ ഭായ്, ഭായ് എന്ന് വിളിച്ച് അവിടെയുള്ളവർ പിന്നാലെ വരും.”’പക്ഷെ അവർ എന്റെ സിനിമ കാണാൻ തിയേറ്ററുകളിൽ പോകില്ല. അവരുടെ സിനിമകളെ ഇവിടെ അംഗീകരിച്ച പോലെ അവിടെ സംഭവിച്ചിട്ടില്ല. രജനികാന്ത് സാറിന്റെയോ, ചിരഞ്ജീവി ഗാരുവിന്റെയോ, സൂര്യയുടെയോ, രാം ചറണിന്റെയോ ഒക്കെ സിനിമ വന്നാൽ ഇവിടെ നമ്മൾ പോയി കാണും. ക്ഷെ അവരുടെ ആരാധകർ നമ്മുടെ സിനിമകൾ കാണാൻ പോകാറില്ലെന്ന് സൽമാൻ ഖാൻ പറഞ്ഞു.
എന്തുകൊണ്ടാണ് ദക്ഷിണേന്ത്യൻ താരങ്ങളെ ബോളിവുഡ് സിനിമകളിൽ അഭിനയിപ്പിക്കാത്തതെന്ന് ചോദിക്കാറുണ്ട്. യോജിച്ച തിരക്കഥയുണ്ടെങ്കിൽ ഇത്തരത്തിലൊരു സഹകരണം സാധ്യമാണ്. സിക്കന്ദർ പോലൊരു സിനിമ നിർമിക്കുന്നത് വലിയ ഉത്തരവാദിത്വമാണ്. ഇതിൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള താരങ്ങളെ കൂടി അഭിനയിപ്പിക്കുന്നതിന് ബജറ്റും അനുവദിക്കണമെന്നില്ല. എന്നാൽ, രാമായണം പോലെയുള്ള ഒരു സിനിമയിൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള താരങ്ങളെ അഭിനയിപ്പിക്കുന്നതിൽ തടസ്സമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മാർച്ച് 30ന് ആണ് സിക്കന്ദർ തിയേറ്ററിലെത്തുന്നത്.രശ്മിക മന്ദാന നായികയാവുന്ന ചിത്രം 200 കോടി ബജറ്റിലാണ് നിർമ്മിച്ചത്
Discussion about this post